Thursday, June 19, 2025

ഡോ.എ.എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

Must Read

കാസര്‍കോട്: മൈസുറു കേന്ദ്ര ഭക്ഷ്യ-സാങ്കേതിക ഗവേഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന കാസര്‍കോട് ആനബാഗിലുവിലെ ഡോ.എ.എ.മൂഹമ്മദ് കുഞ്ഞി(75) അന്തരിച്ചു. പ്രശസ്ത ശാസ്ത്ര ഗവേഷകനായ ഇദ്ദേഹം ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസര്‍, വിദ്യഭ്യാസ പ്രവര്‍ത്തകന്‍, വിദ്യഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ തലവന്‍,ഭക്ഷ്യസുരക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. യു.കെയിലടക്കം വിവിധ രാജ്യങ്ങളില്‍ സേവനം നടത്തിയിട്ടുണ്ട്.
കാസര്‍കോട് ആനവാതുക്കലിലെ ആയിഷ കോട്ടേജിലായിരുന്നു താമസം. രോഗബാധിതനായി ചികിത്സയിലായിരുന്നു.

കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ റിസര്‍ച്ച് ഫെല്ലോ ആയാണ് തുടക്കം. പിന്നീട് കാല്‍നൂറ്റാണ്ട് കാലത്തിലധികം മൈസൂരിലെ സെന്‍ട്രല്‍ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടീല്‍ സീനിയര്‍ സയന്റിസ്റ്റായി ജോലി ചെയ്തു. തുടര്‍ന്നാണ് ലണ്ടനിലെത്തിയത്. അവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജി സ്റ്റഡീസില്‍ സേവനം നടത്തി. പിന്നീട് പത്ത് വര്‍ഷം ഖത്തര്‍ ദോഹയിലെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജറായും 2001 മുതല്‍ ദോഹയില്‍ തന്നെ ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ആരോഗ്യവിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. വാഴയൂരിലെ സിഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രിന്‍സിപ്പലായും ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കാസര്‍കോട്ടെ പീസ് പബ്ലിക് സ്‌കൂളില്‍ (എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍) പ്രിന്‍സിപ്പലായും ഡീന്‍ ആയും സേവനം ചെയ്തു.

കോവിഡിന്റെ ആരംഭത്തോടെ ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏതാനും മാസങ്ങളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു.

ഭാര്യ: ഷമീം. മക്കള്‍: നസ്രീന്‍സുല്‍ത്താന, അബ്ദുല്‍ബഷീര്‍ (അബുദാബി), നജ്മ റിഹാന. മരുമക്കള്‍: അബ്ദുല്‍കരീം (ഗോള്‍ഡന്‍ ഫര്‍ണിച്ചര്‍), ജഷ്മീര്‍ കെ. സഹോദരി: റുഖിയ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img