Thursday, June 19, 2025

സമാന്തര എക്സ്ചേഞ്ച്: സാമ്പത്തിക സ്രോതസ്സുകള്‍ പ്രത്യേകമായി അന്വേഷിക്കും

Must Read

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രതികള്‍ക്ക് പണം വന്നത് എവിടെനിന്നെല്ലാം എന്നത് ക്രൈംബ്രാഞ്ച് പ്രത്യേകം അന്വേഷിക്കുന്നു. ഇക്കാര്യത്തില്‍ ഇ.ഡിയും എന്‍.ഐ.എയും ഇടപെടാന്‍ സാധ്യതയുണ്ട്. ദുബൈയിലെ അക്കൗണ്ടില്‍ ഇവര്‍ക്കായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. അത് ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം ആരംഭിച്ചു.

സി.ഡി.എമ്മുകള്‍ വഴി പലയിടത്തുനിന്നും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയിട്ടുണ്ട്. ആരാണ് പണം നിക്ഷേപിച്ചത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്. സമാന്തര എക്സ്ചേഞ്ച് വഴി 42 കോടിയുടെ ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തിയത്. പ്രതികള്‍ പിടിയിലാവുന്നതുവരെ ഈ വിവരം പുറത്തറിഞ്ഞില്ല എന്നതാണ് അന്വേഷണസംഘത്തെ വിഷമത്തിലാക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പണക്കാരും സ്വര്‍ണക്കടത്തുകാരും സമാന്തര എക്സ്ചേഞ്ചില്‍ പണം നിക്ഷേപിച്ചതായാണ് വിവരം.

പാകിസ്താന്‍, ചൈന, ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സമാന്തര റൂട്ടുകള്‍ വില്‍പന നടത്തിയതിനുളള പ്രതിഫലവും ദുബൈയിലുള്ള അക്കൗണ്ടിലേക്കാണ് എത്തിയത്. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിച്ചവരെപ്പററിയും അന്വേഷിക്കുന്നുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img