Thursday, June 19, 2025

നയാപൈസ ഇല്ല; ഉള്ളത് പ്രഖ്യാപനങ്ങള്‍ മാത്രം!

Must Read

ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നും പാഠം പഠിച്ചു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. സംസ്ഥാനങ്ങളോട് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബിജെപി ഭരിക്കുന്ന കുറെ സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. കേരളം നികുതി കുറയ്ക്കാന്‍ തയ്യാറല്ല എന്ന് കേരള ധനമന്ത്രി. വേണ്ട എന്ന് സിപിഎം. കേരളത്തിന് പെട്രോള്‍ നികുതി പ്രധാനം ആണുപോലും!
ഖജനാവ് കാലിയായ കേരളത്തിന് ഇതേ പറ്റൂ. ഈ വിധം ഖജനാവ് കാലി ആയത് എന്തുകൊണ്ട്? തെറ്റായ ധനകാര്യ മാനേജ്‌മെന്റ് തന്നെ കാരണം. അതുമാത്രം. ഇത് തുടങ്ങിയത് സാമ്പത്തിക ശാസ്ത്രഞ്ജന്‍ ഡോ. തോമസ് ഐസക്. 2016 ല്‍ ധനമന്ത്രി ആയി ചുമതല ഏറ്റെടുത്ത ഉടനെ പ്രഖ്യാപിച്ചത് 2025% കണ്ട് വരുമാനം വര്‍ധിപ്പിക്കും എന്നായിരുന്നു. ജി എസ് ടി യില്‍ ആണു അദ്ദേഹം പ്രതീക്ഷ അര്‍പ്പിച്ചത്. ഞാനും സഹപ്രവര്‍ത്തക അനിതകുമാരിയും ചേര്‍ന്ന് 2015 ല്‍ തന്നെ പഠനം നടത്തി പറഞ്ഞു: ജി എസ് ടി കേരളത്തെ രക്ഷിക്കില്ല എന്ന് . ഡോ. ഐസക് ആ പഠനം കണ്ടതാണ്. അദ്ദേഹം അത് തന്റെ സ്വതസിദ്ധമായ ചിരിയോടെ തള്ളി കളഞ്ഞു. ജി എസ് ടി വന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വരുമാന വര്‍ദ്ധനവ് 10% ല്‍ താഴെ. നിയമസഭയില്‍ അദ്ദേഹം കുമ്പസാരിച്ചു: തനിക്കു തെറ്റുപറ്റിയെന്ന്.രണ്ട് പ്രളയങ്ങളും കൊറോണയും അദ്ദേഹത്തെ രക്ഷിച്ചു എന്ന് പറയാം.
കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമ്പന്നരും ഉള്‍പ്പെടുന്ന മധ്യവര്‍ഗത്തെയും സമ്പന്നരെയും തൊടാന്‍ ഡോ. ഐസക് തയ്യാറായില്ല. വസ്തുനികുതി, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍, ഇലക്ട്രിസിറ്റി തീരുവ, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം, ഖനന റോയല്‍റ്റി എന്നിങ്ങനെ പലതും ഉണ്ടായിരുന്നു. ഒന്നും തൊട്ടില്ല. കിഫ്ബി വഴി കടം എടുത്തു. അങ്ങനെ പലിശ ചെലവും കൂടി. കൊറോണ വന്നപ്പോള്‍ ദരിദ്ര ധനിക ഭേദമില്ലാതെ എല്ലാവര്‍ക്കും ഒരേ കിറ്റ്. ദരിദ്രര്‍ക്കു മാത്രം ആയി കിറ്റ് പരിമിതപ്പെടുത്തിയിരുന്നു എങ്കില്‍ എത്രമാത്രം പൊതുവിഭവങ്ങള്‍ ലാഭിക്കാമായിരുന്നു!
അതുകഴിഞ്ഞു ശമ്പള പരിഷ്‌കരണം. കേന്ദ്രത്തിലെ പോലെ 10 വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പള പരിഷ്‌കരണം മതി എന്ന് മുന്‍ ശമ്പള പരിഷ്‌കരണ കമ്മിറ്റി ശുപാര്‍ശ ചെയ്തതാണ്. പക്ഷെ എങ്ങനെയും ഇലക്ഷന്‍ ജയിച്ചു തുടര്‍ഭരണം നേടണ്ടേ? വാരിക്കോരി കൊടുത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും. അധിക ബാധ്യത 14,000 കോടി എന്ന് ധനമന്ത്രി. 66,000 പെന്‍ഷന്‍ കിട്ടിയിരുന്ന എന്റെ സുഹൃത്തിനു 77,000 ആയി. സ്‌കൂള്‍ അധ്യാപകര്‍ക്കുപോലും 6000 രൂപ പെന്‍ഷന്‍ വര്‍ധന.
ഇപ്പോള്‍ കിറ്റ് ഉണ്ടോ? ശമ്പളം, പെന്‍ഷന്‍ ഒഴിച്ച് ഒന്നിനും നയാ പൈസ ഇല്ല. പ്രഖ്യാപനങ്ങള്‍ മാത്രം.
അങ്ങനെ ഇരിക്കുമ്പോള്‍ പെട്രോളിന്റെ നികുതി കുറക്കുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ. കേന്ദ്രം നികുതി ഇനിയും കുറച്ചു ബുദ്ധിമുട്ടിക്കരുത് എന്നാണ് കേരള ധനമന്ത്രിയുടെ പ്രാര്‍ത്ഥന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img