Friday, June 20, 2025

സമാന്തര എക്സ്ചേഞ്ച്: ഒരാള്‍ കൂടി പിടിയില്‍; തുടക്കം കമ്പ്യൂട്ടര്‍ ഉപകരണ വിതരണത്തിന്റെ മറവില്‍

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഒരു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ഒരു പ്രതി കൂടി പിടിയില്‍. ബേപ്പൂര്‍ പാണ്ടികശാക്കണ്ടി ദാറുസ്സലാം വീട്ടില്‍ പി. അബ്ദുല്‍ഗഫൂര്‍(46) കല്‍പ്പറ്റക്കടുത്തുള്ള റിസോര്‍ട്ടില്‍ പിടിയിലായത്. നേരത്തെ പിടിയിലായ ഷബീറിന്റെ അടുത്ത ആളാണ് അബ്ദുല്‍ഗഫൂര്‍. കുണ്ടായിത്തോട് എക്സ്ചേഞ്ച് നടത്തിയത് അബ്ദുല്‍ഗഫൂര്‍ ആയിരുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ വിവാദമായിരുന്നു. പൊലീസിനെ കബളിപ്പിച്ചായിരുന്നു തുടക്കം മുതല്‍ അബ്ദുല്‍ഗഫൂറിന്റെ നീക്കം. വ്യാജ വിലാസത്തില്‍ നേടിയെടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു അബ്ദുല്‍ഗഫൂറിന്റെ ഓപ്പേറഷന്‍. ഷബീറിനെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുല്‍ഗഫൂര്‍ ഒളിവില്‍ കഴിയുന്ന കാര്യം പുറത്തായത്.

പ്രതി ഷബീറില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു . പോലീസ് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കൂടാതെ രാജ്യമെമ്പാടുമുള്ള സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ അമ്പരപ്പിക്കുന്ന സംഘടിത സ്വഭാവവും ആസൂത്രണവും സംബന്ധിച്ചും സുപ്രധാന സൂചനകള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു . കസ്റ്റഡിയിലുള്ള ഷബീറാണ് കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ മുഖ്യ സൂത്രധാരന്‍ . 2007 മുതല്‍ കമ്പ്യൂട്ടര്‍ ഉപകരണ വിതരണ കമ്പനിയുടെ മറവില്‍ പ്രതി സമാന്തര എക്സ്ചേഞ്ച് നടത്തി വന്നിരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് . പ്രതി എക്സ് ചേഞ്ച് നടത്തിപ്പിനായി വാങ്ങിയ ഉപകരണങ്ങളുടെ ബില്ലുകള്‍ അക്കൗണ്ട് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചു.

വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സംഘടിത സ്വഭാവമുള്ള പ്രവര്‍ത്തനമാണ് ഇത്തരം നിയമ വിരുദ്ധ എക്സ്ചേഞ്ചുകളുടേത്. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടെലി കമ്യൂണിക്കേഷന്‍ വോയിസ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഡാറ്റാ പാക്കറ്റുകളാക്കി രാജ്യത്തിന്റെ നിയമാനുസൃത ടെലികമ്യൂണിക്കേഷന്‍ ചാനലുകളെ ഒഴിവാക്കി നേരിട്ട് സ്വീകര്‍ത്താവിന്റെ ഫോണിലേക്ക് എത്തിക്കുന്ന രീതിയാണിത് . വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ടെലികമ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതിനായി പ്രത്യേക ഡാറ്റാ കൈമാറ്റ നെറ്റ് വര്‍ക്കുകള്‍ ഉണ്ട് . രാജ്യത്തിലെ വിവിധ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണവും ശ്രദ്ധയും ഇവിടെ ഉണ്ടാകും . ഈ റൂട്ടിനെ ഒഴിവാക്കി ഇന്ത്യയിലെ ഫോണ്‍ ഉപഭോക്താക്കളിലേക്ക് ഫോണ്‍ കാളുകള്‍ റൂട്ട് ചെയ്യുകയാണ് പ്രതികള്‍ ചെയ്യുന്നത് .പ്രതികളുടെ ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വന്‍ ഭീഷണി ആണ് സൃഷ്ടിക്കുന്നത് . ഫോണ്‍ കാളിന്റെ ഉറവിടം ഒരിക്കലും കണ്ടെത്താനാവില്ല എന്നതാണ് ഇതിനെ അപകടകരമാക്കുന്നത് .പാക്കിസ്ഥാന്‍ ,ചൈന എന്നിവിടങ്ങളിലുള്ള വിവിധ കാളിങ്ങ് ആപ്പുകള്‍ക്ക് പ്രതികള്‍ ഇന്ത്യയി ലേക്ക് റൂട്ട് നല്‍കിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img