Thursday, June 19, 2025

200ഓളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്ത 14 എബിവിപി പ്രവര്‍ത്തകരെ സുപ്രീം കോടതി വെറുതെവിട്ടു

Must Read

ന്യുഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ 14 എബിവിപി പ്രവര്‍ത്തകരെ 22 വര്‍ഷത്തിനു ശേഷം സുപ്രീം കോടതി വെറുതെ വിട്ടു. ഹൈക്കോടതി ശിക്ഷിച്ച പ്രതികളെയാണ് മേല്‍ക്കോടതി വെറുതെ വിട്ടത്. പ്രീഡിഗ്രി സമരത്തില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എബിവിപിയും സംഘടപരിവാര്‍ സംഘടനകളും തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിലായിരുന്നു ബസുകള്‍ തകര്‍ത്തത്.
2000 ജൂലായ് 12നാണ് സംഭവം നടന്നത്. 200 ഓളം കെ്എസ്ആര്‍ടിസി ബസുകളാണ് അടിച്ചുതകര്‍ത്തത്. സംഘര്‍ഷത്തിനിടെ കിഴക്കേകോട്ട ഡിപ്പോയിലെ കണ്ടക്ടര്‍ രാജേഷ് മരണപ്പെട്ടിരുന്നു. കണ്ടക്ടറുടെ മരണത്തില്‍ പ്രതികളെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടുവെങ്കിലും ബസുകള്‍ തകര്‍ത്തതിന് ശിക്ഷിച്ചുരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ശിക്ഷിച്ചത്.
ഇത് ചോദ്യം ചെയ്ത് എബിവിപി പ്രവര്‍ത്തകര്‍ 2010ല്‍ നല്‍കിയ ഹരജിയിലാണ് ഇന്ന് രണ്ടംഗ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img