Thursday, June 26, 2025

131 ഗ്രേഡ് ഒന്ന് നഴ്‌സിംഗ് ഓഫീസര്‍മാരെ മാറ്റി

Must Read

പകരം നിയമനം ഇല്ലാതെ കാസര്‍കോട്
നിന്ന് 34 പേര്‍ക്ക് കൂട്ട സ്ഥലം മാറ്റം

സൂപ്പി വാണിമേല്‍

കാസര്‍കോട്: സംസ്ഥാനത്ത് 131 ഗ്രേഡ് ഒന്ന് നഴ്‌സിംഗ് ഓഫീസര്‍മാരെ സ്ഥലം മാറ്റി ആരോഗ്യ അഡി.ഡയറക്ടര്‍ ഡോ.കെ.ജെ.റീന ഉത്തരവിട്ടപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് 34 പേര്‍.പകരം നിയമനം ഇല്ലാതെയാണ് ഇത്രയും പേരെ കൂട്ടത്തോടെ പറഞ്ഞയക്കുന്നത്.ഈ മാസം 26ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ചവര്‍ ഏറേയും ചുമതലയേല്‍ക്കേണ്ടത് തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, എറണാകുളം ജില്ലകളിലാണ്.കാസര്‍ക്കോട് ജനറല്‍ ആശുപത്രിയിലെ കെ.ടി.വിജിക്ക് ജവാന്‍ സംരക്ഷണ പരിഗണനയോടെ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്.

പി.പി.ബിന്ദു,കെ.ടി.വിജി, ബിനോയ് എം.ജോര്‍ജ്ജ്,ജോബിജോസ്,എം.സൗമ്യ,സെബിന്‍ ആന്റണി, ആന്റണി എസ്.വിതയത്തില്‍,കെ.സന്ധ്യ,സി.ജി.സരിഗ,ആരതി ഹരിദാസ്,ജെ.കല, രമ്യ രവീന്ദ്രന്‍,ജോല്‍സണ്‍ജോണ്‍,റീന ജോര്‍ജ്,എസ്.സാലിജ, എസ്.നസീഹ,എ.അന്‍സര്‍, (എല്ലാവരും കാസര്‍കോട് ജനറല്‍ ആശുപത്രി),കെ.പ്രസന്ന,കെ.ടി.ധന്യ,രാഖി മോഹന്‍,സിജി അബ്രഹാം (എല്ലാവരും കാസര്‍കോട് ജില്ലാ ആശുപത്രി),ബാസില്‍ പി.എല്‍ദോസ്, രാജീവ് കൃഷ്ണന്‍,എസ്.അംബിക,മനുഗോപാലകൃഷ്ണന്‍,ഡി.ഷീന,ഡി.രെജിതകുമാരി,ബി.ഐ.ഫിയാസ്,ജി.സഗിത,എല്‍.റെജീന,എം.എഫ്.അനീസ,എല്‍.രജനി,അച്ചു യു.കൃഷ്ണന്‍,(എല്ലാവരും കാസര്‍കോട് ടാറ്റ ആശുപത്രി),എ.ഷെമീറാമോള്‍(ബെള്ളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം) എന്നിവരെയാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് സ്ഥലം മാറ്റിയത്.

തസ്തികയിലെ ഒഴിവുകളിലേക്കാണ് നിയമനം എന്ന് ഉത്തരവില്‍ പറയുന്നു.ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഈ നഴ്‌സിംഗ് ഓഫീസര്‍മാര്‍ക്ക് അടിയന്തരമായി നിയമന ഉത്തരവ് നല്‍കണം.
കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെയും എന്‍ഡോസള്‍ഫാന്‍ രോഗികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ക്ക് പിന്നാലെയാണ് പ്രഹരമേല്‍പ്പിക്കുന്ന സ്ഥലംമാറ്റം .പിന്നാക്ക ജില്ലയിലേക്ക് നിയമിച്ച ജീവനക്കാരെ രണ്ട് വര്‍ഷം തികയാതെ സ്ഥലം മാറ്റാന്‍ പാടില്ലെന്ന ഉത്തരവ് അട്ടിമറിച്ചാണ് പല സ്ഥലം മാറ്റങ്ങളും നല്‍കിയിരിക്കുന്നത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 19 പേരെയും ചട്ടഞ്ചാല്‍ ടാറ്റാ കോവിഡ് ആശുപത്രിയില്‍ നിന്ന് 13 പേരെയും ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരെയുമാണ് സ്ഥലം മാറ്റിയത്.

ടാറ്റാ കോവിഡ് ആശുപത്രിയിലെ ജീവനക്കാരെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ ടാറ്റ കൊവിഡ് ആശുപത്രി പൂട്ടിയിടേണ്ട അവസ്ഥയിലാണ്. തുടങ്ങുമെന്ന് പറഞ്ഞ അമ്മയും കുഞ്ഞും ആശുപത്രിയും കടലാസില്‍ ഒതുങ്ങും. കാത്ത് ലാബ് അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ നേഴ്‌സിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ടെന്നറിയിച്ച ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ മാറ്റി. ഇതോടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റും. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ അടക്കം ജില്ലയിലെ രോഗികള്‍ ചികിത്സയ്ക്കായി കര്‍ണ്ണാടകയെ ആശ്രയിക്കേണ്ടി വരും.

ടാറ്റാ കോവിഡ് ആശുപത്രിയിലെ ജീവനക്കാരെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ ടാറ്റ കൊവിഡ് ആശുപത്രി പൂട്ടിയിടേണ്ട അവസ്ഥയായി.

ജില്ലക്ക് അനുവദിച്ച ഡോക്ടര്‍മാരുടെ ആകെ തസ്തിക 321 ആണ്. ഇതില്‍ 30 ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്നു. ജില്ലക്ക് അനുവദിച്ച ഒരു ചീഫ് കണ്‍സല്‍റ്റന്റിന്റെ പോസ്റ്റ് തന്നെ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൂടുതല്‍ വിദഗ്ധരായ ഡോക്ടര്‍മാരെ ജില്ലയിലേക്ക് നിയോഗിക്കണമെന്ന ദയാബായിയുടെ ആവശ്യവും മന്ത്രിമാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വെറും രാഷ്ട്രീയ വാഗ്ദാനങ്ങള്‍ മാത്രമായി. ഡോക്ടര്‍മാരുടെ കുറവിനൊപ്പം നേഴ്‌സുമാരുടെ കുറവ് കൂടിയാകുമ്പോള്‍ ജില്ലയിലെ ആരോഗ്യ മേഖലയുടെ പതനം പൂര്‍ത്തിയാകും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img