Saturday, June 21, 2025

സർഗാത്മക,ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അസഹിഷ്ണുത സർക്കാർ അവസാനിപ്പിക്കണം: പി. വി അബ്ദുൽ വഹാബ്

Must Read

ന്യൂദൽഹി : ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ അടക്കമുള്ള വർഗീയ പ്രചാരണങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് അംഗം പി.വി അബ്ദുൽ വഹാബ് രാജ്യ സഭയിൽ ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ എതിർത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മുസ്‌ലിം വനിതാ പ്രൊഫഷണലുകളെ ഇന്റർ നെറ്റിലൂടെ ലേലം ചെയ്ത ഹീനമായ നടപടിയും, ക്രിസ് മസ്‌ദിനത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമകൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെ നടന്ന ആക്രമണവും ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്കയും ഉദ് കണ്ഠയും സൃഷ്ടിച്ച സംഭവങ്ങളാണ് ഇതൊക്കെയെന്നും വഹാബ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങളെ രാജ്യസഭ ഒറ്റക്കെട്ടായി അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും ജനാധിപത്യ മൂല്യങ്ങൾ സ്ഥാപിക്കുന്നതിനും അതുല്യ സംഭാവനകൾ നൽകിയ, മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗം അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം ഖേദകരവും ആശങ്കാജനകവുമാണിത്.
  രാജ്യത്തെ യുവാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്തി 2020 ഓടെ, ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റാൻ സ്വപ്നം കണ്ട ഒരു രാഷ്ട്രപതി ഉണ്ടായിരുന്നു നമുക്ക്. പ്രതിഭാ ധനനായ അബ്ദുൽകലാം. ആ സ്വപ്നങ്ങൾ സഫലീകരിക്കുക പിന്മുറക്കാരായ നമ്മുടെ ചുമതലയാണ്. എന്നാൽ അതൊക്കെയും വിസ്മരിക്കപ്പെട്ടു.രാജ്യത്ത് വർദ്ധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്ക് പരിഹാരം കണ്ടെത്തി മുൻ രാഷ്ട്ര പതിയുടെ സ്വപ്നങ്ങൾ സഫലീകരിക്കുന്നതിന് വിഭാഗീയ ചിന്തകൾ മാറ്റി നിർത്തി ഊർജ്ജസ്വലതയോടെ രംഗത്തിറങ്ങാൻ രാജ്യം തയാറാവണം. “- ലീഗ് അംഗം അഭിപ്രായപ്പെട്ടു. 
 മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് , ദീർഘവീക്ഷണമുള്ള മികവുറ്റ സാമ്പത്തിക പുരോഗതി കൈവരിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ സന്പദ്ഘടനയെ മൊത്തം അടിമേൽ മറിച്ചു. തെറ്റായ ദിശയിലേക്ക് രാജ്യത്തെ നയിച്ച് സാധാരണകാരന് ദാരിദ്ര്യവും അസമത്വവും മിച്ചമായി നൽകി. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിൽ രാഹിത്യപ്രതിസന്ധിയെക്കുറിച്ച് രാഷ്‌ട്രപതിയുടെ പ്രസംഗത്തിൽ പരാമർശിക്കാഞ്ഞത് ദൗർഭാഗ്യകരമായി. എട്ട് ലക്ഷത്തിലധികം തസ്തികകളാണ് സർക്കാർ സർവീസിൽ ഒഴിഞ്ഞുകിടക്കുന്നത്. അവ നികത്തുന്നതിനുള്ള അടിയന്തര നീക്കങ്ങൾ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.വിഭാഗീയതയും സ്വജന പക്ഷപാതിത്വവും വർഗീയ ചിന്തകളും ഒഴിവാക്കി പൗരന്മാരെ രാജ്യത്തിൻറെ അമൂല്യ സന്പാദ്യമായിക്കണ്ടു പെരുമാറാനുള്ള വിവേകമാണ് സർക്കാറിന് വേണ്ടതെന്നും അബ്ദുൽ വഹാബ് സഭയെ ഓർമിപ്പിച്ചു. ന്യൂനപക്ഷങ്ങളോടും ബുദ്ധിജീവികളോടുമുള്ള വർദ്ധിച്ച അസഹിഷ്ണുത ആഗോള തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന വസ്തുത വൈകിയെങ്കിലും മോദി സർക്കാർ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിക്ക് കീഴിലുള്ള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭത്തെ അദ്ദേഹം അഭിനന്ദിച്ചു.
 പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കു വേണ്ടി പാർലിമെന്റ് അംഗങ്ങൾക്ക് അനുവദിച്ച നിലവിലെ അഞ്ചു കോടി, സമഗ്ര വികസന പ്രവർത്തങ്ങൾക്ക് അപര്യാപ്തമാണെന്നും ആയത് 20 കോടിയായി ഉയർത്തണമെന്നും അബ്ദുൽ വഹാബ് സഭയിൽ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img