Wednesday, June 18, 2025

സൗദി മലയാളി സമാജം. ‘പ്രവാസ മുദ്ര’ പുരസ്‌കാരം എം.മുകുന്ദന്
പ്രവാസി പ്രതിഭാ പുരസ്‌കാരം ഇ.എം അഷറഫിന്

Must Read

ദമ്മാം: സാഹിത്യ കൂട്ടായ്മയായ സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രവാസ മുദ്രാ പുരസ്‌കാരം പ്രശസ്തനോവലിസ്റ്റും, ചെറുകഥാ കൃത്തുമായ എം.മുകുന്ദന്. അമ്പതിനായിരം രൂപയും പ്രശംസാ പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതോടൊപ്പം ഏര്‍പ്പെടുത്തിയ പ്രവാസി പ്രതിഭാ പുരസ്‌കാരത്തിന് പ്രവാസ മധ്യമ പ്രവര്‍ത്തകനും, സിനിമാ സംവിധായകനും, എഴുത്തുകാരനുമായ ഇ.എം അഷറഫും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടി ചെയര്‍മാനായുള്ള ജൂറിയാണ് ഇരുവരെയും അവാര്‍ഡുകള്‍ക്ക് നിര്‍ദ്ദേശിച്ചതെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.

നവംബര്‍ 17 ന് ദമ്മാമില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.നാടുവിട്ടുപോയവന്റെ സ്വപ്നങ്ങളും, വിരഹങ്ങളും കഥകളില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് എം. മുകുന്ദന്‍.മലയാള വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നോവലുകളും, ചെറുകഥകളും സഹിതം 60 ഓളം പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന് നല്‍കിയ എം. മുകുന്ദന്റെ എഴുത്തിന്റെ 60ാം വര്‍ഷം ആഘോഷിക്കുകയാണ് മലയാള സാഹിത്യ ലോകം. ഈ അവസരത്തിലാണ് അദ്ദേഹത്തിന് പ്രവാസ മുദ്രാ പുരസ്‌കാരം നല്‍കാന്‍ സൗദി മലയാളി സമാജം തീരുമാനിച്ചത്. 17 ന് ഉപഹാരം സ്വീകരിക്കാനായി അദ്ദേഹം ആദ്യമായി സൗദിയിലെത്തും.

1974 ല്‍ പുറത്തിറങ്ങിയ മയ്യഴി പുഴയുടെ തീരങ്ങളില്‍ മുകുന്ദന്റെ ഏക്കാലത്തേയും ശ്രദ്ധേയ നോവലായി നിലനില്‍ക്കുന്നു. 1989 ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍ പിന്നീട് സിനിമ ആവുകയും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം നേടുകയും ചെയ്തിരുന്നു. പ്രവാസവും, ദള്‍ഹിയും, കേശവന്റെ വിലാപങ്ങളും, കുടനന്നാക്കുന്ന ചോയിയുമെല്ലാം മലയാളത്തില്‍ ഇന്നും ഏറെ പുതുമയോടെ വായിക്കപ്പെടുന്ന മുകുന്ദന്‍ കഥകളാണ്. 2011 ല്‍ പുറത്തിറങ്ങിയ ദള്‍ഹി ജെ.സി. അവാര്‍ഡ് നേടി എന്നതുമാത്രമല്ല, ബുക്കര്‍ പ്രൈസിന് പരിഗണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രഞ്ച് ഉല്‍പടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.എഴുത്തഛന്‍ പുരസ്‌കാരം, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉല്‍പടെ നിരവധി അംഗീകരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

പ്രവാസ ജീവിതത്തില്‍ നിന്നുകൊണ്ട് വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് ഇ.എം അഷറഫിന് പ്രവാസി പ്രതിഭാ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. സിനിമ സംവിധായകന്‍, തിരക്കഥാകൃത്ത് , ജീവചരിത്രകാരന്‍ , മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭ.മാധ്യമപ്രവര്‍ത്തന മേഖലയില്‍ 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.മികച്ച മാധ്യമപ്രവര്‍ത്തകനുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ..കൈരളി ടി വി യുടെ മിഡ്ഡിലീസ്‌റ് ന്യൂസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ആയിരുന്നു ..വൈക്കം മുഹമ്മദ് ബഷീര്‍ , സ്വാമി ആനന്ദ തീര്‍ത്ഥര്‍, സുകുമാര്‍ അഴിക്കോട് എന്നിവരുടെ ജീവചരിത്രങ്ങള്‍ എഴുതി .ബഷീര്‍ ജീവചരിത്രം തമിഴ് അറബ് ഭാഷകളില്‍ പരിഭാഷ വന്നിരുന്നു.ലോക പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസ്സൈനുമായുള്ള അഭിമുഖം ഞാന്‍ എന്നും ഹിന്ദുസ്ഥാനി എന്ന പേരില്‍ ഡി സി ബുക്സും ബെയര്‍ ഫുട് പെയിന്റര്‍ എന്ന പേരില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷിലും ഹുസൈന്‍ എന്ന പേരില്‍ ഷാര്‍ജ ഗവണ്മെന്റ് അറബിക്കിലും പ്രസിദ്ധികരിച്ചു..ഈ ഗ്രന്ഥത്തിന് ഷാര്‍ജ ഗവണ്മെന്റിന്റെ മികച്ച അറബ് ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.ഫിലിം അവബോധം , കയ്യൊപ്പുകള്‍, തുടങ്ങി സിനിമ സംബന്ധമായ അഞ്ചു പുസ്തകങ്ങള്‍ എഴുതി.മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .ബഷീര്‍ സാഹിത്യ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഫെല്‍ലോഷിപ്പിന് അര്‍ഹനായി.ജ്ഞാനപീഠം ലഭിച്ച കന്നഡ എഴുത്തുകാരന്‍ ഡോക്ടര്‍ ശിവറാം കാരന്ത സാഹിത്യം ആസ്പദമാക്കി കന്നഡ ഭാഷയില്‍ ബാലാവണത ജാദുഗാര എന്ന നോവല്‍ എഴുതി. പ്രേംനസീര്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഉരു എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img