Wednesday, June 18, 2025

സ്കൂൾ പ്രവേസോനോത്സവ ദിവസം റവന്യൂ ഉദ്യോഗസ്ഥർ ഭൂമി അളവിനെത്തിയത് സംഘർഷത്തിൽ കലാശിച്ചു

Must Read

മൂവാറ്റുപുഴ: സ്‌ക്കൂള്‍ പ്രവേശനോത്സവത്തിനിടെ വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ജി.ശങ്കരകുറുപ്പ് അടക്കമുള്ള വരുടെപൂര്‍വ വിദ്യാലയമായ
മൂവാറ്റുപുഴ ഗവ. ടിടിഐ സ്‌കൂളിന്റെ ഭൂമിയില്‍ വില്ലേജ് ഓഫിസ് നിര്‍മിക്കാന്‍ പ്രവേശനോത്സവ ദിനം തന്നെ റവന്യു ഉദ്യോഗസ്ഥര്‍ എത്തിയതാണ്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് സ്‌കൂളില്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്‌കൂളിന്റെ ഭൂമിയില്‍ വില്ലേജ് ഓഫിസ് നിര്‍മിക്കാനുള്ള സ്ഥലപരിശോധന നടത്തുന്നതിന് റവന്യു ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതോടെ അധ്യാപകരും വിദ്യാര്‍ഥികളും കൂട്ടമായ് എത്തി ഇവരെ തടഞ്ഞു. ചരിത്ര പ്രാധാന്യമുള്ള സ്‌കൂള്‍ കയ്യേറാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഇവര്‍ സ്‌കൂളിന്റെ ഗേറ്റു പൂട്ടി ഉദ്യോഗസ്ഥരെ പ്രതിരോധിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും എത്തിയെങ്കിലും കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് എത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
സംഭവം വിവാദമായതോടെ മൂവാറ്റുപുഴ തഹസില്‍ദാര്‍ സ്ഥലത്തെത്തി സ്‌ക്കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
വിഷയം കളക്ടറുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്‌ക്കൂള്‍ അധികൃതര്‍ പിന്‍മാറിയത്.


130 വര്‍ഷത്തിലേറെ ചരിത്രമുള്ള സ്‌കൂള്‍ ജില്ലയിലെ 4 സര്‍ക്കാര്‍ ട്രെയിനിങ് സ്‌കൂളുകളില്‍ ഒന്നാണ്. 1 മുതല്‍ 7 വരെയുള്ള ലാബ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അങ്കനവാടിയും , ഡി.ഇ.ഒ ഓഫീസുമടക്കം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
കുറച്ചു നാളായി മാറാടി വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി ഭൂമി പരിശോധനയും മറ്റും നടത്തിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മാറാടി വില്ലേജ് ഓഫിസ് സ്‌കൂളിലേക്കു മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നു വ്യക്തമായത് പിന്നീടാണ്. ഇതിനെതിരെ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പ്രവേശനോത്സവ ദിനം തന്നെ റവന്യു ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തിയത്. ഇതോടെ സ്‌കൂളില്‍ പ്രവോശനോത്സവ ചടങ്ങുകള്‍ അലങ്കോലപ്പെട്ടുവെന്നും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആഹ്ലാദം തകര്‍ത്ത് പ്രവേശനോത്സവ ദിനം തന്നെ ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ്സ്‌കൂള്‍ അധികൃതരുടെ ആക്ഷേപം.
എന്നാല്‍ നഗര മധ്യത്തിലെ അഞ്ചേക്കറോളം വരുന്ന സത്രക്കൂന്ന് റവന്യൂ ഭൂമിയാണന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. നേരത്തെ അനുവാദമില്ലാതെ സ്‌ക്കൂള്‍ അടക്കം സ്ഥാപിക്കുകയായിരുന്നു. നിലവില്‍ ലതാ പാലത്തിനു സമീപം പേട്ടയില്‍ സ്ഥിതി ചെയ്യുന്ന മാറാടി വില്ലേജാഫീസ് വര്‍ഷ കാലത്ത് വെള്ളം കയറുന്നതു മൂലം ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനാണ് റവന്യൂ വകുപ്പിന്റെ കിഴിലുള്ള ഭൂമി കളക്ടറുടെ നിര്‍ദ്ദേശാനുസരണം അളക്കാനെത്തിയത് എന്നും അവര്‍ പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img