Friday, June 20, 2025

സി.പി.എം ജില്ലാ സമ്മേളനം: കെ. റെയിലും പാര്‍ട്ടി വിഭാഗീയതയും ചര്‍ച്ചയാവും

Must Read

കോഴിക്കോട്: സി.പി.എം ജില്ലാ സമ്മേളനത്തില്‍ കെ. റെയില്‍ പദ്ധതിയും പാര്‍ട്ടിക്കകത്ത് വളര്‍ന്നുവരുന്ന വിഭാഗീയതയും ഒരുപോലെ ചര്‍ച്ചയാവുമെന്ന് സൂചന. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാംമൂഴം പ്രതീക്ഷിക്കുന്ന പി. മോഹനനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തിറങ്ങുമെന്നാണ് അറിയുന്നത്. എ. പ്രദീപ്കുമാറനെ സെക്രട്ടറിയാക്കാനാണ് റിയാസും കൂട്ടരും കിണഞ്ഞു ശ്രമിക്കുന്നത്. പാര്‍ട്ടിക്കകത്ത് തനിക്കുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി പിടിച്ചുനില്‍ക്കാന്‍ മോഹനന്‍ ശ്രമിക്കും. കോഴിക്കോട് നോര്‍ത്തിലെ എം.എല്‍.എ എന്ന നിലയില്‍ ജനപ്രീതി പ്രദീപ്കുമാറിന് തുണയാകുമെങ്കിലും പാര്‍ട്ടിക്കകത്ത് വേണ്ടത്ര പിന്തുണയില്ല എന്ന പ്രശ്‌നം അവശേഷിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പി. മോഹനന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധിയാകും. ആരോഗ്യപ്രശ്‌നങ്ങളുടെയും മറ്റും പേരില്‍ ടി.പി രാമകൃഷ്ണന്‍ ഒഴിയുന്ന സാഹചര്യത്തിലായിരിക്കും മോഹനനെ പരിഗണിക്കുക. എന്നാല്‍, ജില്ലയുടെ അമരക്കാരന്‍ എന്ന സ്ഥാനം നിലനിര്‍ത്താനായിരിക്കും മോഹനന്‍ നീക്കം നടത്തുക. 
പിണറായിയുടെ സ്വന്തക്കാരന്‍ എന്ന നിലയ്ക്കും മോഹനന് മൂന്നാമൂഴത്തിന് സാധ്യത ഏറെയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഏതായാലും മന്ത്രി മുഹമ്മദ് റിയാസിന്റെ നീക്കങ്ങളായിരിക്കും നിര്‍ണായകം. 
കെ. റെയില്‍ പദ്ധതിയുടെ പേരില്‍ ഉയര്‍ന്നുവരുന്ന ജനരോഷം സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി പദ്ധതിക്കുവേണ്ടി ഒറ്റക്കെട്ടായി രംഗത്തുണ്ടെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു ബഹുജനസംഘടനകളും ഉന്നയിക്കുന്ന ആശങ്കകള്‍ കാണാതിരുന്നുകൂട എന്നാണ് പാര്‍ട്ടിക്കകത്ത് ചിലര്‍ ഉന്നയിക്കുന്നത്. വടകര ഭാഗത്തുനിന്നുള്ള പ്രതിനിധികള്‍ ഈ വിഷയം ഉന്നയിക്കും. 
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുറ്റിയാടി മണ്ഡലത്തില്‍പെട്ട കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയില്‍ ഉണ്ടായ പ്രതിഷേധം പാര്‍ട്ടിയെ പിടിച്ചുലയ്ക്കുകയുണ്ടായി. നിയമസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ്.എം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. 2021 മാര്‍ച്ച് പത്തിന് നടന്ന പ്രകടനത്തില്‍ 200ഓളം പേര്‍ പങ്കെടുത്തു. ഏരിയാകമ്മിറ്റി അംഗങ്ങള്‍ വരെ പ്രകടനത്തില്‍ ഉണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് കുറ്റിയാടിയില്‍ സി.പി.എം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുകയും പ്രതിഷേധക്കാര്‍ നിര്‍ദേശിച്ച കെ.പി കുഞ്ഞഹമ്മദ്കുട്ടിയെ മത്സരിപ്പിക്കുകയും ചെയ്തു. കുറ്റിയാടി സീറ്റ് ലഗില്‍ നിന്ന് പിടിച്ചെടുത്തുവെങ്കിലും പാര്‍ട്ടിയിലെ അസ്വസ്ഥത തുടരുകയായിരുന്നു. ഏതാനും പേര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായി. കുറ്റിയാടി ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ജില്ലാ സമ്മേളനത്തില്‍ ഇത് പതഞ്ഞുയരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ  അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള അംഗങ്ങള്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. അലനും താഹയും അറസ്റ്റിലായപ്പോള്‍ അവര്‍ക്കുവേണ്ടി പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ടിരുന്നുവെങ്കിലും പിന്നീട് സര്‍ക്കാറിന്റെയും പൊലീസിന്റെയും കൂടെ നില്‍ക്കുകയായിരുന്നു. ഇവര്‍ ചായ കുടിക്കാന്‍ പോയതല്ല എന്ന പിണറായിയുടെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. ഇരുവര്‍ക്കും ജാമ്യം കിട്ടിയപ്പോള്‍ നഗരത്തില്‍ ചായകുടി ചര്‍ച്ച നടത്തിയതും ശ്രദ്ധേയമായിരുന്നു. ഏതായാലും ഈ വിഷയം ചര്‍ച്ച ചെയ്യാതെ സമ്മേളനം മുന്നോട്ടു പോവില്ല. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img