കോഴിക്കോട്: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് തയാറാക്കിയ ഡി.പി.ആറില്‍ പറയുന്ന കണക്കുകള്‍ സുതാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജനകീയ സംവാദവേദി കോഴിക്കോട്ട് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇത്തരം വാദഗതികള്‍ ഉയര്‍ന്നത്. കേരളത്തിലെ വാഹനസാന്ദ്രതയും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അതിവേഗ ട്രെയിനുകളുടെ കണക്കുകളും മറ്റും നിരത്തിയപ്പോള്‍ ധാരാളം പൊരുത്തക്കേടുകള്‍ കാണാന്‍ കഴിഞ്ഞതായി സംസ്ഥാന ദുരന്ത നിവാരണകേന്ദ്രം മുന്‍ മേധാവി കെ.ജി താര പറഞ്ഞു. ഡി.പി.ആറിന്റെ റഫറന്‍സ് ആയി കാണിച്ച റിപ്പോര്‍ട്ടിലുള്ള കണക്കുകള്‍ അവിശ്വസനീയമാണ്.ചൈനയില്‍ 19,000 കിലോമീറ്റര്‍ അതിവേഗപാതയുണ്ടെന്ന് ഡി.പി.ആറില്‍ പറയുന്നു. എന്നാല്‍ അനുബന്ധ റിപ്പോര്‍ട്ടില്‍ ആറായിരം കിലോമീറ്റര്‍ എന്നാണ് പറയുന്നത്. വാഹനാപകടങ്ങളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. എന്നാല്‍ ഡി.പി.ആറില്‍ ഒന്നാം സ്ഥാനത്ത് എന്നു പറയുന്നു. ഇങ്ങനെ അസത്യവും അര്‍ധസത്യവുമാണ് ഡി.പി.ആറിലും അനുബന്ധ റിപ്പോര്‍ട്ടിലും ഉള്ളത്.
നിലവിലുള്ള കെട്ടിടങ്ങളുടെ ശേഷി പോലും പരിശോധിക്കാതെയാണ് കെ. റെയിലിനുവേണ്ടി ഭൂഗര്‍ഭപാത തീരുമാനിച്ചതെന്ന് റെയില്‍വേ മുന്‍ ചീഫ് എഞ്ചിനീയര്‍ അലോക് കുമാര്‍ ശര്‍മ പറഞ്ഞു. വലിയ കെട്ടിടങ്ങളുള്ള ജനസാന്ദ്രത ഏറിയ പ്രദേശത്തുകൂടെയാണ് ഭൂഗര്‍ഭപാത പോകുന്നത്. സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴാനും അവ പൊളിഞ്ഞുവീഴാനും സാധ്യതയുണ്ട്. കോഴിക്കോട്ടെ മണ്ണിന്റെ ഘടന പ്രത്യേകം പരിശോധിക്കണം. ദുര്‍ബലമായ മണ്ണാണ് കോഴിക്കോട്ടുള്ളത്. കല്ലായിപ്പുഴയിലൂടെയാണ് ഭൂഗര്‍ഭപാത തീരുമാനിച്ചിട്ടുള്ളത്. ഇവിടെ ഹൈഡ്രോളിക് സര്‍വേ പോലും നടത്തിയിട്ടില്ല. അലോക് കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒട്ടും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അദ്ദേഹം പറഞ്ഞു.
അര്‍ബന്‍ ഡാമായിരിക്കും കെ. റെയിലിനുവേണ്ടി നിര്‍മിക്കുക. അതുവന്നാല്‍ പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് സാധിക്കില്ല. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യു പറഞ്ഞു.
കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആനന്ദമണി, സംവാദസമിതി ചെയര്‍മാന്‍ ടി.ടി ഇസ്മായില്‍, കണ്‍വീനര്‍ എന്‍.വി ബാലകൃഷ്ണന്‍, അഡ്വ. പി കുമാരന്‍കുട്ടി, എന്‍.പി ചെക്കുട്ടി, ഷാജര്‍ഖാന്‍, ചേലിയ വിജയരാഘവന്‍ പ്രസംഗിച്ചു.