Friday, June 27, 2025

സിഗരറ്റ് കൂടുകളില്‍ കൗതുകം തീര്‍ത്ത തുടക്കം ഗാന്ധി രൂപകല്‍പനയില്‍ തിളക്കം

Must Read

വാസുദേവന്‍ കുപ്പാട്ട്

സിഗരറ്റുകൂടുകളില്‍ ചിത്രം വരച്ചു തുടങ്ങിയ പി. ശരത്ചന്ദ്രന്‍ പിന്നീട് അവയുടെ ഡിസൈനര്‍ ആയി മാറിയത് അത്ഭുതകരമായ നിയോഗമായിരുന്നു. അവിടെയും തീര്‍ന്നില്ല ശരത്ചന്ദ്രന്റെ കലാഭിരുചിയുടെ പ്രയാണം. പ്രശസ്തമായ ഗാന്ധി സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതില്‍ എത്തിചേര്‍ന്നു ആ പ്രതിഭ. ചിത്രകലയുടെ സ്വാഭാവിക വഴിയില്‍ തന്നെയാണ് തലശ്ശേരിക്കാരനായ ശരത്ചന്ദ്രന്‍ സഞ്ചരിച്ചു തുടങ്ങിയത്. വര്‍ണങ്ങളെപ്പറ്റി സുക്ഷ്മമായ ജ്ഞാനം അദ്ദേഹത്തിന് വരച്ചു തുടങ്ങുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. അനുപമമായ കൈത്തഴക്കവും ഈ കലാകാരന് മുതല്‍ക്കൂട്ടായി. സുന്ദരമായ നിരവധി ചിത്രങ്ങള്‍ ശരത്ചന്ദ്രന്‍ വരച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ പ്രഫഷണല്‍ ചിത്രകാരന്‍ എന്ന നിലയില്‍ അറിയപ്പെടാനായിരുന്നില്ല ഇദ്ദേഹത്തിന്റെ നിയോഗം.

ഹിന്ദി ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ വിജയം വരിച്ച ശരത്ചന്ദ്രന്‍ അറ്റന്‍ബറോയുടെ ഗാന്ധി ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് യാദൃച്ഛികമായിരുന്നു. 1982ലായിരുന്നു ഇത്. അതിന് മുമ്പുതന്നെ സിഗരറ്റ് കൂടുകള്‍ ഡിസൈന്‍ ചെയ്ത് പേരെടുത്തിരുന്നു. ഗോള്‍ഡന്‍ ടൂബേക്കോ എന്ന കമ്പനിയിലെ ആര്‍ട്ട് ഡയറക്ടറായിരുന്നു. വില്‍സ് സിഗരറ്റിന്റെ ടമേഡ് ഫോര്‍ ഈച്ച് അദര്‍’ എന്ന പരസ്യം ഡിസൈന്‍ ചെയ്തത് ഇദ്ദേഹത്തിന്റെ എക്കാലത്തെയും ഹിറ്റ് വര്‍ക്കായി. സിഗരറ്റ് കൂടുകള്‍ക്ക് പിന്നാലെയായിരുന്ന ശരത്ചന്ദ്രന്‍ മുംബൈയിലെ സോഴ്സ് എന്ന പരസ്യക്കമ്പനി വഴിയാണ് അറ്റന്‍ബറോയുടെ ഗാന്ധിയില്‍ എത്തുന്നത്. ‘[ഷോലെ’ പോലെ വര്‍ണാഭമായ പോസ്റ്റര്‍ തയാറാക്കാനായിരുന്നു നിര്‍ദേശം. മുംബൈയില്‍ വെച്ച് ഗാന്ധിയുടെ പ്രിവ്യൂ കണ്ടു.

ജാലിയന്‍വാലാബാഗ്, ഗാന്ധിജിയുടെ കുട്ടിക്കാലം, വിവാഹം പോസ്റ്ററുകളില്‍ ഇടം നേടി. അറ്റന്‍ബറോയെ നേരിട്ട് കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കണ്ടറിയാന്‍ ശരത്ചന്ദ്രന് സാധിച്ചു. സിനിമയുടെ പ്രമോഷന്‍ എളുപ്പമാക്കുന്നതിനാണ് പോസ്റ്റര്‍ ഉപയോഗിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഗാന്ധിയെപോലെ ഇതിഹാസ പുരുഷനെ അവതരിപ്പിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ജനപ്രീതി നേടുന്നത് ആയിരിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. ആകര്‍ഷകമായ പോസ്റ്ററുകള്‍ കൃത്യസമയത്ത് ലഭിക്കുക എന്നതായിരുന്നു വെല്ലുവിളി. അത് ഏറ്റെടുക്കുകയാണ് ശരത്ചന്ദ്രന്‍ ചെയ്തത്. ഗോള്‍ഡന്‍ ടുബാക്കോ കമ്പനിയുമായി ബന്ധമുള്ള സോഴ്സ് അഡ്വര്‍ടൈസിങ് കമ്പനിയെയാണ് അറ്റന്‍ബറോ പരസ്യകല തയാറാക്കുന്നതിന് ഏല്‍പിച്ചത്. അവര്‍ ആ ദൗത്യം ശരത്ചന്ദ്രനില്‍ എത്തിച്ചു. സോഴ്സ് കമ്പനി ഗാന്ധി സിനിമാ പരസ്യത്തിന്റെ ഓര്‍ഡര്‍ നേടിയെങ്കിലും പറ്റിയ കലാകാരനെ കണ്ടെത്താന്‍ വിഷമിച്ചു. ടൂബാക്കോ ജനറല്‍ മാനേജര്‍ സേത്തിയാണ് ശരത്ചന്ദ്രനെ പരീക്ഷിക്കാന്‍ നിര്‍ദേശിച്ചത്.

ഗാന്ധിജി സംഭവബഹുലമായ ജീവിതത്തിന്റെ ഉടമയായിരുന്നുവെങ്കിലും അത്രമാത്രം കളര്‍ഫുള്‍ ലൈഫ് ആയിരുന്നില്ല അദ്ദേഹത്തിന്റേത്. നിറപകിട്ടുകളെ ബോധപൂര്‍വം ഒഴിവാക്കുന്ന വ്യക്തിത്വമായിരുന്നുവല്ലോ ഗാന്ധി. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടപ്പോഴും ഷോലെയെപോലെ വര്‍ണാഞ്ചിതമായ പോസ്റ്റര്‍ എങ്ങനെ തീര്‍ക്കും എന്ന സന്ദേഹം ശരത്ചന്ദ്രന് ഉണ്ടായിരുന്നു. ഗാന്ധിജിയുടെ പോര്‍ട്രെയിറ്റും ജാലിയന്‍വാലാബാഗും പോസ്റ്ററിനായി ഡിസൈന്‍ ചെയ്തപ്പോള്‍ ശരത്ചന്ദ്രന് കുറച്ചൊക്കെ ആത്മവിശ്വാസം കൈവന്നു. ഗാന്ധിജിയുടെ വിവാഹ സന്ദര്‍ഭവും പോസ്റ്ററില്‍ ചിത്രീകരിച്ചു. ഇതെല്ലാം അറ്റന്‍ബറോക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഇഷ്ടമായി. അങ്ങനെ ഗാന്ധിചിത്രത്തിന്റെ പോസ്റ്ററുകള്‍ വര്‍ണശബളമായി. പിന്നീട് എല്ലാം ചരിത്രം. എന്നിട്ടും സിനിമാ പോസ്റ്റര്‍ എന്ന ഗ്ലാമര്‍ ലോകത്തേക്ക് ശരത്ചന്ദ്രന്‍ തിരിച്ചുനടന്നില്ല.

അതിന്റെ കാരണങ്ങള്‍ ശരത്ചന്ദ്രന്‍ വ്യക്തമാക്കിയിട്ടില്ല. സിഗരറ്റ് പരസ്യങ്ങളും മറ്റു ചിത്രങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി. തുടക്കത്തില്‍ ശാന്തിനികേതനിലും ശരത്്ചന്ദ്രന്‍ ചിത്രകല അഭ്യസിച്ചു. എന്‍.ആര്‍ ഡേയുടെ കീഴിലായിരുന്നു പഠനം. ഡക്കാന്‍ സിഗരറ്റ് ഫാക്ടറി, ബ്രിഡ്്ജ് വേ ടൂബാക്കോ, നവഭാരത് ടൂബാക്കോ തുടങ്ങിയ കമ്പനികളിലും പ്രവര്‍ത്തിച്ചു.
ജലച്ചായം, ആക്രിലിക്ക്, ചാര്‍കോള്‍ തുടങ്ങിയ മാധ്യമങ്ങളെല്ലാം ശരത്ചന്ദ്രന് വഴങ്ങിയിരുന്നു. ഇതിന്റെയെല്ലാം വഴിക്ക് മികച്ച ചിത്രങ്ങള്‍ അദ്ദേഹം വരച്ചു.ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ശരത്ചന്ദ്രന്‍ ഇവിടെ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു.

സിഗരറ്റ് കൂടുകളില്‍ ചിത്രം വരച്ചു തുടങ്ങുമ്പോള്‍ ശരത്ചന്ദ്രന്‍ സിഗരറ്റ് വലിക്കാരനും കൂടിയായിരുന്നു. പിന്നീട് ടൂബാക്കോ കമ്പനികളുടെ പ്രചാണത്തിനായി സിഗരറ്റ് കൂടുകള്‍ ഡിസൈന്‍ ചെയ്തുവെങ്കിലും ഇടക്കാലത്ത് പുകവലിക്കെതിരെ ബോധവല്‍ക്കരണം നടത്താനും താല്‍പര്യപ്പെട്ടിരുന്നു.
കോഴിക്കോട്ടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു അവസാനകാലത്ത്. അക്ഷരലോകത്തെ കുലപതിയായ എം.ടി വാസുദേവന്‍ നായര്‍ക്ക്് തന്റെ പെയിന്റിങ് സമ്മാനിച്ചത് ശരത്ചന്ദ്രന്റെ ധന്യതയാര്‍ന്ന ഓര്‍മയായിരുന്നു. 2016 ഏപ്രില്‍ ആറിന് കൊട്ടാരം റോഡിലെ എം.ടിയുടെ വസതിയില്‍ എത്തിയാണ് പെയിന്റിങ് സമ്മാനിച്ചത്. സഹധര്‍മിണി വിമലയും കൂടെയുണ്ടായിരുന്ന

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img