Thursday, June 19, 2025

സര്‍ക്കാര്‍ നിലപാട് തിരുത്തും വരെ പിന്മാറ്റമില്ല: മുസ് ലിം ലീഗ്

Must Read

മലപ്പുറം: വഖഫ് ബോര്‍ഡില്‍ പി എസ് സി വഴി ജീവനക്കാരെ നിയമിക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും വരെ, മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ച പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന പ്രതിഷേധ സംഗമങ്ങളിലാണ് ലീഗ് നിലപാട് ആവര്‍ത്തിച്ചത്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി മുഖാന്തിരം ആക്കണമെന്ന നിലപാടിലൂടെ കടുത്ത വിവേചനമാണ് ഇടതു മുന്നണി സര്‍ക്കാര്‍ അടിച്ചേല്പിക്കുന്നതെന്നും തങ്ങള്‍ ഉള്ളേടത്തോളം കാലം ഇത്തരം വിഭാഗീയ പ്രവണതകള്‍ അനുവദിക്കുകയില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. വിവിധ മതങ്ങള്‍, വിവിധ ജാതികള്‍, വിവിധ ചിന്താഗതിക്കാര്‍ ഇവര്‍ക്കൊക്കെയും ഭരണഘടന അനുവദിച്ച അവകാശങ്ങളുണ്ട്. അതു ലംഘിക്കുക എന്നത് രാജ്യത്തിന്റെ പൊതു താല്പര്യത്തിനെതിരാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഊര്‍ജം കൊണ്ട് ഭരണ ഘടനയുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതുമെന്ന് നേതാക്കള്‍ പറഞ്ഞു.

സിപിഎം പറയുന്നത് എന്തു മതേതരത്വമാണെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചോദിച്ചു. ശരീഅത്ത് അടക്കമുള്ള കാര്യങ്ങള്‍ വന്നപ്പോള്‍ സിപിഎമ്മിന്റെ മതേതര മുഖം നമ്മള്‍ കണ്ടതാണ്. മുസ്ലിം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്‌പോഴൊക്കെയും സി പി എമ്മിന്റെ നിലപാട് കടുത്ത മുസ്ലിം വിരോധികള്‍ക്കൊപ്പമാണുണ്ടയിട്ടുള്ളത്. വിശ്വാസി സമൂഹങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കുതന്ത്രത്തിന്റെ കൂടെ നില്‍ക്കാന്‍ കേരളത്തിലെ ഒരു മതത്തിലെയും വിശ്വാസികളെ കിട്ടുകയില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിനു മുന്‍പില്‍ ജില്ലാ ലീഗ് കമ്മിറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഒരു സമുദായത്തെ മാത്രം നോട്ടമിട്ടു ദ്രോഹിക്കുകയാണെന്നും ഇതൊരു ഇടതു പക്ഷ നിലപാടല്ലെന്നും തിരൂരങ്ങാടിയില്‍ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.സംസ്ഥാനത്തെ ബോര്‍ഡ് നിയമനങ്ങളത്രയും പി എസ് സി ക്കു വിടുകയാണെങ്കില്‍ അതിന്റെ അര്‍ഥം മനസ്സിലാക്കാമായിരുന്നു. ഇത് വഖഫ് ബോര്‍ഡിനെ മാത്രം ലക്ഷ്യമിട്ടാണ് നീക്കം. ഇതിന്റെ പൊരുള്‍, തലയില്‍ വെളിച്ചമുള്ളവര്‍ക്കു മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.  

മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എം എല്‍ എ യാണ് കോഴിക്കോട്ട് സമരം ഉദഘാടനം ചെയ്തയത്. വഖഫ്- ദേവസം ബോര്‍ഡുകളിലെ സര്‍ക്കാര്‍ വിവേചനം ചൂണ്ടിക്കാണിക്കുന്‌പോള്‍ അതിനെ വര്‍ഗീയമായി വിലയിരുത്തുന്ന വര്‍ഗീയ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മജീദ് ആക്ഷേപിച്ചു.
‘ഞങ്ങള്‍ക്ക് ഒരു കാര്യത്തിലും വര്‍ഗീയത ഇല്ല. വര്‍ഗീയത മുസ്ലിം വിശ്വാസികള്‍ക്ക് പാടില്ലാത്ത സംഗതിയാണ്. അതു കൊണ്ടു തന്നെ വര്‍ഗീയത പറഞ്ഞു പേടിപ്പിക്കാനും ആട്ടിയോടിക്കാനും ആരും മെനെക്കെടേണ്ട’- കെ.പി. എ. മജീദ് പറഞ്ഞു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img