Friday, June 20, 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവം
കേളിക്കൊട്ടുയര്‍ന്നു; മുഖ്യവേദിയില്‍ കൂറ്റന്‍ പന്തല്‍ ഒരുങ്ങുന്നു

Must Read

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സജീവം. കലോത്സവ പ്രചാരണാര്‍ത്ഥം കേളിക്കൊട്ട് ഉയര്‍ന്നു. ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ എന്നിവ തുടങ്ങി. കേളിക്കൊട്ട് മാങ്കാവ് കച്ചേരിക്കുന്ന് എല്‍.പി സ്‌കൂളില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.എം സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുഖ്യവേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ കൂറ്റന്‍ പന്തല്‍ നിര്‍മിക്കുന്നതിന്റെ ജോലി തുടങ്ങി. രണ്ടുവര്‍ഷം കൊവിഡ് കവര്‍ന്നെടുത്ത ആഘോഷവേളയ്ക്കാണ് ഇത്തവണ ചരിത്രനഗരം സാക്ഷ്യം വഹിക്കുന്നത്. അതിന്റെ ആഹ്ലാദവും പ്രസരിപ്പുമായാണ് കൗമാരപ്രതിഭകള്‍ എത്തുന്നത്. 400 അടി നീളവും 160 അടി വീതിയുമുള്ള പന്തലാണ് ഒരുക്കുന്നത്. 15,000 പേര്‍ക്ക് മുഖ്യവേദിയില്‍ പരിപാടികള്‍ ആസ്വദിക്കാം. 13,000 കസേരകളെങ്കിലും നിരത്താന്‍ കഴിയും. 3500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്റ്റേജും ഗ്രീന്‍ റൂമും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 14 ഗ്രീന്‍ റൂമുകള്‍ ഉണ്ടാവും. 15 ശൗചാലയങ്ങളും ഒരുക്കും.
പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്ക് പവലിയനുകള്‍ ഉണ്ടാവും. മാധ്യമങ്ങള്‍ക്കുള്ള സ്റ്റാളുകള്‍, സംഘാടകസമിതി ഓഫീസ്, സബ് കമ്മിറ്റികളുടെ ഓഫീസ് എന്നിവയും ഇവിടെ സജ്ജീകരിക്കും.
വിവിധ വേദികളിലായി രണ്ടുലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലുകള്‍ വേണ്ടിവരും. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് ഭക്ഷണശാല ഒരുക്കുന്നത്. 30,000 ചതുരശ്ര അടി ഭക്ഷണം കഴിക്കാനുള്ള സ്ഥലത്തിനായി ഒഴിച്ചിടും ബാക്കി സ്ഥലത്ത് കലവറയും പാചകപ്പുരയും പ്രവര്‍ത്തിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img