Wednesday, June 18, 2025

ശ്രീലേഖ ഇതുവരെ എവിടെയായിരുന്നു?

Must Read

സി. നാരായണന്‍

ആര്‍.ശ്രീലേഖയുമായി പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഒരിക്കല്‍ ഒരു അഭിമുഖം നടത്താനിട വന്നിട്ടുണ്ട്. എനിക്ക് അവരുടെ ചിന്തകളോടും ആറ്റിറ്റിയൂഡിനോടും അന്ന് തന്നെ സഹതാപം തോന്നിയിട്ടുണ്ട്. തനിക്ക് പദവിയുടെ പ്രഭ ഉണ്ടെന്നും എല്ലാവരും തന്നെ ബഹുമാനിക്കേണ്ടതാണെന്നും അവരുടെ വാക്കുകളില്‍ കടന്നുവരാറുണ്ട്. താന്‍ പറയുന്നത് വലിയ കാര്യങ്ങളാണെന്നും അവര്‍ അഭിമാനിക്കാറുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തിലല്ല ഇത് കുറിക്കുന്നത്.

പിന്നീട് അവര്‍ പല സ്ഥാനങ്ങളിലും ഇരുന്നപ്പോഴുള്ള ചില വാര്‍ത്തകളിലൂടെയും ചില സംഭവങ്ങളില്‍ ഇടപെട്ടതിനെപ്പറ്റി പ്രസിദ്ധീകരണങ്ങളില്‍ കോളമെഴുതിയത് വായിച്ചതിലൂടെയും തോന്നിയതു വെച്ച് അവര്‍ ഒരുപാട് പേഴ്‌സണല്‍ കണ്‍വിക്ഷന്‍സ് ഉള്ള എന്നാല്‍ ഉറച്ച നീതിബോധമൊന്നുമില്ലാത്ത വ്യക്തിയായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു പ്രമാദമായ കേസ് ഇവിടെ നടക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമായി. അതിന്റെ അവസാനത്തെത് എന്നു പറയാവുന്ന തുടരന്വേഷണം അവസാനിക്കുന്ന മാസം തന്നെ ഇവര്‍ പുതിയ ചില കാര്യങ്ങളുമായി വരുന്നു.

ഇത്രയും നാള്‍ ശ്രീമതി ശ്രീലേഖ, നിങ്ങള്‍ എവിടെയായിരുന്നു…? റിപ് വാന്‍ വിങ്കിളിനെപ്പോലെയായിരുന്നോ…? നിങ്ങള്‍ വലിയ നീതിബോധവും സത്യസന്ധതയും ഉള്ള ആളായിരുന്നെങ്കില്‍ നിങ്ങളുടെ വെളിപ്പെടുത്തലുകള്‍ എപ്പോഴായിരുന്നു വേണ്ടിയിരുന്നത് എന്ന് ചിന്തിക്കുമോ…? നിങ്ങള്‍ എന്ത് പൊലീസാണ്…ദിലീപ് വര്‍ഷങ്ങളായി ഈ കളികളെല്ലാം കളിച്ചത്, ഫോണുകളുടെ ഡാറ്റ ഡിലീഷന്‍ ഉള്‍പ്പെടെ നടത്തി കുരുക്കില്‍ വീണത് തീര്‍ത്തും നിഷ്‌കളങ്കമാണെന്ന് നിങ്ങള്‍ കരുതുന്നുവോ..?

ഇനി ചെയ്യാനുള്ളത്…ശ്രീമതി ശ്രീലേഖ, ഇത്രയും അധികം വ്യാജ തെളിവുകള്‍ പൊലീസ് ഉണ്ടാക്കിയെങ്കില്‍ നിങ്ങളോ നിങ്ങള്‍ ഉത്തേജിപ്പിച്ചോ കേരള പോലീസിനെതിരെ അടിയന്തിരമായി ഒരു അന്യായം നല്‍കണം. അല്ലാതെ വിധി പറയുന്ന ജഡ്ജിക്കും വിധി കേള്‍ക്കാനിരിക്കുന്ന ജനത്തിനും സോഫ്റ്റ് സെറ്റില്‍മെന്റല്‍ ഗ്രൗണ്ട് ഒരുക്കാനായി മാത്രം മൈക്ക് കയ്യിലെടുക്കുന്നതില്‍ ഹീറോയിസമല്ല, ആന്റി ഹീറോയിസമാണുള്ളത്. വിചാരണ നടക്കുന്ന കേസില്‍ പ്രതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിലെ നീതിബോധം പി.സി.ജോര്‍ജിന്റെ നിലവാരത്തില്‍ മാത്രമുളളതാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img