മംഗളൂറു:വിദ്യാർത്ഥികളെ കയറ്റി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ ഇന്ന് രാവിലെ വിട്ളക്കടുത്ത മാണിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.കല്ലടുക്കയിലെ ജയാകർ പൂജാരി (45) ആണ് മരിച്ചത്.
കുട്ടികളെ ഓരോ സ്കളിൽ ഇറക്കി സഞ്ചരിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ഫോട്ടോ എടുക്കാൻ വേണ്ടി മാണിയിൽ നിറുത്തിയതായിരുന്നു റിക്ഷ.അവർ തിരിച്ചെത്തിയപ്പോൾ ഡ്രൈവറെ ബോധരഹിതനായ നിലയിലാണ് കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.