Saturday, June 28, 2025

വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് കഞ്ചാവ് മാഫിയ

Must Read

മലയോരമേഖലയില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു

സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍ നിരീക്ഷണത്തില്‍

കോതമംഗലം : കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് സ്‌കൂള്‍, കോളേജ് പരിസരത്തു തമ്പടിക്കുന്നു.സ്‌കൂള്‍, കോളേജ് തുറന്നതോടെ എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലും വിദ്യാര്‍ഥികളെ തേടി കഞ്ചാവ് ലഹരി മാഫിയാ സംഘങ്ങള്‍ സജീവം. സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ചും ബസ് സ്റ്റാന്റ് പരിസരത്തുമാണ് ലഹരി മാഫിയാ സംഘങ്ങള്‍ തമ്പടിക്കുന്നത്. തമിഴ്നാട് നിന്നും കൊച്ചിയില്‍ നിന്നുമാണ് പ്രധാനമായും ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കഞ്ചാവെത്തുക. അതിഥി തൊഴിലാളികളിലും ലഹരി വില്‍പനക്കാരുണ്ട്. മയക്കുമരുന്നുകളുടെ വകഭേദങ്ങളായ ഉത്തേജകം (കൊക്കൈയ്ന്‍), വേദന സംഹാരി (ഹെറോയ്ന്‍), വിഭ്രാത്മകം (എല്‍എസ്ഡി) എന്നിവയെല്ലാം ഇവിടെ സുലഭമാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 35 ലധികം മയക്കുമരുന്ന് കേസുകളിലായി കോതമംഗലം എക്സൈസ് സംഘം 38 പേരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 67 കിലോ കഞ്ചാവ്, 335 ഗ്രാം ഹാഷിഷ് ഓയില്‍, രണ്ട് കാറുകള്‍, നാല് ബൈക്കുകള്‍, ഒരു ഓട്ടോ എന്നിവയും പിടികൂടി. പിടിക്കപ്പെട്ടവരില്‍ വിദ്യാര്‍ഥികളും തൃശൂര്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍, മൂന്നാര്‍, തിരുവല്ല സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 18ന് നെല്ലിമറ്റത്ത് സ്‌കൂള്‍ പരിസരത്ത് നടത്തിയ റെയ്ഡില്‍ 12.435 കിലോ കഞ്ചാവുമായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം വില്ലേജില്‍ കോട്ടാംതുരുത്തി വീട്ടില്‍ അജിത്തിനെ (33) എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാള്‍ ഓട്ടോയിലാണ് നെല്ലിമറ്റത്ത് കഞ്ചാവ് ചില്ലറ വില്‍പനക്കെത്തിച്ചത്. ഫെബ്രുവരി രണ്ടിന് കോതമംഗലം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം പറവൂര്‍ സ്വദേശി പൂതയില്‍ വീട്ടില്‍ വിനോദിനെ (42) 2.100 കിലോ കഞ്ചാവുമായി പിടികൂടി. എല്ലാ ആഴ്ചയിലും ഇയാള്‍ക്ക് കഞ്ചാവ് നല്‍കുന്നത് നെല്ലിമറ്റം സ്വദേശിയാണെന്ന് ഇയാള്‍ സമ്മതിച്ചു. കഞ്ചാവെത്തിച്ച നെല്ലിമറ്റം സ്വദേശി ഒളിവിലാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും എക്സൈസ് സംഘം പറഞ്ഞു. രണ്ട് കിലോ കഞ്ചാവ് ചില്ലറ വില്‍പന നടത്തിയാല്‍ രണ്ട് ലക്ഷം രൂപ ലാഭം കിട്ടുമത്രെ. നെല്ലിമറ്റം സ്വദേശിയും കൂട്ടാളിയും ബൈക്കിലെത്തിയാണ് ഇയാള്‍ക്ക് കഞ്ചാവ് കൈമാറിയത്.
2021 സെപ്റ്റംബര്‍ നാലിന് നെല്ലിക്കുഴി കനാല്‍ ബണ്ട് റോഡില്‍ നിന്നും 150 ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി റോയി സന്ദീപ് ശങ്കര്‍ (56), ഒക്ടോബര്‍ രണ്ടിന് കീരംപാറയില്‍ നിന്നും കുന്നത്തുനാട് ഐരാപുരം വളയന്‍ചിറങ്ങര പാറതട്ടയില്‍ വീട്ടില്‍ മനുവില്‍ നിന്നും 378 ഗ്രാം കഞ്ചാവ്, ഒക്ടോബര്‍ ഏഴിന് മാമലകണ്ടത്ത് നിന്നും മൂന്നാര്‍ സ്വദേശി പ്ലാക്കല്‍ വീട്ടില്‍ ഫെലിക്സിന്റെ (19) ബാഗില്‍ നിന്നും രണ്ട് കിലോ കഞ്ചാവ്, ഒക്ടോബര്‍ എട്ടിന് കീരംപാറയില്‍ നിന്നും മാലിപ്പാറ വെട്ടിക്കാട്ടില്‍ വീട്ടില്‍ സുമേഷ് പോളില്‍ നിന്നും 8.273 കിലോ കഞ്ചാവ്, ഡിസംബര്‍ ഒന്നിന് അടിവാട് നെല്ലിമറ്റം റോഡ് കുത്തുകുഴി മാരമംഗലം സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം കാറില്‍ നിന്ന് 335 ഗ്രാം ഹാഷിഷ് ഓയിലുമായി ക്രിസ്റ്റിന്‍ ജോസ് എന്നയാള്‍, മാമലക്കണ്ടം, കോതമംഗലം കോളജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നായി പത്ത് കിലോ കഞ്ചാവ്, ഡിസംബര്‍ 13ന് ഇരമല്ലൂര്‍ നിന്നും 3.5 കിലോ കഞ്ചാവുമായി ഒഡീഷക്കാരനായ പ്രശാന്ത് നായക്, ഇരുമലപ്പടിയില്‍ നിന്നും തൃശൂര്‍ മുകുന്ദപുരം മറ്റത്തൂര്‍ സ്വദേശി കോടിയാത്ത് വീട്ടില്‍ ദയാനന്ദനില്‍ നിന്നും 2.74 കിലോ കഞ്ചാവ് എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. 2022 ജനുവരി 12ന് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കോതമംഗലത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെയും കേസുണ്ട്.
ഇത്തവണ സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ എക്സൈസ് സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നു കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപ് അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img