കോഴിക്കോട്: ബാല പംക്തികളിൽ എഴുതിവന്നിരുന്ന തന്നെ, രണ്ടു കഥകൾ പ്രസിദ്ധീകരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവന്നു പ്രോത്സാഹിപ്പിച്ചത് ചന്ദിക വാരികയാണെന്ന് കേന്ദ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് രഘുനാഥ് പലേരി. ഗവ: ആർട് സ് ആൻറ് സയൻസ് കോളജ് അലൂംനി സംഘടിപ്പിച്ച സ്നേഹാദര സദസ്സിന് മറുപടി പറയവെയാണ് എഴുത്തിന്റെ ആദ്യകാല സ്മൃതികൾ അദ്ദേഹം പങ്കു വെച്ചത്. കോളജ് വൈ: പ്രിൻസിപ്പൽ ഡോ: മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷ്യത വഹിച്ചു. കല്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. എഞ്ചിനിയർ പി. മമ്മത് കോയ, കെ. എം രാധ എന്നിവർ രഘുനാഥിനെ പൊന്നാടയണിയിച്ചു. സുഭാഷിണി പ്രശസ് തിപത്രം സമർപ്പിച്ചു.പ്രൊഫ: കെ. വി ഉമർഫാറൂഖ് , ആർ. മോഹനൻ, എസ്. എം ഷമീൽ, കെ. ഗോപാലൻ, ഡോ: മനോഹർലാൽ, സ്നേഹ പ്രകാശ്, മുരളി പള്ളിക്കര പ്രസംഗിച്ചു.
എഞ്ചിനീയർ പി.മമ്മത് കോയ രഘുനാഥ് പലേരിയെ ആദരിക്കുന്നു. ശ്രീമതി:സ്മിത രഘുനാഥ്,കെ.എം രാധ,കൽ പറ്റ നാരായണൻ,ആർ.മോഹനൻ എന്നിവർ സമീപം