കാസർകോട്: കേരള-കർണാടക അതിർത്തിയിൽ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെഡംബാഡി കുറിക്കരയിൽ യുവാവ് മാതാവിനെ ബലാത്സംഗം ചെയ്തതായി പരാതി.ബുധനാഴ്ച അർധരാത്രിയും ഇന്നലെ രാവിലെയുമായി നടന്ന അതിക്രമം 58കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പുറത്തറിഞ്ഞത്.35കാരനായ അക്രമി പൊലീസ് കസ്റ്റഡിയിലാണ്.പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ ഇര നൽകിയ പരാതിയിൽ സംഭവം വിശദീകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവാവ് വിവാഹിതനാണ്.ഗർഭിണിയായ ഭാര്യ അവരുടെ വീട്ടിലാണുള്ളത്.അതിക്രമം നടന്ന വീട്ടിൽ മാതാവും യുവാവുമാണ് താമസം.സംഭവദിവസവും പതിവുപോലെ യുവാവ് രാത്രി ആഹാരം കഴിഞ്ഞ് അയാളുടെ മുറിയിൽ ഉറങ്ങാൻ കിടന്നതാണ്.അർധരാത്രി മൂന്നോടെ മാതാവിന്റെ മുറിയിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇന്നലെ രാവിലെ അടുക്കളയിൽ പാകം ചെയ്യുകയായായിരുന്ന മാതാവിനെ ബലമായി വലിച്ചിഴച്ച് ഹാളിൽ കൊണ്ടുപോയി വീണ്ടും ഉപദ്രവിച്ചു.അവശ നിലയിലായ അവർ പുത്തൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.