തിരുവനന്തപുരം: മൊറാഴയിലെ വിവാദമായ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപി ജയരാജന്. തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോര്‍ട്ടെന്ന് ഇപി ജയരാജന് പാര്‍ട്ടിക്ക് വിശദീകരണം നല്കി.
സംഭവത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ഇപി ജയരാജന് തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന് ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.