Saturday, June 21, 2025

മേയറുടെ കത്ത് വലിയ അഴിമതിയുടെ ഭാഗം: പ്രകാശ് ജാവ്‌ദേക്കര്‍

Must Read

തിരുവനന്തപുരം: താത്കാലിക നിയമനത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മേയര്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഒരു അബദ്ധമല്ലെന്ന് ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയില്‍ നിയമനം നടത്താതെ സി.പി.എമ്മിന്റെ ആളുകളെ മാത്രം നിയമിക്കാന്‍ ഉദ്ദേശിച്ച് നല്‍കിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ കത്ത് നല്‍കിയ സംഭവം ഇനിമുതല്‍ നിയമന അഴിമതിയെന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. സമരമുഖത്തുള്ള കൗണ്‍സിലര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനെതിരെ പോലീസ് ഒന്നല്ല, നാല് ഗ്രനേഡുകള്‍ എറിഞ്ഞുവെന്നും ഗ്രനേഡുകള്‍ സൂക്ഷിക്കുന്നത് തീവ്രവാദികള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

‘തൊഴില്‍ രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കള്‍ രോഷാകുലരാണ്. ഇവിടെ ജോലികളില്ല. കഠിനപ്രയത്‌നത്തേയോ സത്യസന്ധതയേയോ മെറിറ്റിനേയോ സി.പി.എം. അംഗീകരിക്കുന്നില്ല. അവര്‍ക്ക് എല്ലാം അഴിമതിയാണ്. നമ്മുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തും. കേരളത്തിലെ തൊഴില്‍രഹിതരായ 43 ലക്ഷം യുവാക്കള്‍ക്ക് നീതിലഭിക്കുന്നത് വരെ നമ്മള്‍ പോരാട്ടം തുടരും. മോഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ അവര്‍ക്ക് അവകാശമുണ്ട്. ജോലി മോഷ്ടിക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കില്ല’, പ്രകാശ് ജാവ്‌ദേക്കര്‍പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img