Monday, June 30, 2025

മുവാറ്റുപുഴയില്‍ പുതിയ പദ്ധതികള്‍ ഒന്നും ആരംഭിച്ചില്ല : എല്‍ദോ എബ്രഹാം

Must Read

മുവാറ്റുപുഴ : സര്‍ക്കാരിന്റെ ആദ്യ വര്‍ഷംപുതിയ പദ്ധതികള്‍ ഒന്നുമില്ലാതെ മൂവാറ്റുപുഴ.കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച വികസന പദ്ധതികള്‍ അല്ലാതെ മറ്റൊന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിനായി അനുവദിപ്പിക്കാന്‍ ഇപ്പോഴത്തെ എം.എല്‍.എ ഡോ. മാത്യു കുഴലനടന്‍ മുന്‍കൈ എടുത്തില്ല എന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാന്‍ നിശ്ചയിച്ച പദ്ധതികള്‍ അവതാളത്തിലായി. ജില്ലാ പോലീസ് ആസ്ഥാനം നഷ്ടപ്പെട്ടു.ജില്ലയ്ക്ക് അനുവദിച്ച സ്റ്റേഡിയം നിര്‍മ്മാണം, പൈങ്ങോട്ടൂര്‍ ഗ്രാമീണ കുടിവെള്ള സ്‌കീം എന്നി രണ്ട് ബ്രഹദ് പദ്ധതികള്‍ അനിശ്ചിതത്വത്തില്‍ ആയി.
48 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച നഗരവികസനത്തിന് രണ്ടാം ഘട്ടം അനുവദിപ്പിച്ച 30 കോടി രൂപയുടെ വിനിയോഗവും ഇതുവരെ നടന്നില്ല.

ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ കാര്യത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.
മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ഇതേ റോഡ് നാല് വരിപ്പാതയാക്കാന്‍ പണം അനുവദിപ്പിച്ച് നടപടികള്‍ നീക്കിയതും കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ കാലയളവിലാണ്.കക്കടാശ്ശേരി-കാളിയാര്‍, മൂവാറ്റുപുഴ -തേനി റോഡുകള്‍ വന്‍ വികസന കുതിപ്പിന് വഴി ഒരുക്കുന്ന പദ്ധതികളാണ് .ഇത്തരം പ്രോജക്ടുകളുടെ മേല്‍നോട്ടക്കാരന്‍ മാത്രമായി എം.എല്‍.എ ചുരുങ്ങി എന്നും എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി .

കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് തിരശീല വീണ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിച്ചത് കഴിഞ്ഞ ഗവണ്‍മെന്റാണ്.തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരവീഴ്ച സംഭവിക്കുന്നത് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.
പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് ശ്രമിക്കാതെ പോകുന്നത് കുറ്റകരമായ അനാസ്ഥയാണ്.
വിദ്യാഭ്യാസ-ആരോഗ്യ- കാര്‍ഷിക മേഖലയുടെ വികസന കാര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ ഒരു പദ്ധതിക്കായും പണം അനുവദിക്കാന്‍ സാധിച്ചിട്ടില്ല.

ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി തൂക്കുപാലം പുനര്‍നിര്‍മ്മിക്കാന്‍ റീബില്‍ഡ് കേരളയില്‍ നിന്ന് 172 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. വാച്ച് സ്റ്റേഷന്‍ ഏനനെല്ലൂര്‍ റോഡിനും അനുബന്ധ പാലത്തിനും കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ച് നിര്‍മ്മാണം തുടങ്ങി എങ്കിലും പാലം പൊളിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു.റോഡ് ഗതാഗതം തടസപ്പെട്ടിട്ട് ദീര്‍ഘകാലമായി. പാലം പണി മുടങ്ങിയ സ്ഥിതിയാണ്.
മൂവാറ്റുപുഴ നഗരത്തിലെയും സമീപത്തെയും പ്രധാന റോഡുകള്‍ തകര്‍ന്നിട്ടും മെയിന്റന്‍സ് പോലും നടത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ സമയത്ത് അനുവദിക്കപ്പെട്ട 460 കോടി രൂപയുടെ വികസന പദ്ധതികള്‍ മുന്നോട്ട് പോകുന്നതല്ലാതെ പുതുതായി ഒന്നുമില്ലാതെ മൂവാറ്റുപുഴയുടെ 1 വര്‍ഷം കടന്നു പോയെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img