Wednesday, June 18, 2025

മുഖ്യമന്ത്രിയെ പോലീസ് തെറ്റിദ്ധരിപ്പിക്കുന്ന വിധം!

Must Read

‘അവര്‍ മാവോയിസ്റ്റ്കളാണെന്നു വ്യക്തമായി കഴിഞ്ഞല്ലോ. അതിലെന്താ പ്രശ്‌നം വന്നിരിക്കുന്നെ? അവര്‍ സിപിഎം പ്രവര്‍ത്തകരൊന്നുമല്ല. അവര്‍ പരിശുദ്ധരൊന്നുമല്ല. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന ധാരണ വേണ്ട. യു എ പി എ ചുമത്തിയത് ഒരു മഹാപരാധമായിപ്പോയി എന്ന് പറയണമെന്നില്ല.’ പന്തീരാങ്കാവ് കേസില്‍ വിദ്യാര്‍ഥികളായ അലനെയും താഹയെയും ജയിലിലടക്കപ്പെട്ടതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി കേരളത്തോട് പറഞ്ഞതാണ് ഈ വാക്കുകള്‍. പരമോന്നത നീതിപീഠം മുഖ്യമന്ത്രിയുടെ ഈ കണ്ടെത്തല്‍ അസാധുവാക്കും വരെ ഇരുവര്‍ക്കും ജയിലില്‍ നരകയാതന അനുഭവിക്കേണ്ടിവന്നു. പോലീസ് മാത്രമല്ലല്ലോ ജയിലും മുഖ്യമന്ത്രിയുടെ വകുപ്പുകളാണല്ലോ.
പോലീസ് എഴുതിക്കൊടുക്കുന്നത് അന്ധമായി വിശ്വസിച്ചതുകൊണ്ടാണിങ്ങനെ സംഭവിച്ചത്. മുഖ്യമന്ത്രിയിലെ മനുഷ്യന്‍ അവിടെ മരിച്ചുപോയി. അതിശക്തമായ നിയമ പോരാട്ടം നടത്താന്‍ സുമനസുകള്‍ മുന്നോട്ട് വന്നില്ലായിരുന്നില്ലെങ്കില്‍ രണ്ട് പേരും ഇപ്പോഴും തടവറയില്‍ കിടക്കുമായിരുന്നു.

കേരളം ഭരിച്ചിരുന്ന മറ്റേത് കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയുടെയും കാലത്തായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
മുഖ്യമന്ത്രിമാരെ വഴിതെറ്റിച്ചു പൊലീസ് പടുകുഴിയില്‍ വീഴ്ത്തുന്നത് ഏറെ കണ്ട സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിയെ വഴിതെറ്റിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പെറ്റമ്മയുടെ ചുമലില്‍ കിടന്ന് പാല്‍ കുടിച്ചു വളരേണ്ട നിഷ്‌ക്കളങ്കയായ ചോരകുഞ്ഞിനെ അധികാരത്തിന്റെയും ഭരണ സ്വാധീനത്തിന്റെയും ഹുങ്കില്‍ ഏതോ നാട്ടിലേക്ക് കടത്തി മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവിധം ദ്രോഹിക്കുന്നത്. ആ അമ്മ കുറ്റക്കാരിയാണെങ്കില്‍ ആ കുഞ്ഞിനെക്കൂടി ഒക്കെത്തേന്തി ജയിലില്‍ കിടക്കട്ടെ. എങ്കിലും ആ വാവയ്ക്ക് പാലൂട്ടാന്‍ ഒരു അമ്മയുണ്ടാകുമല്ലോ.

Couple loses faith in CPI-M and Police, begins protest before Secretariat for missing bab

സ്ത്രീ ലംബടനെന്നോ ഗുണ്ടയെന്നോ കാഴ്ചയില്‍ തന്നെ അശ്രീകരമായ ഒരു ദളിതനെന്നോ ഒക്കെ അധിക്ഷേപിക്കാവുന്ന ഒരച്ഛനാണ് ആ കുഞ്ഞിനുള്ളതെന്നു പറഞ്ഞോളൂ. അയാളും ഞാന്‍ അറിഞ്ഞിടത്തോളം തിരുവനന്തപുരത്തെ പ്രമുഖമായ ഗവ. ആര്‍ട്‌സ്‌കോളജില്‍ നിന്ന് ബിരുദം നേടിയ ‘ദളിതന്‍’ ആണ്. ആ അച്ഛനും അമ്മയും എന്തെങ്കിലും ആവട്ടെ! പക്ഷെ എട്ടും പൊട്ടും തിരിയാത്ത ഒരു പാവം കുഞ്ഞിനെ ഇങ്ങിനെ ശിക്ഷിച്ചാല്‍ ഭൂമിയില്‍ സത്യം എന്നൊന്നുണ്ടെങ്കില്‍ അത് പൊറുക്കില്ല. അമ്മയുടെ ലാളനയും ചുടുനിശ്വാസങ്ങളും ഏറ്റുവാങ്ങുന്നതിന്റെ സുഗന്ധം ഈ കുഞ്ഞിനും ആ ഭാഗ്യം ഉണ്ടായേ തീരൂ. അതല്ലെങ്കില്‍ ഒരു പ്രപഞ്ച ശക്തിയും പൊറുക്കില്ല.

പ്രസവിച്ച സ്ത്രീയില്‍ നിന്ന് ഭരണസ്വാധീനം ഉപയോഗിച്ച് കുഞ്ഞിനെ അകറ്റുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്! കുഞ്ഞിന്റെ അപ്പുപ്പനോ അമ്മുമ്മയോ അടുത്ത ബന്ധുക്കളോ ആണോ കുഞ്ഞിനെ വളര്‍ത്തുന്നത്? കുഞ്ഞിനെ ദത്തെടുത്തവര്‍ നല്ലവരായിരിക്കാം. പക്ഷെ പെറ്റമ്മയെപ്പോലെ ആകില്ലല്ലോ അത്. ഇവിടെ പകയും പ്രതികാര ദാഹവും അല്ല വേണ്ടത്. ആ കുഞ്ഞിന്റെ മനസുപോലെ നിര്‍മ്മല ചിന്തകള്‍ ആകണം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കേണ്ടത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img