
കാസർകോട്: മുംബൈ ഹാന്‍ഡ്മാസ് ഡിഎന്‍ റോഡ് മലബാര്‍ റെസിഡന്‍സി ഹോട്ടല്‍ നടത്തിവന്ന കുമ്പള ആരിക്കാടി സ്വദേശി ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ഡിജിപിക്കും കത്തയച്ചു.
ഈമാസം ആറിന് രാത്രി ഹോട്ടലുടമയും നേരത്തെ രണ്ട് കേസുകളില്‍ പ്രതിയുമായ വ്യക്തിയുടെ മര്‍ദ്ദനമേറ്റ ഹനീഫയെ ഉടന്‍ ആശുപത്രില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മര്‍ദ്ദനം മൂലം ഹൃദയത്തിൽ വെള്ളം കയറി ഗുരുതരാവസ്ഥയിലായ ഹനീഫയെ മൂന്ന് ദിവസത്തിനു ശേഷം മറ്റൊരു സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്.
കഴിഞ്ഞ 19ന് ഡിസ്ചാര്‍ജ്ജായ ഹനീഫയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. താമസ സ്ഥലത്ത് മരണപ്പെട്ടിട്ടും മര്‍ദ്ദനമേറ്റ ദിവസം മുതല്‍ ഇന്ന് വരെ അവിടെത്തെ മലയാളി കൂട്ടായ്മകള്‍, കെ.എം.സി.സി, മുസ്ലിം ജമാഅത്ത് കമ്മിറ്റികള്‍ എന്നിവർ ബന്ധപ്പെട്ടിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറാവാത്തതും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തയ്യാറാവാത്തതും മലയാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മലയാളികള്‍ ജെജെ ആശുത്രിക്ക് മുമ്പില്‍ സമരം നടത്തിയത് എംഎല്‍എ കത്തില്‍ സൂചിപ്പിച്ചു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി സര്‍ക്കാര്‍ തലത്തിലും ഡിജിപി തലത്തിലും ഇടപെട്ട് ഹനീഫിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു കൊണ്ട് വരാനും സാമ്പത്തികമായി പ്രയാസത്തിലുള്ള കുടുംബനാഥനെ നഷ്ടപ്പെട്ട ഹനീഫയുടെ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു.