Thursday, June 19, 2025

മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് പ്രവര്‍ത്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

Must Read

കോഴിക്കോട്‌:ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. വകുപ്പിന്റെ വിവിധ പ്രവര്‍ത്തികള്‍ അവലോകനം ചെയ്യുന്നതിനായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം.

മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒക്ടോബറില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. റോഡ് കടന്നുപോവുന്ന നാല് വില്ലേജുകളില്‍ മൂന്ന് വില്ലേജുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാവും. സംസ്ഥാനത്ത് മികച്ച രീതിയില്‍ റോഡ് പരിശോധന നടത്തുന്ന ജില്ലയാണ് കോഴിക്കോട്. ദീര്‍ഘകാലമായി നിലനിന്നിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിശോധനയിലൂടെ പരിഹാരമായതായും മന്ത്രി പറഞ്ഞു.

പുതിയങ്ങാടി- അണ്ടിക്കോട്- അത്തോളി- ഉള്ള്യേരി റോഡിന്റെ അലൈന്‍മെന്റ് സ്‌കെച്ച് ഒക്ടോബര്‍ അവസാനത്തോടെ നല്‍കുമെന്നും പ്രവര്‍ത്തി പുരോഗതിയിലാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ബാലുശ്ശേരി- കൂരാച്ചുണ്ട് റോഡ്, മലയോര ഹൈവേ നിര്‍മ്മാണം, മുക്കം ടൗണ്‍ സൗന്ദര്യവല്‍കരണം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ്, പാലം പ്രവര്‍ത്തികള്‍ നിര്‍ദ്ദേശിച്ച ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്.

റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം വളരെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ എല്ലാ മാസവും ചുമതലയുള്ള ജില്ലകളിലെ റോഡുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ ഒരു പ്രത്യേക പരിശോധന സംഘം എല്ലാ 45 ദിവസം കൂടുമ്പോഴും കാര്യങ്ങള്‍ പരിശോധിക്കും. ഒക്ടോബര്‍ 15 ഓട് കൂടി 14 ജില്ലകളിലെയും പരിശോധന പൂര്‍ത്തിയാവും. നവംബര്‍ 30, ഡിസംബര്‍ 15, മാര്‍ച്ച് അഞ്ച്, ഏപ്രില്‍ 20 എന്നീ നിലയില്‍ പരിശോധന ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ഡി.ഐ.സി.സി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറി തലത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോവാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തിയില്‍ വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കി മുന്നോട്ട് കൊണ്ടുപോവണം. പ്രവര്‍ത്തികളില്‍ അലസത കാണിക്കുന്നവരുമായി ഒരുതരത്തിലും സന്ധിയുണ്ടാവില്ല. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി നടക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തി പുരോഗതി വിലയിരുത്തണം. കോണ്‍ട്രാക്ടര്‍മാര്‍ പ്രവര്‍ത്തി കൃത്യമായി നടപ്പിലാക്കുന്നില്ലെങ്കില്‍ ടെര്‍മിനേഷന്‍ നടപടികളിലേക്ക് കടന്ന് പ്രവര്‍ത്തി റീടെണ്ടര്‍ ചെയ്ത് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, അസി.കലക്ടര്‍ സമീര്‍ കിഷന്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img