കാസര്‍കോട്: മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കാസര്‍കോട്ട് സമാപിച്ചു. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന പരിപാടിയിൽ ഡിവൈ.എസ്.പി സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. രമ, എസ്.സുജാത, യൂണിയന്‍ ചെയര്‍മാന്‍ വസീര്‍, മുഹമ്മദ് ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
ബോചെയും സംഘവും മംഗളൂറു, ഗോവ വഴി മുംബൈയിലേക്ക് യാത്ര തിരിച്ചു.
മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.