Saturday, June 21, 2025

ബൈപ്പാസ് ആറുവരി പാതയില്‍ മേല്‍പ്പാലം അടിപ്പാതകള്‍ക്ക് അനുമതി

Must Read

കോഴിക്കോട്: ബൈപ്പാസ് ആറുവരിപാതയില്‍ വിവിധ പ്രദേശ വാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മേല്‍പ്പാലം, രണ്ട് അടിപാതകള്‍, രണ്ട് നടപ്പാത മേല്‍പ്പാലങ്ങള്‍ എന്നിവക്ക് അനുമതിയായി. ദേശീയ പാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം എം.കെ.രാഘവന്‍ എം.പി അറിയിച്ചതാണിത്. നേരത്തെ അനുമതിയായ മേല്‍പ്പാലങ്ങള്‍ക്കും അടിപാതകള്‍ക്കും പുറമെയാണിത്.

ഇതോടെ ബൈപ്പാസില്‍ ആകെ എട്ട് മേല്‍പ്പാലങ്ങളും , രണ്ട് ഓവര്‍ പാസുകളും, ആറ് അടിപാതകളും, മൂന്ന് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളും പദ്ധതിയുടെ ഭാഗമായി യാഥാര്‍ത്ഥ്യമാവും.
മാങ്കാവ്-മേത്തോട്ട് താഴം-മെഡിക്കല്‍ കോളേജ് റോഡ്, മാളിക്കടവ് എന്നിവിടങ്ങളിലാണ് പുതിയ അടിപാതകള്‍. പാറമ്മല്‍, സേവാമന്ദിരം സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് പുതുതായി അനുമതി ലഭിച്ചത്.

ഹരിതനഗര്‍ കോളനിക്ക് സമീപം സി.ഡബ്ള്യു.ആര്‍.ഡി.എം – പനാത്ത് താഴം റോഡ് ജംഗ്ഷനില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോട് കൂടി ഫ്ലൈ ഓവറിന് അനുമതി നല്‍കാമെന്നും എന്‍.എച്ച്.എ.ഐ അധികൃതര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ഇതിന് പുറമേ തടമ്പാട്ട് താഴം – പറമ്പില്‍ ബസാര്‍ റോഡിലെ അടിപാത വീതികൂട്ടുന്നതിനുള്ള നിര്‍ദ്ദേശവും അധികൃതര്‍ അംഗീകരിച്ചു.
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മൊകവൂരിനും മാളിക്കടവിനും ഇടയില്‍ പാസേജ്, കരിയാത്തന്‍ കാവ് റോഡിന് സമീപം പാസേജ് എന്നിവക്കായും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇവയുടെ കാര്യം പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥരുടെ പ്രതികരണം.

2022 ഫെബ്രുവരി മാസത്തോടെ പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ട കമ്പനി സമയം നീട്ടി വാങ്ങുകയായിരുന്നു. ആറുമാസം അധികം ലഭിച്ചിട്ടും ജൂണ്‍ മാസം ആകെ പതിനൊന്ന് ശതമാനം പ്രവൃത്തി മാത്രമാണ് കമ്പനിക്ക് പൂര്‍ത്തീകരിക്കാനായത്. ഇക്കാര്യമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.

പുതുക്കിയ സമയക്രമം അനുസരിച്ച് പദ്ധതിയുടെ ആദ്യ 20ശതമാനം പ്രവൃത്തി ഈമാസം 25ന് ആണ് പൂര്‍ത്തീകരിക്കേണ്ടത്. നവംബറില്‍ രണ്ടാംഘട്ട സമയ പരിധിക്കുള്ളില്‍ ആദ്യ രണ്ട് ഘട്ട നിര്‍മാണവും പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത ഡയറക്ടര്‍ ശശാങ്ക് ശേഖര്‍, പ്രൊജക്ട് മാനേജര്‍ ദേവരാജ റെഡ്ഡി എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

എന്‍.എച്ച്.എ.ഐ ഡി.ജി.എം നവീന്‍ മിശ്ര, കേരള റീജിയണല്‍ ഓഫീസര്‍ ബി.എല്‍ മീണ, പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ സാഡെ, എഞ്ചിനീയര്‍മാരായ പ്രഭാകരന്‍, ശശികുമാര്‍, കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ശശാങ്ക് ശേഖര്‍, പ്രൊജക്ട് മാനേജര്‍ ദേവരാജ റെഡ്ഡി, എഞ്ചിനീയര്‍ നാസര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img