Thursday, June 19, 2025

‘ബന്ധുക്കളായതുകൊണ്ട് അര്‍ഹതപ്പെട്ട ആര്‍ക്കും അര്‍ഹതപ്പെട്ട ജോലി നിഷേധിക്കാനാകില്ല’എ.കെ.ബാലന്‍

Must Read

തിരുവനന്തപുരം:യൂണിവേഴ്സിറ്റി നിയമനങ്ങളില്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. ഗവര്‍ണറുടെ സമീപനത്തോട് കേരള സമൂഹത്തിനു പൊരുത്തപ്പെടാന്‍ കഴിയില്ല. യൂണിവേഴ്സിറ്റികളിലെ നിയമനങ്ങള്‍ സ്വജനപക്ഷപാതമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാഷ്ട്രീയ പ്രേരിതമായതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യത്തോട് അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ യൂണിവേഴ്സിറ്റി നിയമനങ്ങളില്‍ നിയമ വിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ല. ഗവര്‍ണറുടെ നടപടി യൂണിവേഴ്സിറ്റി ആക്ടിനു വിരുദ്ധമാണ്. സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്ന് എ.കെ ബാലന്‍ പറഞ്ഞു.
ഗവര്‍ണറെ സഹായിക്കാനാണ് മന്ത്രിസഭ. ആ ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കുമ്പോള്‍ സഹായം സ്വീകരിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. സര്‍വകലാശാലകളില്‍ ക്രമവിരുദ്ധമായ നടപടിയുണ്ടായാല്‍ ഗവര്‍ണര്‍ക്കു റദ്ദു ചെയ്യാം.

ആരോപണ വിധേയര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചശേഷം അവരുടെ മറുപടി ലഭിക്കുമ്പോഴാണു തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നല്‍കിയ നടപടികള്‍ സ്റ്റേ ചെയ്തതിനുശേഷമാണു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതെന്നും ഇതു സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ അഭിമുഖ പാനലില്‍ ഗവര്‍ണറുടെ പ്രതിനിധിയുമുണ്ടായിരുന്നു. അദ്ദേഹം ഇതുവരെ അഭിപ്രായ വ്യത്യാസം പറഞ്ഞിട്ടില്ല. മൂന്ന് വിഷയവിദഗ്ധരും ഡീനും ചേര്‍ന്ന പാനല്‍ അഭിമുഖം നടത്തി റാങ്കിട്ടാല്‍ ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. കൂടുതല്‍ സ്‌കോര്‍ ഉള്ള ആളുകള്‍ക്ക് സര്‍വകലാശാല നിയമപ്രകാരം പ്രത്യേക വെയിറ്റേജ് ഇല്ല. മിനിമം സ്‌കോര്‍ 75 ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ ഓണ്‍ലൈനായി നടന്ന അഭിമുഖത്തിന്റെ രേഖകളുണ്ട്. അതു പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.
നേതാക്കളുടെ ബന്ധുക്കളായതുകൊണ്ട് അര്‍ഹതപ്പെട്ട ആര്‍ക്കും ജോലി നല്‍കാതിരിക്കാന്‍ കഴിയില്ലെന്നു എ.കെ. ബാലന്‍ പറഞ്ഞു. മെറിറ്റ് ഉള്ളവരെ ഒഴിവാക്കുന്നത് നീതി നിഷേധമാണ്. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമമായി ബന്ധപ്പെട്ടും ഗവര്‍ണര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഹൈക്കോടതി വിധി വിസിക്ക് അനുകൂലമായിരുന്നു. എന്നിട്ടും അതിനെ രാഷ്ട്രീയ നിയമനമെന്നു പറയുകയാണ്. വിസിയുടെ പുനര്‍നിയമനത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി ഹൈക്കോടതി പറഞ്ഞിട്ടും ആരോപണം ഉയര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഗവര്‍ണര്‍ ആധികാരികമായി ഭരണഘടനാ സ്ഥാപനത്തില്‍നിന്ന് നിയമോപദേശം തേടണമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img