Wednesday, June 18, 2025

പ്രിയവര്‍ഗീസിന് യോഗ്യതയില്ലെന്ന് യൂജിസി യുടെ സത്യവാഗ്മൂലം

Must Read

സ്റ്റേ ഉത്തരവ് ഹൈക്കോടതി നീട്ടി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യൂ.ജി.സി ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കി. തുടര്‍ന്ന് നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകന്‍ ഡോ: ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് യു.ജി.സി സത്യവാഗ്മൂലം നല്‍കിയത്. യൂ ജി സി ക്കു വേണ്ടി ഡല്‍ഹിയിലെ യൂജിസി എഡ്യൂക്കേഷന്‍ ഓഫീസാറാണ് സത്യവാഗ്മൂലം നല്‍കിയത്.

സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടുള്ളുവെന്നും സത്യവാഗ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്.
ഗവേഷണകാലവും സ്റ്റുഡന്റസ് സര്‍വീസ് ഡയറക്റ്റര്‍ കാലയളവും ഒഴിവായാല്‍ ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജ്ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവര്‍ഗീസിനുള്ളത്. എതിര്‍ സത്യവാഗ്മൂലം നല്‍കാന്‍ പ്രിയ വര്‍ഗീസിന് കോടതി സമയം അനുവദിച്ചു. ഗവര്‍ണര്‍, സര്‍വ്വകലാശാല, പ്രിയ വര്‍ഗീസ്, ഹര്‍ജിക്കാരന്‍ എന്നിവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സലും കോടതിയില്‍ ഹാജരായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img