Thursday, June 19, 2025

പ്രവേശനോത്സവം; ഒരുക്കങ്ങള്‍ തകൃതി ഇക്കുറിയും മതിയായ അധ്യാപകരില്ലാതെ തുടക്കം

Must Read

നാസിഹ് അമീന്‍
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ അഞ്ചുനാളുകള്‍ കൂടി ശേഷിക്കവെ ജില്ലയിലെ സ്‌കൂളികളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ മുന്നൊരുക്കങ്ങള്‍ തകൃതി. സ്‌കൂളും പരിസരവുമെല്ലാം ശുചിയാക്കി പെയിന്റിംഗ് ജോലികളും അറ്റകുറ്റപ്പണികളുമെല്ലാം പൂര്‍ണതയിലെത്തിക്കാനുള്ള അവസാനവട്ട പ്രവര്‍ത്തനങ്ങളിലാണ് സ്‌കൂള്‍ അധികൃതരും മറ്റും.
പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച മുന്നൊരുക്കങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. എന്നാല്‍ സ്‌കൂളിലെത്തുന്ന നവാഗതര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍, പല സ്‌കൂളുകളിലും മതിയായ അധ്യപാകരില്ലാത്തത് പ്രധാനാധ്യാപകര്‍ക്കും പി.ടി.എക്കും വന്‍ തലവേദനയായി നില്‍ക്കുകയാണ്.

പി.എസ്.സി മുഖേന ഒഴിവുള്ള തസ്തികകള്‍ സ്‌കൂള്‍ തുറക്കും മുമ്പ് നികത്താനോ ദിവസക്കൂലിക്കാരെ നിയമിക്കാനോ സര്‍ക്കാര്‍ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ അധ്യയന വര്‍ഷത്തിലും പി.എസ്.സി നിയമനം നടത്താതെ, ഒഴിവുള്ള തസ്തികകളില്‍ താത്കാലിക ജീവനക്കാരെ ഇന്റര്‍വ്യൂ നടത്തിയാണ് സ്‌കൂളുകള്‍ പ്രതിസന്ധി മറികടന്നത്. എന്നാല്‍ ഇത്തവണ ഇതുവരെയും അത്തരമൊരു നിര്‍ദേശമോ, പി.എസ്.സി ലിസ്റ്റില്‍ നിയമനം കാത്തുകഴിയുന്ന ആയിരങ്ങളില്‍നിന്ന് നിയമനം പൂര്‍ത്തീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ മാത്രം നൂറുകണക്കിന് ഒഴിവുകളാണ് നികത്താതെയുള്ളത്. റിട്ടര്‍മെന്റും ദിവസക്കൂലിക്കാരുമെല്ലാം ആയതോടെ ജില്ലയിലെ ചില സ്‌കൂളുകള്‍ ഏകാംഗ അധ്യാപകരുടെ സാന്നിധ്യത്തില്‍ പ്രവേശനോത്സവം നടത്തേണ്ട സ്ഥിതിയിലുമുണ്ട്. സര്‍ക്കാര്‍ ഉത്തരവ് വരാത്തതാണ് വില്ലനാവുന്നത്.

പ്രവേശനോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്ര പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രവേശനോത്സവം പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം. ഭിന്നശേഷി കുട്ടികള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണം. നവാഗതരെ സ്വീകരിക്കാന്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ഉചിതമായ പരിപാടികള്‍ ആലോചിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശനോത്സവ ഉദ്ഘാടന വേളയില്‍ വിദ്യാലയ മികവുകള്‍ പ്രദര്‍ശിപ്പിക്കണം. ദീര്‍ഘനേരമുള്ള പ്രസംഗങ്ങള്‍ക്കു പകരം കുട്ടികളുമായി സംവദിക്കുന്ന തരത്തിലുള്ള അവതരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

്രൈപമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം ഒറ്റ ചടങ്ങായി സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. പ്രവേശനോത്സവത്തോടെ കുട്ടികള്‍ക്കുള്ള സൗജന്യ പാഠപുസ്തക വിതരണം സ്‌കൂളുകളില്‍ തുടങ്ങും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഉച്ചക്കഞ്ഞി, സൗജന്യ യൂണിഫോം വിതരണത്തിനും ക്രമീകരണങ്ങളായിട്ടുണ്ട്. എട്ടാം ക്ലാസിലെ യൂനിഫോമും വൈകാതെ വിതരണത്തിന് എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img