Thursday, June 19, 2025

പ്രതിയെ പിടികൂടാന്‍ വെടിയുതിര്‍ത്ത സംഭവം ഇന്‍സ്‌പെക്ടറുടെ നടപടി ശരിയെന്ന് റിപ്പോര്‍ട്ട്

Must Read

കോഴിക്കോട്: മയക്കുമരുന്നിന് അടിമയായ യുവാവ് മാതാപിതാക്കളെ കുത്തിപരിക്കേല്‍പിച്ച സമയം അയാളെ പിടികൂടാന്‍ വെടിയുതിര്‍ത്ത നടക്കാവ് എസ്.ഐയുടെ നടപടി ശരിയായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഷാജിയെയും ഭാര്യ ബിജിയെയും മകന്‍ ഷൈന്‍ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. അക്രമാസക്തനായ ഷൈനിനെ പിടികൂടാന്‍ പല പ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവില്‍ എസ്.ഐ പി.കെ ജിജീഷ് പ്രതിയുടെ കാലിന് നേരെ വെടിവെക്കുകയായിരുന്നു. ബുള്ളറ്റ് വീട്ടിലെ ചുമരിലാണ് പതിച്ചത്. രണ്ടുതവണ വെടിയുതിര്‍ത്തു. ഇതോടെ പകച്ചുപോയ പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഉമേഷ് അന്വേഷണം നടത്തിയിരുന്നു. ഷാജിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് എസ്.ഐ വെടിയുതിര്‍ത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.ഐയുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കണ്ടെത്തല്‍.
മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷാജിയും ബിജിയും സുഖം പ്രാപിച്ചുവരുന്നു. രണ്ടുപേരുടെയും കഴുത്തിലും പുറത്തും നെഞ്ചിലും മുറിവുണ്ട്. ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img