Wednesday, June 18, 2025

പോപുലര്‍ഫ്രണ്ട് മുന്‍ ചെയര്‍മാന്റെ സ്‌കാനിങ്ങിനായി 2024 വരെ കാത്തിരിക്കണോയെന്ന് കോടതി

Must Read

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന് എയിംസില്‍ സ്‌കാനിങ്ങിനു വേണ്ടി 2024 വരെ കാത്തിരിക്കേണ്ടി വരുമോ എന്ന് കോടതി. നേരത്തെ ആരോഗ്യസ്ഥിതി പരിശോധിച്ചു തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം.

അതേസമയം, ഇ അബൂബക്കറിനെ വീട്ടുതടങ്കലിലാക്കണമെന്ന ഹരജി കോടതി തള്ളി. അബൂബക്കറിനെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കാന്‍സര്‍ രോഗബാധിതനായ അബൂബക്കറിന് മറവി രോഗം കൂടി ബാധിച്ചതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യം സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ ഡല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കി. സെപ്തംബറിലാണ് യുഎപിഎ ചുമത്തി എന്‍.ഐ.എ അബൂബക്കറിനെ അറസ്റ്റ്ചെയ്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img