Thursday, June 19, 2025

പൊതുമേഖലക്ക് സംരക്ഷണ കവചമൊരുക്കി കേരളം

Must Read

പി രാജീവ്
(വ്യവസായ മന്ത്രി)


പൊതുമേഖലയോടുള്ള സമീപനത്തില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള വ്യത്യാസമെന്താണ്? സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് പാലക്കാട്, ബി എച്ച്  ഇ എല്‍-ഇ എം എല്‍  കാസര്‍കോട്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കോട്ടയം,ബി പി സി എല്‍,ബി ഇ എം എല്‍  എന്നീ സ്ഥാപനങ്ങള്‍ നിതി ആയോഗിന്റെ ശുപാര്‍ശ പ്രകാരം ഓഹരി വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  തീരുമാനിച്ചിരുന്നു.  
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ വിറ്റഴിക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും കൂടി ഏറ്റെടുത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ബദല്‍ വികസന നയമാണ് കേരള സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കി വരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുവാന്‍ തീരുമാനിച്ച, സംസ്ഥാനത്ത്  പ്രവര്‍ത്തിച്ചിരുന്ന,  സംയുക്ത സംരംഭമായിരുന്ന ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡ്, വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച് എന്‍ എല്‍) എന്നിവയുടെ ഏറ്റെടുക്കല്‍ നടപടികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.  
ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ബി.എച്ച്.ഇ.എല്‍-നു ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍ ലിമിറ്റഡില്‍ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സര്‍ക്കാര്‍ വാങ്ങി, പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി.
145.60  കോടി രൂപയ്ക്കാണ് എച്ച് എന്‍ എല്ലിനെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തത്. കൂടാതെ സ്ഥാപനത്തിന്റെ പുനഃസംഘടനെയും തുടര്‍ പ്രവര്‍ത്തനത്തെയും കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ ഒരു ഉന്നത തല സാങ്കേതിക സമിതിയെയും നിയമിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയും മഹാരത്‌ന പദവിയുമുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.പി.സി.എല്‍ – കൊച്ചി റിഫൈനറി സ്വകാര്യവല്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന്  മുഖ്യമന്ത്രി 17.10.2019, 18.03.2020 എന്നീ തീയതികളിലെ കത്തുകളിലൂടെ  പ്രധാനമന്ത്രിയോടും കേന്ദ്ര ധന മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ദേശീയ താല്പര്യവും സംസ്ഥാനത്തിന്റെ പ്രത്യേക താല്പര്യവും കണക്കിലെടുത്ത് കമ്പനിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും നിര്‍ദ്ദിഷ്ട ഓഹരി വിറ്റഴിക്കല്‍ നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്നും ആവശ്യപ്പെട്ട്
2019 നവംബര്‍ 19നു  കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു.
പാലക്കാട്ടെ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റടുക്കലിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ 123.12 ഏക്കര്‍ ഭൂമിയുടെ വില കൂടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശം കാരണം ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടുപോവുകയാണ്.    
ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി ഇ എം എല്‍ ) പാലക്കാട്, കിന്‍ഫ്രയ്ക്ക് തിരികെ നല്‍കുന്ന 226.21 ഏക്കര്‍ ഭൂമിക്ക് 27.59 കോടി രൂപ നല്‍കുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭൂമി തിരികെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കിന്‍ഫ്ര ആരംഭിച്ചിട്ടുണ്ട്.  കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കരുതെന്ന് പാര്‍ലമെന്റ് അംഗങ്ങളും ട്രേഡ് യൂണിയന്‍ സംഘടനകളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.  
ഈ പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് 05.01.2021 – ല്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം, ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നീ പെരുമകള്‍ പേറുന്ന  റെയില്‍വേയുടെ  സ്വകാര്യവത്കരണം ട്രെയിന്‍ യാത്രയെ കൂടുതല്‍ ചെലവേറിയതാക്കി മാറ്റും.
കൂടാതെ റെയില്‍വേ സ്റ്റേഷനുകളുടെ നടത്തിപ്പും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതോടെ, അവിടേക്കു പ്രവേശിക്കുന്നതും അവിടുത്തെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതും ചെലവേറിയ കാര്യമായിരിക്കും. താരതമ്യേന കുറഞ്ഞ യാത്രാനിരക്കാണ് നിലവില്‍ റെയില്‍വേ ഈടാക്കുന്നത്.
ട്രെയിനുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഓടിക്കുമ്പോള്‍, നിലവിലുള്ള ഇളവുകള്‍ നല്‍കാതെ തന്നെ ഓപ്പറേറ്റര്‍മാര്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകുന്നതും അത് പൊതു ജനങ്ങളെ ബാധിക്കുന്നതുമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img