Thursday, June 26, 2025

പുറത്ത് കല്ലേറ്, അകത്ത് പൂച്ചെണ്ട്

Must Read

പാക് സഹപാഠികള്‍ മലയാളി കുട്ടികളെ
പരിഹസിച്ച് വിളിച്ചു’മോദി കാ ബച്ചാ…’

സൂപ്പി വാണിമേല്‍

വില്‍സന്‍ ജോര്‍ജ്‌
ഷൈനി

കൊവിഡാനന്തരം ഗള്‍ഫ് പ്രവാസികളായ സാധാരണക്കാരുടെ മക്കള്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പൊള്ളുന്ന അനുഭവങ്ങളിലേക്കാണ് റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ നയിച്ച ലോക കേരളസഭ മൂന്നാം സമ്മേളന സമാന്തര സെഷനിലെ ചര്‍ച്ചകള്‍ കൂട്ടിക്കൊണ്ടുപോയത്.ഫീസടക്കാനാവാത്തതിനാല്‍ പുറത്തു നിറുത്തപ്പെട്ട പിഞ്ചുമക്കളുടെ ദൈന്യത നേരില്‍ക്കണ്ട് ഉള്ളുപൊള്ളിയ ഖത്തറില്‍ നിന്നുള്ള വനിതാ പ്രതിനിധി വിഷയാവതരണത്തിനിടെ താന്‍ ഇപ്പോള്‍ കരഞ്ഞുപോവും എന്ന് പറയുന്നുണ്ടായിരുന്നു.
ഒമാനില്‍ നിന്നുള്ള വില്‍സണ്‍ ജോര്‍ജ്ജാണ് ഈ പ്രശ്നം സഭയില്‍ ആദ്യം ഉന്നയിച്ചത്.ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.
അതില്‍ നല്ലൊരു പങ്ക് ഒമാനിലാണ്.എല്ലാവരും സ്പോണ്‍സര്‍ഷിപ്പോ വ്യക്തികളുടെ പിന്‍ബലമോ ഇല്ലാതെ കമ്മ്യൂണിറ്റി സ്‌കൂളുകളിലാണ് പഠിക്കുന്നത്.ഒമാനില്‍ 20 സ്‌കൂളുകളിലായി 45,000 കുട്ടികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.മസ്‌കറ്റിലെ ഒരു സ്‌കൂളില്‍ 30 കുട്ടികളെ ഫീസ് അടക്കാത്തതിനാല്‍ പുറത്താക്കി.

സ്‌കൂള്‍ അധികൃതരെ കുറ്റം പറയാനാവില്ല.സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് മാത്രം അവലംബിക്കുന്നതാണ് അവസ്ഥ.സമാന അനുഭവങ്ങള്‍ സൗദി അറേബ്യയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടാകും.ഒരുപാട് വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ നാട്ടില്‍ അയക്കാന്‍ നിര്‍ബന്ധിതമാവുകയാണ്.
ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ എം.പിമാര്‍ക്ക് കത്തുകള്‍ അയച്ചെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല.ഫീസ് അടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിലൂടെ സഹായിക്കാന്‍ കഴിയും.മെറിറ്റിന്റേയും സാമ്പത്തിക സ്ഥിതിയുടേയും അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കാന്‍ നോര്‍ക്ക മന്‍കൈയെടുക്കണമെന്ന് വില്‍സണ്‍ ആവശ്യപ്പെട്ടു.
നിയമസഹായം ലഭ്യമാവാതെ തടവറകളുടെ അകത്ത് കഴിയുന്നവരുടേയും ഫീസടക്കാന്‍ ഗതിയില്ലാതെ ക്ലാസ്സ് മുറികള്‍ക്ക് പുറത്തുനിറുത്തപ്പെടുന്ന മലയാളി കുട്ടികളുടെ ദൈന്യതയുമാണ് ഖത്തറില്‍ നിന്നുള്ള വനിതാ പ്രതിനിധി ഷൈനി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.വീട്ടുജോലിക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി അവിദഗ്ധ തൊഴില്‍ മേഖലയിലെ മലയാളികള്‍ എട്ടും ഒമ്പതും വര്‍ഷമായി ജയിലുകളില്‍ കഴിയുന്നുണ്ട്.ശരിയായ നിയമസഹായം ലഭിക്കാത്തതാണ് കാരണം.

നിയമസഹായത്തിന്റെ അഭാവത്തില്‍ അവര്‍ക്കെതിരെയുള്ള കേസ്സുകള്‍ കൂടുതല്‍ കോംപ്ലിക്കേറ്റഡ് ആക്കി ജയിലില്‍ തന്നെ കിടക്കുകയാണ്.ഫോളോഅപ്പ് നടത്തിയാല്‍ അവരെ ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയും.
കൊവിഡ് സാഹചര്യത്തില്‍ മലയാളികള്‍ നേരിട്ട ക്രൈസിസുകള്‍ക്ക് അറുതിയായെന്ന് പറയാനാവില്ല.ജോലി നഷ്ടപ്പെട്ടവര്‍, ബിസിനസ്സ് പൊളിഞ്ഞവര്‍ ഒരുപാടുണ്ട്.നമ്മള്‍ ഇവിടെ ഹയര്‍ എജുക്കേഷനെക്കുറിച്ചൊക്കെ പറയുന്നുണ്ടല്ലോ.ഈ വേളയില്‍ ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ മലയാളി മക്കള്‍ സ്‌കൂളുകള്‍ക്ക് പുറത്തുനില്‍ക്കുന്നത് കണ്ട താന്‍ വല്ലാതെ ഇമോഷനലാവുന്നു.അത്ര വൈകാരികമാണ് നേരനുഭവങ്ങള്‍.ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ കുട്ടികള്‍ക്ക് പാക്കിസ്താനി സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി.എന്നാല്‍ അവര്‍ അവിടെ വല്ലാതെ ഹ്യുമിലേറ്റ് ചെയ്യപ്പെടുകയാണ്.മറ്റു കുട്ടികള്‍ അവരെ ‘മോദി കാ ബച്ചാ,മോദി കാ ബച്ചാ…..’എന്ന് വിളിച്ചാണ് പരിഹസിക്കുന്നത്.മക്കളെ തിരിച്ചു കൊണ്ടുവരുകയാണ് രക്ഷിതാക്കള്‍.ഈ സംസാരം തുടരാനാവുന്നില്ല, ഉറപ്പായും കരഞ്ഞുപോവും-ഷൈനി പറഞ്ഞു നിറുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img