Thursday, June 19, 2025

പുനഃസംഘടനയില്‍ തെളിയുമോ
ജില്ലക്ക് മന്ത്രി സൗഭാഗ്യം?

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട് : സംസ്ഥാന മന്ത്രിസഭയിലെ രണ്ട് ഒഴിവുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താന്‍ പോവുന്ന നിയമനങ്ങളില്‍ കാസര്‍കോട് ജില്ലക്ക് പ്രാതിനിധ്യം ലഭിക്കുമോ?സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഉദുമ എം.എല്‍.എ അഡ്വ.സി.എച്ച്.കുഞ്ഞമ്പുവിനെ മുന്‍നിറുത്തിയാണ് രാഷ്ട്രീയ നിരീക്ഷണം.സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, രാജിവെച്ച സജി ചെറിയാന്‍ എന്നിവരുടെ പകരക്കാരെ സംബന്ധിച്ച് മാധ്യമങ്ങളുടെ ഊഹങ്ങള്‍ക്കപ്പുറം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി അംഗങ്ങളില്‍ ആര്‍ക്കും ഒരുപിടിപാടുമില്ല.
പിണറായിയുടെ മനസ്സില്‍ ആരാണോ,അവര്‍ മന്ത്രിമാരാവും എന്നതാണ് അവസ്ഥ.കാസര്‍ക്കോട് ജില്ലയില്‍ നിന്നുള്ള അഞ്ച് എം.എല്‍.എമാരില്‍ മൂന്നു പേര്‍ ഇടത് മുന്നണിയുടേതാണ്.ഇതില്‍ സി.പി.ഐ നേതാവായ കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍ എന്നിവരാണ് പിന്നെയുള്ളത്.
നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് 1957ല്‍ ഇ.എം.എസ്,1987ല്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രതിനിധീകരിച്ച് ഇ.കെ.നായനാര്‍ എന്നിവര്‍ മുഖ്യമന്ത്രിമാരായതൊഴിച്ചാല്‍ 1984ല്‍ നിലവില്‍വന്ന കാസര്‍കോട് ജില്ലക്ക് സി.പി.എം മന്ത്രിസഭാ പ്രാതിനിധ്യം നല്‍കിയിട്ടില്ല.പാര്‍ട്ടിയില്‍ പിണറായി വിജയന്റെ സമകാലിക നേതാവായിരുന്ന പി.രാഘവനെ പോലും തഴയുകയായിരുന്നു.

2006ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി നേടിയ അട്ടിമറി വിജയത്തിന്റെ പാരിതോഷികമായി അഡ്വ.സി.എച്ച്.കുഞ്ഞമ്പുവിന് വി.എസ്.അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ കന്നട മേഖലയില്‍ നിന്നുള്ള പ്രതിനിധി എന്ന പരിഗണന കൂടി നല്‍കി മന്ത്രി സ്ഥാനം പ്രതീക്ഷിച്ചതാണ്.എന്നാല്‍ കന്നി എംഎല്‍എ ആയതിനാല്‍ പരിഗണിച്ചില്ല.
യു.ഡി.എഫില്‍ മുസ്ലിം ലീഗും ഇടത് മുന്നണിയില്‍ സി.പി.ഐയും ജില്ലക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിരുന്നു.സി.ടി.അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല എന്നിവരാണ് മുസ്ലിം ലീഗ് മന്ത്രിമാരായത്.ഇ.ചന്ദ്രശേഖരന് മുമ്പേ സി.പി.ഐ നേതാവ് ഡോ.എ.സുബ്ബറാവു മന്ത്രിയായിരുന്നു.കോഴിക്കോട് സൗത്ത് മണ്ഡലം എംഎല്‍എ മന്ത്രിസഭയിലെ ഐ.എന്‍.എല്‍ പ്രതിനിധി അഹ്മദ് ദേവര്‍കോവിലിനാണ് കാസര്‍കോട് ജില്ലയുടെ ചുമതല.ഇതിന്റെ നിര്‍വ്വഹണത്തിലെ സ്വാഭാവിക പരിമിതികള്‍ പിന്നാക്ക ജില്ലയില്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് നിരീക്ഷണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img