Friday, June 20, 2025

പരിശോധനയ്ക്കിടെ പെട്ടിയില്‍ ബോംബാണെന്ന് പറഞ്ഞു; ഒന്നര ലക്ഷം ചെലവഴിച്ച യാത്രക്കാരന്റെ യാത്ര മുടങ്ങി

Must Read

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ ബാഗില്‍ ബോംബാണെന്ന് പറഞ്ഞ മധ്യവയ്സ്‌ക്കന്‍ പോലീസ് പിടിയില്‍. മാമ്മന്‍ ജോസഫ് (63) എന്നയാളാണ് പോലീസ് പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയ് വഴി ഓസ്ട്രേലിയയ്ക്ക് പോകാനെത്തിയതായിരുന്നു മാമ്മന്‍ ജോസഫ്. ഭാര്യയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യമാണ് മാമനെ പ്രകോപിപ്പിച്ചത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവര്‍ത്തിച്ച് ചോദിച്ചത് മാമ്മന്‍ ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്.
ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു. സിഐഎസ്എഫിന്റെ നേതൃത്വത്തില്‍ ദമ്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തിയെങ്കിലും ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിതെത്തുടര്‍ന്ന് മാമ്മന്‍ ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി സിഐഎസ്എഫ് പോലീസിനു കൈമാറുകയായിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് ദമ്പതികളായ ഇരുവരും ദുബായി വഴി ഓസ്ടേലിയിലേയ്ക്ക് പോകുവാന്‍ എത്തിയത്.

താന്‍ തമാശയ്ക്കു പറഞ്ഞത് കാര്യമായതിന്റെ വിഷമത്തിലാണ് മാമന്‍. വിശദമായ അന്വേഷണം നടത്തുന്നതിനായി നെടുമ്പാശേരി പോലീസ് കേസെടുത്ത് നടപടികള്‍ എടുത്തുവരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img