ജമാല്‍ കൊച്ചങ്ങാടി
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയുടെ പേരാണ് ‘ന്യായാധിപന്നു നീതി (Justice for the Judge)’. പ്രജകളുടെയെല്ലാം വിധിയെഴുതുന്ന ന്യായാധിപന്നും നീതി നിഷേധിക്കപ്പെടുന്നുവെന്നോ? അത് അന്യായം തന്നെയല്ലെ? ആരാണ് നീതി നിഷേധിക്കുന്നത്? സമൂഹം തന്നെ! സമൂഹം എന്നാല്‍? മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍, പൊതു സമൂഹം – എല്ലാവരും പ്രതികള്‍. അവര്‍ ചെയ്ത അന്യായം? വിമര്‍ശനങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതനാണോ ന്യായാധിപന് ? ചിരപുരാതനമായ ചോദ്യം.. അത് തകര്‍ന്ന് വീഴുന്നത് സമകാലികാനുഭവം. ആത്മകഥ ബുധനാഴ്ച പുറത്തിറങ്ങിയതേയുള്ളു, വായിച്ചില്ല തുടര്‍ന്നു വന്ന ഒരഭിമുഖം വായിച്ചു.
ഓര്‍മ്മയുണ്ടോ പരമോന്നത നീതിപീഠത്തിന്റെ നടുമുറ്റത്ത് നാലു ന്യായാധിപന്മാര് വര്‍ഷങ്ങള്‍ക്കു മുന്പ്ന ടത്തിയ പത്രസമ്മേളനം? സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തിലെ ദൗര്‍ബല്യങ്ങളാണ് അവര്‍ വിളമ്പിയത്. ചരിത്രത്തില്‍ അത്യപൂര്‍വ്വ സംഭവം.
ആ നാല് ധീര ന്യായാധിപരില്ഒ രാളായിരുന്നു ആത്മകഥാകാരന്. പിന്നീടാണ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്നത്. പിന്നെയങ്ങോട്ടുള്ള അദ്ദേഹത്തിന്റെ കര്‍മ്മപഥങ്ങള്‍ നാം കണ്ടതാണ്. ഭരണകൂടത്തിന്റെ താല്പ്പര്യങ്ങള്ക്ക്അ നുസരിച്ച വിധിയെഴുത്തുകള്‍. പൗരത്വ നിയമമുള്‍പ്പെടെയുള്ള സുപ്രധാനമായ കേസുകളില്‍ സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് അനുസൃതമായ തീര്‍പ്പുകള്‍. ഒടുവില്‍ ബാബ് രി മസ്ജിദ് കേസില്‍ എന്തൊരു ‘നീതിപൂര്‍വ്വമായ ‘ നിര്‍വ്വഹണമായിരുന്നു! അത് കഴിഞ്ഞ് സഹന്യായാധിപന്മാരെ മുന്തിയ താജ് ഹോട്ടലില്‍ കൊണ്ടുപോയി ഡിന്നര്‍ വാങ്ങിക്കൊടുത്താണ്ആ ‘നീതി’ ആഘോഷിച്ചതെന്ന് പറയുമ്പോള്‍ തരിമ്പും കുറ്റബോധമില്ല.
മുന്തിയ വീഞ്ഞും മോന്തി. അതിലെന്താണ് തെറ്റ്? നാലു മാസം പെടാപ്പാട് പെട്ടെഴുതിയ വിധിയല്ലെ? കോടതി ജീവനക്കാരി തനിക്കെതിരെ നല്കിയ പീഢനകേസില്‍ വിധിയെഴുതിയത് താന്‍ കൂടിയുള്‍പ്പെട്ട ന്യായാധിപന്മാരാണെന്ന് പറയുന്നതില്‍ അദ്ദേഹത്തിന് ഉളുപ്പില്ല പരാതിക്കാരിയുടെ കുടുംബത്തെ മുഴുവന്‍ പല തരത്തില്‍ ശിക്ഷിച്ചതിലും കുറ്റബോധമില്ല.
നീതിപീഠത്തിന്റെ പടിയിറങ്ങിയ ഉടനെ ഉപകാരസ്മരണയ്ക്കായി ഭരണകക്ഷി ദാനം ചെയ്ത രാജ്യസഭാംഗത്വം സ്വീകരിച്ചതിലും ലജ്ജയുടെ ലാഞ്ചനയില്ല. ഇത്രമാത്രം റിക്കോര്‍ഡുകളുള്ള അങ്ങയെ,, സമൂഹം എങ്ങനെ വിലയിരുത്തുന്നുവെന്ന് ആലോചിക്കാന്യു വറോണര് , ഇനിയും സമയമുണ്ട്. ആര്, ആര്‍ക്കാണ് നീതി നിഷേധിച്ചതെന്നും വിശ്രമവേളയില്‍ അയവിറക്കി പുളകം കൊള്ളാം!