സ്വന്തം ലേഖകന്‍
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് മണ്‍സൂണ്‍ കാല ജലഗതാഗത നിരോധനം അവസാനിച്ചതോടെ ഉരു വഴിയുള്ള ചരക്ക് നീക്കം തുടങ്ങി. കല്‍പേനി, അമേനി ദ്വീപുകളിലേക്കുള്ള രണ്ട് ഉരുക്കള്‍ ഇന്നലെ തുറമുഖം വിട്ടു.ഉരുക്കളില്‍ ചരക്ക് കയറ്റുന്നതിന് ബേപ്പൂര്‍ തുറമുഖ വകുപ്പ് അധികൃതര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
നിര്‍മാണ വസ്തുക്കള്‍ , മര ഉരുപ്പടികള്‍ , പലചരക്ക് സാധനങ്ങള്‍, കന്നുകാലികള്‍ എന്നിവയാണ് മുഖ്യമായും കയറ്റിപ്പോകുന്നത് . ശ്രീമുരുകന്‍ തുണൈ, എം.എസ്. വി. മറൈന്‍ ലൈന്‍ ,മറിയമാത എന്നീ മൂന്ന് ഉരുക്കളില്‍ ചരക്കുകള്‍ കയറ്റി കഴിഞ്ഞു. നാല് മാസത്തെ നിരോധനത്തിനിടെ അറ്റകുറ്റപ്പണിയും പെയിന്റിങ്ങും മറ്റും പൂര്‍ത്തിയാക്കിയ ഇരുപതോളം ഉരുക്കള്‍ ഒരാഴ്ചയ്ക്കകം ബേപ്പൂര്‍ തുറമുഖത്ത് തിരിച്ചെത്തും.ഉരുക്കളിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ഇതിനകം എത്തിത്തുടങ്ങി.തമിഴ്‌നാട്ടിലെ കടലൂര്‍ , തൂത്തുകുടി, മംഗളുരു എന്നിവിടങ്ങളിലെ ഉടമസ്ഥതയിലുള്ള ഉരുക്കളാണ് ലക്ഷദ്വീപും ബേപ്പൂര്‍ തുറമുഖവുമായി ചരക്ക് നീക്കം വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത് .
മണ്‍സൂണ്‍ നിരോധന കാലയളവില്‍ ഷിപ്പിങ് കോര്‍പറേഷനു കീഴിലുള്ള എം.വി.ലക്കഡീവ്‌സ് , ഉബൈദുല്ല , തിന്നക്കര , സാഗര്‍ സാമ്രാജ് , സാഗര്‍ യുവരാജ് , ഏലി കല്‍പേനി എന്നീ ചരക്കു കപ്പലു(ബാര്‍ജ്)കളിലാണ് ദ്വീപിലേക്കു വേണ്ട ഭക്ഷ്യോല്‍പന്നങ്ങള്‍ , നിര്‍മാണ വസ്തുക്കള്‍ , മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവ എത്തിച്ചിരുന്നത് .
ദ്വീപ് ഭരണകൂടം വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതും, പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാത്തതും, ദ്വീപ് നിവാസികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള കാലതാമസവും കാരണമാണ് കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍ക്ക് ഓര്‍ഡറുകള്‍ കുറയുന്നതെന്ന് തുറമുഖത്തെ കയറ്റുമതി ഏജന്റുമാര്‍ പറഞ്ഞു.ലക്ഷദ്വീപിലെ മുഖ്യ ഉല്‍പ്പന്നമായ നാളികേരത്തിന്റെ വില കുത്തനെ കുറഞ്ഞതും, ദ്വീപ്അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങളും ദ്വീപ് നിവാസികളുടെ ഉപജീവന മാര്‍ഗങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കയറ്റിറക്കുമതി കുറഞ്ഞാല്‍ തുറമുഖത്തെ 200ല്‍ പരം അംഗീകൃത തൊഴിലാളികളും, ഉരു വ്യവസായികളും, ജീവനക്കാരും, ഉരു ഏജന്റ്മാരും, ക്ലിയറിങ് ആന്‍ഡ് ഫോര്‍വേഡിങ് ജോലികള്‍ ചെയ്യുന്നവരും, കോണ്‍ട്രാക്ടര്‍മാരും പ്രതിസന്ധിയിലാകും.