ദുബൈ: ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഏർപെടുത്തിയ മാധ്യമ പുരസ്കാരം ‘തത്സമയം’ മിഡിലീസ്റ്റ് സ്പെഷ്യൽ കറസ്പോണ്ടന്റ്, നാഷിഫ് അലിമിയാന് ലഭിച്ചു. വൈബ്രന്റ് മീഡിയ പെഴ്‌സണാലിറ്റി വിഭാഗത്തിലാണ് പുരസ്കാരം. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശി നാഷിഫ് അലിമിയാൻ, നാലു വർഷമായി പ്രവാസ മാധ്യമ രംഗത്ത് സജീവസാന്നിധ്യമാണ്.നവോദയ ജേർണലിസം അവാർഡ്, ആസാദ് ലൈബ്രറി കവിതാ പുരസ്കാരം, ജി-മീഡിയ അവാർഡ്, വി.എം.സി.സി അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.തലശ്ശേരി വടക്കുമ്പാട് മാണിക്കോത്ത് ഹൗസിൽ എൻ.എ മൂസയുടെയും കെ.കെ സൈനബയുടെയും മകനാണ്. ഭാര്യ: ബുഷ് റ ബീവി (അസി. പ്രൊഫസർ, ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി). മകൻ: റൂമി എൻ അലിമിയാൻ.
ഈവർഷത്തെ ബിസിനസ് എക്സലൻസി അവാർഡിന് പ്രമുഖ വ്യവസായി ഇഖ്‌ബാൽ മാർക്കോണിയെയും ബിസിനസ് പെഴ് സണാലിറ്റി ഓഫ് ദി ഇയർ അവാർഡിന് ബല്ലേക്കരെ സന്തോഷിനെയും തെരഞ്ഞെടുത്തു.അപർണകുറുപ്പ് (ന്യൂസ്18 കേരള), വൈശാഖ് (ഗോൾഡ് എഫ്.എം), രാജു മാത്യു ( മലയാളമനോരമ ), അരുൺ പാറാട്ട് ( 24ന്യൂസ് ), മഹേഷ് കണ്ണൂർ( റേഡിയോ ഏഷ്യ) എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ.ജനുവരി 14 ന് ദുബൈ വുമൺ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘സ്നേഹപൂർവ്വം 2022’ചടങ്ങിൽ അവാർഡുകൾ സമർപ്പിക്കും.