Saturday, June 21, 2025

നാല് പോക്‌സോ കേസുകളില്‍ ഒരാള്‍ക്ക് 81 വര്‍ഷം തടവ്, മറ്റൊരാള്‍ക്ക് 40 വര്‍ഷം

Must Read

തൊടുപുഴ: കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് നാല് പോക്സോ കേസുകളില്‍ നാലുപ്രതികള്‍ക്കെതിരേ ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേകകോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷ വിധിച്ചു. ഇടുക്കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നും രാജാക്കാട് സ്റ്റേഷന്‍ പരിധിയിലെ മൂന്നു കേസുകളിലുമാണ് ശിക്ഷ.

ആറുവയസ്സുകാരിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ച കേസില്‍ മരിയാപുരം കുതിരക്കല്ല് സ്വദേശി വിമലിനെ 81 വര്‍ഷം തടവിനും 31,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ഏറ്റവുംഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 50,000 രൂപയും നല്‍കണം.

2019 നവംബറിനും 2020 മാര്‍ച്ചിനുമിടയിലായിരുന്നു സംഭവം. കുട്ടിയില്‍നിന്ന് പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ് അമ്മയെ അറിയിച്ചത്. അമ്മ ചൈല്‍ഡ്ലൈനിനെ അറിയിച്ചതിനു പിന്നാലെ പ്രതി അറസ്റ്റിലായി.
പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിനെ(30) 40 വര്‍ഷം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ആകെ 20 വര്‍ഷമായിരിക്കും തടവ്.

വീട്ടില്‍ അതിക്രമിച്ചുകയറി 15-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശി തങ്ക(45)ത്തിന് പന്ത്രണ്ടര വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ഉയര്‍ന്നശിക്ഷ നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. പ്രതിയുടെ പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞെത്തിയ അമ്മയെയും സഹപ്രവര്‍ത്തകനെയും ഇയാള്‍ മര്‍ദ്ദിച്ചു.
അമ്മയോടൊപ്പം വീട്ടുമുറ്റത്തുനിന്ന ആറുവയസ്സുകാരനെ കളിപ്പിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടുപോയി ലൈംഗികപീഡനത്തിന് ശ്രമിച്ച അയല്‍വാസിയെ 37വര്‍ഷം തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. എന്‍.ആര്‍. സിറ്റി പുന്നസിറ്റി സ്വദേശി സുരേഷ്(44) ആണ് പ്രതി. ആകെ 10വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 50,000 രൂപയും കൈമാറണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img