Wednesday, June 18, 2025

ദിഗ്വിജയ് സിങ് പിന്‍വാങ്ങി

Must Read

പോരാട്ടം
ഖാര്‍ഗെയും തരൂരും തമ്മില്‍

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന മണിക്കൂറില്‍ ദിഗ്വിജയ് സിങ് മല്‍സര രംഗത്ത് നിന്നും പിന്‍മാറിയതോടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ രംഗത്തെത്തി. ഇതോടെ പ്രധാന പോരാട്ടം ദിഗ്വിജയ് സിങ്ങും ഡോ.ശശി തരൂരും തമ്മിലായി.

ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാണ് ഖാര്‍ഗെ. ജി 23 നേതാക്കളില്‍ ചിലരുടെ പിന്തുണയും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. മനീഷ് തിവാരിയും അവസാന നിമിഷം മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തില്‍ നിന്നും ആരും മല്‍സര രംഗത്തില്ലാതെയായി.

ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ശശിതരിന്റെ പത്രികയില്‍ കേരളത്തില്‍ നിന്ന് എം കെ രാഘവന്‍, കെ സി അബു, ശബരീനാഥന്‍ അടക്കം 10 പേര്‍ ഒപ്പ് വച്ചിട്ടുണ്ട്. മല്‍സരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചിരുന്നു. ഇതിന്റ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ആന്റണി ഖര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടതായാണ് അറിയുന്നത്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഝാര്‍ഖണ്ഡില്‍ നിന്നുള്ള നേതാവ് കെ എന്‍
ത്രിപാദിയും ഇന്ന് പത്രിക നല്‍കി. മത്സരരംഗത്തുണ്ടാകുമെന്നും പാര്‍ട്ടി നേതാക്കളുടെ തെരഞ്ഞെടുപ്പ് എന്തു തന്നെയായാലും ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയാഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു പിന്‍മാറിയതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് നേരത്തെ അറിയിച്ചിരുന്നു. മുകുള്‍ വാസ്‌നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുകള്‍ വാസ്‌നിക്കിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സമവായമായില്ല. പിന്നാലെയാണ് ഖാര്‍ഗെയുടെ പേര് പരിഗണനയ്ക്ക് വന്നത്. ഒരാള്‍ക്ക് ഒരു പദവി എന്ന ഉദയ്പുര്‍ ചിന്തന്‍ശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോള്‍ ആ സ്ഥാനത്തിനും പകരക്കാരനെ കണ്ടെത്തേണ്ടിവരും.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം പത്രിക നല്‍കുന്നതിനുളള അവസാന സമയം വൈകീട്ട് മൂന്നിന് അവസാനിച്ചു. പത്രിക പിന്‍വലിക്കാനുളള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാക്കും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img