Sunday, June 22, 2025

ദന്ത ഡോക്ടറുടെ മരണം: ലീഗ് നേതാവ്
ഉള്‍പ്പെടെ അഞ്ചു പേര്‍ ജയിലില്‍

Must Read

ഡോ.എസ്.കൃഷ്ണമൂര്‍ത്തി

കാസര്‍കോട്: ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത് ആത്മഹത്യക്ക് പ്രേരണയായി എന്ന കുറ്റമാണ് ചുമത്തിയത്.

കുംബഡാജെ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.അലി,ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം.അശ്‌റഫ്, എ.ശിഹാബുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, മുന്‍ പഞ്ചായത് അംഗം മുഹമ്മദ് ഹനീഫ് എന്ന അന്‍വര എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ക്ലിനിക്കില്‍ പരിശോധനക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മര്‍ദ്ദിച്ചത്.ഇതില്‍ പ്രതിഷേധിച്ച് ദന്ത ഡോക്ടര്‍മാരുടെ സംഘടന സമരം നടത്തിയിരുന്നു.

കൃഷ്ണമൂര്‍ത്തിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതാവുകയും അന്വേഷണത്തിനിടെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഡോക്ടറുടെ മകളും അടുത്ത ബന്ധുവും അദ്ദേഹം നടത്തിവന്ന ക്ലിനികിലെ ജീവനക്കാരനുമാണ് തിരിച്ചറിഞ്ഞത്.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img