Friday, June 20, 2025

ദക്ഷിണേന്ത്യന്‍ കവര്‍ച്ച സംഘവുമായി പോലീസ് തെളിവെടുപ്പ് നടത്തി

Must Read

കോഴിക്കോട് : കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവിന്റെ കീഴിലുള്ള ചേവായൂര്‍പോലീസും ചേര്‍ന്ന് പൂളകടവില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയ തമിഴ്‌നാട് മധുര പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ നാരായണ (44വയസ്സ്),മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മുരളീ (37 വയസ്സ്),കോലാര്‍ മൂള്‍ബാബില്‍ സ്വദേശിനികളായ സരോജ (52 വയസ്സ്), സുമിത്ര (41വയസ്സ്), നാഗമ്മ (48വയസ്സ്) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ഹുന്‍സൂറിലെത്തി തെളിവെടുപ്പ് നടത്തി.

കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് തുടങ്ങീ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള KA 45 M 2830 നമ്പര്‍ ടവേര വാഹനത്തിലെത്തി ബസ്സുകള്‍,ആരാധനാലയങ്ങള്‍,മാളുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങ ളില്‍ കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടികൂടിയപ്പോള്‍ നല്‍കിയ മൊഴികള്‍ തികച്ചും തെറ്റായതായിരുന്നു.ഇവര്‍ കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിലാണെന്നും പരസ്പരം അറിയില്ലെന്നും പറഞ്ഞെങ്കിലും പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തില്‍ സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു.

പിടിക്കപ്പെട്ട സരോജമാണ് ഇവരുടെ ടീം ലീഡര്‍ സരോജത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി കടന്നു കളയുകയാണ് ചെയ്യുന്നത്.ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ്. സുമിത്രയും നാഗമ്മയും സരോജത്തിന്റെ ഭര്‍ത്താവിന്റെ സഹോദരിമാരാണ്. പിടിക്കപ്പെട്ട ഡ്രൈവര്‍ മുരളി സരോജത്തിന്റെ മകളുടെ ഭര്‍ത്താവുമാണ്. നാരായണനെ ഇവരുടെ സംഘത്തില്‍ ചേര്‍ന്നത് ഭക്ഷണം പാകം ചെയ്തു നല്‍കുന്നതിനു വേണ്ടിയാ ണ്.

ഹുന്‍സൂരില്‍ ആഡംബര ജീവിതം നയിച്ച സരോജവും കുടുംബവും പിന്നീട് വീട് വാടകക്ക് നല്‍കി ബാംഗ്ലൂരിലേക്ക് താമസം മാറുകയായിരുന്നു. പോലീസ് തെളിവെടുപ്പിനായി പോയപ്പോഴാണ് അയല്‍വാസികളെല്ലാം തന്നെ മോഷണവിവരങ്ങള്‍ അറിയുന്നത്.ഹുന്‍സൂരില്‍സരോജത്തിന്റെ ഭര്‍ത്താവിന് നിരവധി മോഷണ പിടിച്ചുപറി കേസുകള്‍ ഉണ്ടായിരുന്നു. പിന്നീട് അവിടുന്ന് സ്ഥലം വിട്ട് ബാംഗ്ലൂരില്‍ താമസിച്ചു വരികയായിരുന്നു. മോഷണം നടത്തിയ സ്വര്‍ണ്ണത്തിന്റെ കുറച്ച് ഭാഗം പോലീസ് കണ്ടെടു ത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ ദിവസങ്ങളോളം താമസമാക്കിയതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തും മാറി മാറി ഉപയോഗിച്ചും അന്വേഷണം വഴിമുട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ചുള്ള ബുദ്ധിപൂര്‍വമായ ശാസ്ത്രീയ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചു.ഈ സംഘത്തെ പിടികൂടിയത് അറിഞ്ഞ് ധാരാളം സ്ത്രീകള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രൂപ്പിനെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.ഇവര്‍ക്കെതിരെയുള്ള അന്വേഷണവും പോലീസ് നടത്തി വരുന്നുണ്ട്.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,എ.കെ അര്‍ജുന്‍,രാകേഷ് ചൈതന്യം,ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.ടി ഹരീഷ് കുമാര്‍,എഎസ്‌ഐ സജി എം, വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.റോഷ്‌നി,മഞ്ജു ഡ്രൈവര്‍ സിപിഒ ശ്രീജിത്ത്,വിഗിന്‍ ഹോംഗാര്‍ഡ് മോഹനന്‍ എന്നിവരായിരുന്നു തെളിവെടുപ്പ് സംഘത്തില്‍ ഉണ്ടായിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img