Wednesday, June 18, 2025

തെരുവ്നായ ശല്യം രൂക്ഷം ഇന്നലെ കടിയേറ്റത് നാലുപേര്‍ക്ക്

Must Read

കോഴിക്കോട്: ജില്ലയില്‍ തെരുവ്നായ ശല്യം ക്രമാതീതമായി വര്‍ധിക്കുന്നു. ആന്റ് റാബിസ് വാക്സിന്‍ എടുത്തവര്‍ക്കും അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ നായയുടെ കടിയേല്‍ക്കുന്നവര്‍ ഭീതിയിലാണ്. ഇന്നലെ അരക്കിണറിലും വിലങ്ങാടുമായി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് കടിയേറ്റത്. ഓണാവധിക്കുശേഷം സ്‌കൂള്‍ തുറന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയേറി. അരക്കിണറില്‍ ഇടവഴിയിലൂടെ പോകുന്ന കുട്ടികളെയാണ് നായ ആക്രമിച്ചത്. നാട്ടുകാര്‍ എത്തി രക്ഷിക്കുകയായിരുന്നു. വിലങ്ങാട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന ജയസൂര്യയെന്ന ആറാംക്ലാസുകാരനാണ് നായയുടെ കടിയേറ്റത്.
വന്ധ്യംകരിച്ച പട്ടി പ്രസവിച്ച സംഭവം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കോര്‍പറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വന്ധ്യംകരണം നടത്താത്ത പട്ടിയാണ് പ്രസവിച്ചതെന്നാണ് കോര്‍പറേഷന്‍ എ.ബി.സി പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ പൂളക്കടവില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി സെന്ററില്‍ മാത്രമാണ് നായകള്‍ക്ക് വന്ധ്യംകരണം നടത്തുന്നത്. ഇതുവരെ ഒമ്പതിനായിരത്തോളം നായകളെ വന്ധ്യംകരിച്ചു എന്നാണ് കണക്ക്.ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരിയിലും പേരാമ്പ്രയിലും മറ്റും വന്ധ്യംകരണ യൂണിറ്റുകള്‍ തുടങ്ങിയെങ്കിലും പ്രവര്‍ത്തനം നിലച്ചു.

എല്ലാ പഞ്ചായത്തുകളിലും തെരുവ്നായകളെ പിടികൂടി സംരക്ഷിക്കാന്‍ ഷെല്‍ട്ടര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഒരു കേന്ദ്രമെങ്കിലും തുടങ്ങണമെന്നാണ് നിര്‍ദേശം. അശ്രദ്ധമായി വലിച്ചെറിയുന്ന മാലിന്യങ്ങളും അറവുമാലിന്യങ്ങളും തിന്നു കഴിയുന്ന തെരുവ്നായകളാണ് കൂടുതല്‍ അക്രമാസക്തരായി മാറുന്നത് എന്നാണ് പഠനം. മാലിന്യസംസ്‌കരണം കാര്യക്ഷമമായാല്‍ തെരുവ്നായകളുടെ ശല്യം കുറയ്ക്കാന്‍ കഴിയും. ആധുനികമായ അറവുശാലകള്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ല. പാരമ്പര്യരീതിയിലുള്ള അറവുശാലകളാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ഉള്ളത്. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും അശാസ്ത്രീയമായി സംസ്‌കരിക്കുന്നതും പ്രശ്നമാണ്.
കോഴിക്കോട് പൂളക്കടവില്‍ 13 ജീവനക്കാരാണുള്ളത്. വെറ്ററിനറി സര്‍ജ്ജന്‍, അനസ്ത്യസിസ്റ്റ്, നായപിടിത്തക്കാര്‍, അറ്റന്‍ഡര്‍, ഡ്രൈവര്‍, സ്വീപ്പര്‍ എന്നീ തസ്തികകളാണുള്ളത്. ഇവര്‍ക്ക് പ്രതിവര്‍ഷം ശമ്പളം നല്‍കാന്‍ 65 ലക്ഷം രൂപ ആവശ്യമാണ്. ഇത്രയും തുക കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ നിന്നാണ് എടുക്കുന്നത്. ജില്ലയിലെ മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ തെരുവ്നായകള്‍ക്കായി ഷെല്‍ട്ടര്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്തണം. നായയെ പിടിക്കാന്‍ പരിശീലനം നേടിയ ജോലിക്കാരും ആവശ്യമായി വരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img