Thursday, June 19, 2025

തെരുവ്നായ ശല്യം: പഠനം നടത്താന്‍ വിദഗ്ധസമിതിയായി

Must Read

കോഴിക്കോട്: തെരുവ്നായശല്യം കുറക്കുന്നതിനെപറ്റി പഠിക്കാന്‍ പത്തംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 9710 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയതായും മേയര്‍ പറഞ്ഞു. തെരുവ് നായകളുടെ ശല്യം കുറയ്ക്കുന്നതിന് എല്ലാ മാര്‍ഗങ്ങളും ആരായും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ കോര്‍പറേഷന്‍ ആവശ്യമെങ്കില്‍ കക്ഷിചേരും.

പൂളക്കടവിലെ എ.ബി.സി സെന്ററില്‍ 15 മുതല്‍ 20 വരെ നായകളെ പ്രതിദിനം വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നുണ്ട്. ഇവിടുത്തെ ഡോക്ടര്‍മാര്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് പരിശീലനം നല്‍കും. അത്തരത്തില്‍ സെന്ററിനെ ഒരു ട്രെയിനിങ് സെന്റര്‍ ആക്കി മാറ്റും. അതേസമയം, എ.ബി.സി സ്‌ക്വാഡ് വന്ധ്യംകരിച്ച പട്ടി പ്രസവിച്ചതായുള്ള വാര്‍ത്ത മേയര്‍ നിഷേധിച്ചു. മൃഗസംരക്ഷണവകുപ്പിലെ സര്‍ജന്‍ പട്ടിയെ പരിശോധിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്നതാണ് നായശല്യം രൂക്ഷമാകാനും അവ അക്രമസ്വഭാവം കാണിക്കാനും ഒരു കാരണമായി പറയുന്നത്. ഇത് തടയാനായി നഗരത്തില്‍ 40 ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും.

പ്രതിദിനം ശരാശരി 20 മുതല്‍ 30 പേര്‍ വരെ നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ആക്രമണ സ്വഭാവമുള്ള നായകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതും പ്രശ്നമാണ്. നേരത്തെ ആയിരം നായകളില്‍ പത്തെണ്ണത്തിന് എന്ന തോതിലാണ് പേവിഷ ബാധ ഉണ്ടായിരുന്നത്. ഇപ്പോള്‍ നൂറില്‍ പത്ത് എന്നാണ് കണക്ക്. അക്രമണ സ്വഭാവമുള്ള നായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്ന എസ്.പി.സി.എ(സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍) എന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം ജില്ലയില്‍ കാര്യക്ഷമമല്ല. ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. തെരുവ്നായകളുടെ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എസ്.പി.സി.എ മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്.എന്നാല്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ല.

അതേസമയം, തെരുവ്നായ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനം പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാതലത്തില്‍ ശക്തമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കും. നാല് വെറ്ററിനറി സര്‍ജ്ജന്മാരും നാല് നായപിടിത്തക്കാരും അനുബന്ധ ജീവനക്കാരുമാണ് വേണ്ടത്. അവരെ ഉടന്‍ നിയമിക്കും. അതേസമയം, ജില്ലാ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img