Thursday, June 19, 2025

തെരുവിന്റെ മക്കളുടെ രക്ഷകനായി ബാബു പാറാല്‍

Must Read

തലശ്ശേരി: കൊവിഡ് കാലം സാമൂഹിക അകലത്തിന്റെ കാലമായിരുന്നു. ആരും കഴിയുന്നതും പുറത്തിറങ്ങാതെ അടച്ചുപൂട്ടിയിരുന്ന കാലം. അപ്പോഴും കത്തിയെരിയുന്ന വിശപ്പിന് ശമനം കാണാതെ ഒരു കൂട്ടര്‍ തെരുവില്‍ ഉണ്ടായിരുന്നു. വേലയും കൂലിയും ഇല്ലാത്തവര്‍. അല്ലെങ്കില്‍ പലവിധ സാഹചര്യം കാരണം അന്നന്നത്തെ അന്നത്തിന് വഴി മുന്നില്‍ തെളിഞ്ഞുകിട്ടാത്തവര്‍.

കൊവിഡ് ഏര്‍പ്പെടുത്തിയ അദൃശ്യവും അല്ലാത്തതുമായ വിലക്കുകള്‍ ലംഘിച്ച് ഇവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഒരാള്‍ തലശ്ശേരിയില്‍ ഉണ്ട്. തെരുവ് മക്കളുടെ മിശിഹ…..ബാബു പാറാല്‍. കഴിഞ്ഞ 24 വര്‍ഷമായി പാറാലില്‍ തെരുവില്‍ കഴിയുന്നവരുടെ വിശപ്പകറ്റാന്‍ ഉച്ചഭക്ഷണവുമായി ബാബു പൊതിച്ചോറുമായി എത്തുന്നു. അനുകമ്പയുടെയും സ്നേഹത്തിന്റെയും മുഖം മാത്രമാണ് ഈ തെരുവിലുള്ളവര്‍ ബാബുവില്‍ കാണുന്നത്. തെരുവില്‍ ഒറ്റപ്പെട്ടു പോയവര്‍ ബാബുവിന്റെ കണ്ണില്‍ ഒരു നൊമ്പരക്കാഴ്ചയായി നിറഞ്ഞത് എത്രയോ മുമ്പാണ്. പടിഞ്ഞാറെ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം പ്രതീക്ഷിച്ച വിപ്ലവകാരികളില്‍ ഒരാളായിരുന്നു ബാബു. വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്നായിരുന്നു ബാബുവിന്റെയും കൂട്ടുകാരുടെയും ജീവിതമന്ത്രം. എന്നാല്‍ തോക്കിന്‍ കുഴലല്ല, മോനെ എന്ന് വിളിക്കുന്ന വാക്കിന്‍കുഴലിലൂടെയാണ് മാറ്റം സാധ്യമാക്കേണ്ടതെന്ന് ബാബു എപ്പഴോ തിരിച്ചറിഞ്ഞു. അങ്ങനെ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കല്‍ ഒരു വ്രതമായി മാറ്റിയിരിക്കുകയാണ് ബാബു പാറാല്‍.

ഒരുപാട് ഉദാരമതികളുടെ സഹായം ബാബുവിന്റെ ഈ മഹനീയ ഉദ്യമത്തിന് ലഭിക്കുന്നുണ്ട്. ബാബുവിനെ സഹായിക്കാന്‍ പലരും നിറഞ്ഞ മനസ്സോടെ മുന്നോട്ടുവരുന്നു. കാരണം സ്നേഹത്തിന്റെ ഉറവ വറ്റാത്ത ബാബുവിനെ പോലുള്ളവര്‍ സമൂഹത്തിന് ആവശ്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. ബാബുവിന്റെ നമ്പര്‍: 9349182445

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img