Wednesday, June 18, 2025

താമര വിരിയേണ്ടതുണ്ട് കേരളത്തില്‍

Must Read

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

പറഞ്ഞുവരുന്നത് രാഷ്ട്രീയമല്ല. ശരിക്കുള്ള താമരയുടെ കാര്യം തന്നെ. സുന്ദരിമാരുടെ മുഖം, കണ്ണുകള്‍ എന്നിവയെ ഉപമിക്കാറുള്ള അതേ താമര. ഭാരതത്തിന്റെ ദേശീയപുഷ്പമായ താമരപ്പൂക്കളുടെ മനോഹാരിത കൊണ്ടു മാത്രമല്ല, സാസ്‌ക്കാരിക, സാമ്പത്തിക, ആരോഗ്യരംഗങ്ങളില്‍ ഉള്ള അതിന്റെ സവിശേഷതകള്‍ കൊണ്ടു കൂടി പ്രാധാന്യമുള്ള ഒരു സസ്യമാണ്. ഉഷ്ണമേഖലയിലെ ജലാശയങ്ങളിലാണ് ജലസസ്യമായ താമര വളരുന്നത്. ഇതിന്റെ ശാസ്ത്രനാമം നിലംബിയം സ്പീഷ്യോസം എന്നാണ്. താമരയുടെ കിഴങ്ങ് ജലാശയത്തിലെ ചെളിയ്ക്കടിയിലായിരിക്കും കാണപ്പെടുന്നത്. ഇതില്‍ നിന്ന് ഉത്ഭവിക്കുന്ന താമരവള്ളി എന്നു വിളിക്കപ്പെടുന്ന ദുര്‍ബലമായ തണ്ട് മുഖേന പരന്നതും വിസ്തൃതവുമായ ഇലകള്‍ ജലോപരിതലത്തിലേക്കെത്തുന്നു. തണ്ടുകള്‍ ദുര്‍ബലമായതിനാല്‍ ജലപ്പരപ്പാണ് ഇലയെ താങ്ങിനിര്‍ത്തുന്നത്. ഇലയുടെ ഉപരിതലം മെഴുകുപോലുള്ള ക്യൂട്ടിക്കിള്‍ എന്ന പദാര്‍ത്ഥത്താല്‍ പൊതിഞ്ഞിരിക്കുന്നതിനാല്‍ ഇലകള്‍ വെള്ളത്തില്‍ നനഞ്ഞ് അഴുകിപ്പോകാതെ സൂക്ഷിക്കപ്പെടുന്നു. പ്രകന്ദത്തില്‍ നിന്ന് ഉത്ഭവിക്കുന്ന പൂത്തണ്ടുകള്‍ പുഷ്പത്തെ ജലവിതാനത്തിനു മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു.


ഇലയുടെ തണ്ടുകളിലും പൂത്തണ്ടുകളിലും വായു അറകളുണ്ട്. ഇതാണ് സസ്യഭാഗങ്ങളെ ജലപ്പരപ്പിനു മുകളിലേയ്ക്കുയര്‍ത്താന്‍ സഹായിക്കുന്നത്. പുഷ്പങ്ങള്‍ വെള്ള, ചുവപ്പ്, ലാവന്‍ഡര്‍, നീല, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ കാണാമെങ്കിലും റോസ് നിറത്തിലുള്ള പുഷ്പങ്ങളാണ് സാധാരണം. നാലോ അഞ്ചോ പച്ചനിറമുള്ള വിദളങ്ങളും അനേകം ദളങ്ങളും കാണാം. അനേകം കേസരങ്ങളും താമരയ്ക്കുണ്ട്. അണ്ഡാശയങ്ങള്‍ തലാമസിനുള്ളില്‍ ആണ്ടുകിടക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. വിത്തുകള്‍ രൂപപ്പെടുന്നത് തലാമസിനുള്ളില്‍ ആണ്.

ഹൈന്ദവപുരാണങ്ങളില്‍ ഇടം നേടിയ സസ്യമാണ് ഇത്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഇരിപ്പിടം ചുവന്ന താമരയാണെന്നു വിശ്വസിക്കപ്പെടുന്നു.
സരസ്വതീദേവിയുടെ ഇരിപ്പിടമാകട്ടെ വെണ്‍താമരയും. ഭഗവാന്‍ വിഷ്ണുവിന് പത്മനാഭനെന്ന പേരുവന്നത് നാഭിയില്‍ നിന്നും താമര മുളച്ചുയര്‍ന്നതിനാലാണ് എന്നാണ് ഹൈന്ദവരുടെ വിശ്വാസം. കാമദേവന്റെ അഞ്ചു മലരമ്പുകളിലൊന്നാണത്രെ താമര. ഇക്കാരണങ്ങളാല്‍ തന്നെയാണ് താമരയക്ക്  വിശുദ്ധി കല്‍പ്പിച്ചുപോരുന്നതും, അതിന്റെ വിപണന സാധ്യത വര്‍ധിക്കുന്നതും.
ഒരു പൂജാവസ്തുവെന്ന നിലയില്‍ ധാരാളം ഉപയോഗിക്കപ്പെടുന്ന പുഷ്പമാണ് താമര. പ്രത്യേകിച്ചും പൂജവയ്പ്, ഓണം, ദീപാവലി സീസണുകളില്‍ ക്ഷേത്രങ്ങളില്‍ ഇതിന്റെ ഉപയോഗം കൂടുതലാണ്. മാലകെട്ടാനും ഇതുപയോഗിക്കുന്നുണ്ട്.
പൂജാവസ്തുവെന്ന നിലയിലാണ് താമരയ്ക്ക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ളതെങ്കിലും അതിന്റെ സാമ്പത്തികപ്രാധാന്യം അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല താമരയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. പനിനീര്‍ ഉണ്ടാക്കാന്‍ വേണ്ടി കോയമ്പത്തൂരിലെയും മറ്റും വന്‍ കമ്പനികള്‍ ടണ്‍കണക്കിനു താമരപ്പൂവിന്റെ ഇതളുകള്‍ വാങ്ങാറുണ്ട്. ഇതള്‍ കൊഴിഞ്ഞു പോയ ശേഷം സസ്യത്തിലവശേഷിക്കുന്ന പൂവിന്റെ ഭാഗത്തു രൂപപ്പെടുന്ന അനേകം അറകളുള്ള, താമരക്കായ് എന്നറിയപ്പെടുന്ന ഭാഗം പലതരത്തിലുള്ള കൗതുകവസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
ഇതിനുള്ളില്‍ കാണപ്പെടുന്ന താമരവിത്തുകള്‍ ഉണക്കി വറുത്തെടുത്താല്‍ ഭക്ഷ്യയോഗ്യമാണ്. അണ്ടിപ്പരിപ്പിന്റെ രുചിയാണ് ഇതിന്. ഈ വിത്തില്‍ നിന്ന് ഒരിനം എണ്ണയും ഉല്പാദിപ്പിക്കുന്നുണ്ട്. താമരത്തണ്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നാരുപയോഗിച്ച് തിരികള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ അതിനും വന്‍ ഡിമാന്റാണ്.
താമരയുടെ കിഴങ്ങു മാത്രമല്ല, പൂവും കായുമെല്ലാം ഔഷധഗുണമുള്ളവയാണ്.താമരപ്പൂവ് അരച്ചു പൂശുന്നത് ശരീരോഷ്ണം നിമിത്തമുളള ചുട്ടുനീറ്റല്‍ ശമിപ്പിക്കും. താമരപ്പൂവും തണ്ടും താമരക്കിഴങ്ങും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്രോഗം, വസൂരി, ചിക്കന്‍ പോക്‌സ്, നിശാന്ധത എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളില്‍ ഉള്‍പ്പെട്ടവയാണ്. താമരയിലയില്‍ അരിമാവു പരത്തിയുണ്ടാക്കുന്ന അട കഴിക്കുന്നത് ചിലയിനം ത്വക്ക് രോഗങ്ങള്‍ ശമിക്കുന്നതിനും നല്ലതാണ്. അങ്ങനെ നിരവധി        ഉപയോഗങ്ങളുള്ളതിനാല്‍ താമരയ്ക്ക് ആവശ്യക്കാരേറെയാണ്. കേരളത്തിലേക്ക് ആവശ്യമുള്ള താമര പൂര്‍ണമായും എത്തുന്നത് കന്യാകുമാരി ജില്ലയിലെ താമരക്കുളങ്ങളില്‍ നിന്നാണ്. ലക്ഷങ്ങള്‍ മുടക്കിയുള്ള വന്‍ കാര്‍ഷിക വ്യവസായമായാണ് അവരതു മുന്നോട്ടു കൊണ്ടുപോകുന്നത്.


സര്‍ക്കാര്‍ സഹായത്തോടെയുള്ള കാര്‍ഷിക സംരംഭമായി നാഗര്‍കോവില്‍ ജില്ലയിലെ ചെറുതും വലുതുമായ നാനൂറ് കുളങ്ങളില്‍ 2004 മുതല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളങ്ങള്‍ വര്‍ഷംതോറും ലേലം പിടിച്ചാണ് കൃഷിക്കാര്‍ താമരകൃഷി ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 5,000 മുതല്‍ 10, 000 വരെ പൂക്കള്‍ ലഭിക്കുന്ന കുളങ്ങള്‍ ഇവിടെയുണ്ട്. പുതിയതായി ഒരു കുളത്തില്‍ താമരകൃഷി ചെയ്യുന്നത് ശ്രമകരമാണ്.
കുളത്തിലെ പായലും ചണ്ടിയും മുഴുവന്‍ നീക്കി കുളം വൃത്തിയാക്കണം. അതിനു ശേഷം നല്ലയിനം താമരത്തൈകള്‍ കുളത്തിലെ ചെളിയില്‍ നടണം. താമരവിത്തുകള്‍ പാകിമുളപ്പിച്ചോ കിഴങ്ങുകള്‍ നട്ടോ ആണ് തൈകള്‍ ഉല്പാദിപ്പിക്കുന്നത്. വിത്തുകള്‍ പാകിയുണ്ടാക്കുന്ന തൈകളെക്കാള്‍ കിഴങ്ങു നട്ടുണ്ടാക്കുന്ന തൈകളാണ് എളുപ്പത്തില്‍ പൂക്കുന്നത്. കുളത്തിലെ ചെളി വളക്കൂറുള്ളതായിരിക്കുകയും ധാരാളം വെയില്‍ കിട്ടുകയും ചെയ്താല്‍ താമര ഉല്പാദനം കൂടും.
കേരളത്തില്‍ ഈയിടെയായി ഒട്ടേറെപ്പേര്‍ തങ്ങളുടെ ഗൃഹോദ്യാനത്തിന്റെ ഭാഗമായി താമര വളര്‍ത്തുന്നതില്‍ തല്പരരായിട്ടുണ്ട്. വെള്ള, ചുവപ്പ്, നീല, ലാവന്‍ഡര്‍ റോസ് മഞ്ഞ എന്നീ നിറങ്ങളില്‍ ഒട്ടേറെ പുതിയ താമര ഇനങ്ങള്‍ ഇപ്പോള്‍ അരങ്ങു വാഴുന്നു.
താമര ഗൃഹോദ്യാനങ്ങളുടെ ഭാഗമായിത്തുടങ്ങിയതോടെ കേരളത്തില്‍ താമരത്തൈകളുടെ ഉല്പാദനവും വിപണനവും വര്‍ധിച്ചിട്ടുണ്ട്. കിഴങ്ങുകളില്‍ നിന്നുള്ള തൈകള്‍ക്കാണു ഡിമാന്റെങ്കിലും വിത്തു പാകി മുളപ്പിച്ച തൈകള്‍ക്കും ആവശ്യക്കാറുണ്ട്.        
                 ഉണങ്ങിക്കഴിഞ്ഞ താമരപ്പൂവില്‍ നിന്നാണ് വിത്തു ശേഖരിക്കുന്നത്. എളുപ്പത്തില്‍ മുളയ്ക്കുന്നതിനായി വിത്തുകളുടെ മുഖപ്പ് സാന്റ് പേപ്പര്‍ കൊണ്ടോ അരം കൊണ്ടോ ഉരച്ചു  പതം വരുത്തിയ ശേഷമാണ് നടാനുപയോഗിക്കുന്നത്. വിത്തിന്റെ പുറം കവചം മാത്രം പൊട്ടത്തക്കരീതിയില്‍ ചുറ്റിക കൊണ്ട് ചെറുതായി തല്ലിയും പതം വരുത്താം. അതിനു ശേഷം ഒരു സുതാര്യമായ പാത്രത്തില്‍ 2-3 ഇഞ്ച് വരത്തക്കവിധം കുറച്ച് മേല്‍മണ്ണ് ഇട്ട് വെള്ളം ഒഴിക്കുക ,അതിലേക്ക് വിത്തുകള്‍ നടുക. ഒരു ദിവസം കൊണ്ട് തന്നെ വിത്തുകള്‍ അവയുടെ സ്വാഭാവിക വലിപ്പത്തിന്റെ ഇരട്ടിയായി വീര്‍ക്കുന്നു. 3-4 ദിവസങ്ങള്‍ കൊണ്ട് വിത്തുകള്‍ മുളയ്ക്കാനാരംഭിക്കും. രണ്ടു ദിവസങ്ങള്‍ക്കിടെ വെളളം മാറ്റിക്കൊടുക്കണം. മുളച്ചു തുടങ്ങിയ വിത്തുകള്‍ മാറ്റി നടാവുന്നതാണ്.
ഉദ്യാനത്തില്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് 8-15 ഇഞ്ച് ആഴമുള്ള വലിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇതിനെ വളര്‍ത്താവുന്നതാണ്. അതിനായി പാത്രത്തില്‍ കമ്പോസ്റ്റും കാലിവളവും കലര്‍ന്ന മിശ്രിതം 4-5 ഇഞ്ച് ആഴത്തില്‍ പാകുക. അതിനു മുകളില്‍മേല്‍ 4- 6 ഇഞ്ച് മണ്ണും ചെളിയും ഇടുക.
നടുമ്പോള്‍ താമരത്തൈകള്‍ ഇളകി ജലപ്പരപ്പിലേക്ക് പൊങ്ങി വരാന്‍ സാധ്യതയുള്ളതിനാല്‍ പോട്ടിങ് മിശ്രിതം ഉപയോഗിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ മുകുളങ്ങളുള്ള താമരത്തൈ അതില്‍ നട്ടശേഷം മെല്ലെ ജലം നിറയ്ക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് നീക്കി വയ്ക്കുക. താമര വേരു പിടിച്ചുവരാന്‍ തുടങ്ങിയാല്‍ 60-80 ദിവസങ്ങള്‍ക്കുള്ളില്‍ മൊട്ടുകള്‍ വരാന്‍ തുടങ്ങും.
ജലത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കത്തക്ക വിധം വളര്‍ന്നുകഴിഞ്ഞ ശേഷമേ വളപ്രയോഗം നടത്താവു. 3-4 ദിവസം ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുകയും ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യണം.  
കേരളത്തില്‍ താമരപ്പൂവിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ചെറുകിട താമരകൃഷിക്കപ്പുറം വ്യാവസായികാടിസ്ഥാനത്തിലുള്ള താമരകൃഷി ഇവിടെ ഇനിയും വേരോടേണ്ടതുണ്ട്. കേരളത്തില്‍  പായലും കളകളും പിടിച്ചു നാശോന്മുഖമായി കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും ധാരാളം ഉണ്ട്.
ഇവയില്‍ താമരകൃഷി വ്യാപകമാക്കിയാല്‍ ഒട്ടേറെപ്പേര്‍ക്ക് ആദായമാര്‍ഗ്ഗമാകുമെന്നതില്‍ സംശയമില്ല. താമരകൃഷിയില്‍ താല്പര്യപ്പെട്ടു മുന്നോട്ടു വരുന്നവരെ   പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍              പറഞ്ഞുവരുന്നത് രാഷ്ട്രീയമല്ല. ശരിക്കുള്ള താമരയുടെ കാര്യം തന്നെ. സുന്ദരിമാരുടെ മുഖം, കണ്ണുകള്‍ എന്നിവയെ ഉപമിക്കാറുള്ള അതേ താമര. ഭാരതത്തിന്റെ ദേശീയപുഷ്പമായ താമരപ്പൂക്കളുടെ മനോഹാരിത കൊണ്ടു മാത്രമല്ല, സാസ്‌ക്കാരിക, സാമ്പത്തിക, ആരോഗ്യരംഗങ്ങളില്‍ ഉള്ള അതിന്റെ സവിശേഷതകള്‍ കൊണ്ടു കൂടി പ്രാധാന്യമുള്ള ഒരു സസ്യമാണ്. ഉഷ്ണമേഖലയിലെ ജലാശയങ്ങളിലാണ് ജലസസ്യമായ താമര വളരുന്നത്. ഇതിന്റെ ശാസ്ത്രനാമം നിലംബിയം സ്പീഷ്യോസം എന്നാണ്. താമരയുടെ കിഴങ്ങ് ജലാശയത്തിലെ ചെളിയ്ക്കടിയിലായിരിക്കും കാണപ്പെടുന്നത്. ഇതില്‍ നിന്ന് ഉത്ഭവിക്കുന്ന താമരവള്ളി എന്നു വിളിക്കപ്പെടുന്ന ദുര്‍ബലമായ തണ്ട് മുഖേന പരന്നതും വിസ്തൃതവുമായ ഇലകള്‍ ജലോപരിതലത്തിലേക്കെത്തുന്നു. തണ്ടുകള്‍ ദുര്‍ബലമായതിനാല്‍ ജലപ്പരപ്പാണ് ഇലയെ താങ്ങിനിര്‍ത്തുന്നത്. ഇലയുടെ ഉപരിതലം മെഴുകുപോലുള്ള ക്യൂട്ടിക്കിള്‍ എന്ന പദാര്‍ത്ഥത്താല്‍ പൊതിഞ്ഞിരിക്കുന്നതിനാല്‍ ഇലകള്‍ വെള്ളത്തില്‍ നനഞ്ഞ് അഴുകിപ്പോകാതെ സൂക്ഷിക്കപ്പെടുന്നു. പ്രകന്ദത്തില്‍ നിന്ന് ഉത്ഭവിക്കുന്ന പൂത്തണ്ടുകള്‍ പുഷ്പത്തെ ജലവിതാനത്തിനു മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു.
ഇലയുടെ തണ്ടുകളിലും പൂത്തണ്ടുകളിലും വായു അറകളുണ്ട്. ഇതാണ് സസ്യഭാഗങ്ങളെ ജലപ്പരപ്പിനു മുകളിലേയ്ക്കുയര്‍ത്താന്‍ സഹായിക്കുന്നത്. പുഷ്പങ്ങള്‍ വെള്ള, ചുവപ്പ്, ലാവന്‍ഡര്‍, നീല, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ കാണാമെങ്കിലും റോസ് നിറത്തിലുള്ള പുഷ്പങ്ങളാണ് സാധാരണം. നാലോ അഞ്ചോ പച്ചനിറമുള്ള വിദളങ്ങളും അനേകം ദളങ്ങളും കാണാം. അനേകം കേസരങ്ങളും താമരയ്ക്കുണ്ട്. അണ്ഡാശയങ്ങള്‍ തലാമസിനുള്ളില്‍ ആണ്ടുകിടക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. വിത്തുകള്‍ രൂപപ്പെടുന്നത് തലാമസിനുള്ളില്‍ ആണ്. ഹൈന്ദവപുരാണങ്ങളില്‍ ഇടം നേടിയ സസ്യമാണ് ഇത്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഇരിപ്പിടം ചുവന്ന താമരയാണെന്നു വിശ്വസിക്കപ്പെടുന്നു.
സരസ്വതീദേവിയുടെ ഇരിപ്പിടമാകട്ടെ വെണ്‍താമരയും. ഭഗവാന്‍ വിഷ്ണുവിന് പത്മനാഭനെന്ന പേരുവന്നത് നാഭിയില്‍ നിന്നും താമര മുളച്ചുയര്‍ന്നതിനാലാണ് എന്നാണ് ഹൈന്ദവരുടെ വിശ്വാസം. കാമദേവന്റെ അഞ്ചു മലരമ്പുകളിലൊന്നാണത്രെ താമര. ഇക്കാരണങ്ങളാല്‍ തന്നെയാണ് താമരയക്ക്  വിശുദ്ധി കല്‍പ്പിച്ചുപോരുന്നതും, അതിന്റെ വിപണന സാധ്യത വര്‍ധിക്കുന്നതും.
ഒരു പൂജാവസ്തുവെന്ന നിലയില്‍ ധാരാളം ഉപയോഗിക്കപ്പെടുന്ന പുഷ്പമാണ് താമര. പ്രത്യേകിച്ചും പൂജവയ്പ്, ഓണം, ദീപാവലി സീസണുകളില്‍ ക്ഷേത്രങ്ങളില്‍ ഇതിന്റെ ഉപയോഗം കൂടുതലാണ്. മാലകെട്ടാനും ഇതുപയോഗിക്കുന്നുണ്ട്.
പൂജാവസ്തുവെന്ന നിലയിലാണ് താമരയ്ക്ക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ളതെങ്കിലും അതിന്റെ സാമ്പത്തികപ്രാധാന്യം അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല താമരയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. പനിനീര്‍ ഉണ്ടാക്കാന്‍ വേണ്ടി കോയമ്പത്തൂരിലെയും മറ്റും വന്‍ കമ്പനികള്‍ ടണ്‍കണക്കിനു താമരപ്പൂവിന്റെ ഇതളുകള്‍ വാങ്ങാറുണ്ട്. ഇതള്‍ കൊഴിഞ്ഞു പോയ ശേഷം സസ്യത്തിലവശേഷിക്കുന്ന പൂവിന്റെ ഭാഗത്തു രൂപപ്പെടുന്ന അനേകം അറകളുള്ള, താമരക്കായ് എന്നറിയപ്പെടുന്ന ഭാഗം പലതരത്തിലുള്ള കൗതുകവസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
ഇതിനുള്ളില്‍ കാണപ്പെടുന്ന താമരവിത്തുകള്‍ ഉണക്കി വറുത്തെടുത്താല്‍ ഭക്ഷ്യയോഗ്യമാണ്. അണ്ടിപ്പരിപ്പിന്റെ രുചിയാണ് ഇതിന്. ഈ വിത്തില്‍ നിന്ന് ഒരിനം എണ്ണയും ഉല്പാദിപ്പിക്കുന്നുണ്ട്. താമരത്തണ്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നാരുപയോഗിച്ച് തിരികള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ അതിനും വന്‍ ഡിമാന്റാണ്.
താമരയുടെ കിഴങ്ങു മാത്രമല്ല, പൂവും കായുമെല്ലാം ഔഷധഗുണമുള്ളവയാണ്.താമരപ്പൂവ് അരച്ചു പൂശുന്നത് ശരീരോഷ്ണം നിമിത്തമുളള ചുട്ടുനീറ്റല്‍ ശമിപ്പിക്കും. താമരപ്പൂവും തണ്ടും താമരക്കിഴങ്ങും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്രോഗം, വസൂരി, ചിക്കന്‍ പോക്‌സ്, നിശാന്ധത എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളില്‍ ഉള്‍പ്പെട്ടവയാണ്. താമരയിലയില്‍ അരിമാവു പരത്തിയുണ്ടാക്കുന്ന അട കഴിക്കുന്നത് ചിലയിനം ത്വക്ക് രോഗങ്ങള്‍ ശമിക്കുന്നതിനും നല്ലതാണ്. അങ്ങനെ നിരവധി        ഉപയോഗങ്ങളുള്ളതിനാല്‍ താമരയ്ക്ക് ആവശ്യക്കാരേറെയാണ്. കേരളത്തിലേക്ക് ആവശ്യമുള്ള താമര പൂര്‍ണമായും എത്തുന്നത് കന്യാകുമാരി ജില്ലയിലെ താമരക്കുളങ്ങളില്‍ നിന്നാണ്. ലക്ഷങ്ങള്‍ മുടക്കിയുള്ള വന്‍ കാര്‍ഷിക വ്യവസായമായാണ് അവരതു മുന്നോട്ടു കൊണ്ടുപോകുന്നത്.
സര്‍ക്കാര്‍ സഹായത്തോടെയുള്ള കാര്‍ഷിക സംരംഭമായി നാഗര്‍കോവില്‍ ജില്ലയിലെ ചെറുതും വലുതുമായ നാനൂറ് കുളങ്ങളില്‍ 2004 മുതല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളങ്ങള്‍ വര്‍ഷംതോറും ലേലം പിടിച്ചാണ് കൃഷിക്കാര്‍ താമരകൃഷി ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 5,000 മുതല്‍ 10, 000 വരെ പൂക്കള്‍ ലഭിക്കുന്ന കുളങ്ങള്‍ ഇവിടെയുണ്ട്. പുതിയതായി ഒരു കുളത്തില്‍ താമരകൃഷി ചെയ്യുന്നത് ശ്രമകരമാണ്.
കുളത്തിലെ പായലും ചണ്ടിയും മുഴുവന്‍ നീക്കി കുളം വൃത്തിയാക്കണം. അതിനു ശേഷം നല്ലയിനം താമരത്തൈകള്‍ കുളത്തിലെ ചെളിയില്‍ നടണം. താമരവിത്തുകള്‍ പാകിമുളപ്പിച്ചോ കിഴങ്ങുകള്‍ നട്ടോ ആണ് തൈകള്‍ ഉല്പാദിപ്പിക്കുന്നത്. വിത്തുകള്‍ പാകിയുണ്ടാക്കുന്ന തൈകളെക്കാള്‍ കിഴങ്ങു നട്ടുണ്ടാക്കുന്ന തൈകളാണ് എളുപ്പത്തില്‍ പൂക്കുന്നത്. കുളത്തിലെ ചെളി വളക്കൂറുള്ളതായിരിക്കുകയും ധാരാളം വെയില്‍ കിട്ടുകയും ചെയ്താല്‍ താമര ഉല്പാദനം കൂടും.
കേരളത്തില്‍ ഈയിടെയായി ഒട്ടേറെപ്പേര്‍ തങ്ങളുടെ ഗൃഹോദ്യാനത്തിന്റെ ഭാഗമായി താമര വളര്‍ത്തുന്നതില്‍ തല്പരരായിട്ടുണ്ട്. വെള്ള, ചുവപ്പ്, നീല, ലാവന്‍ഡര്‍ റോസ് മഞ്ഞ എന്നീ നിറങ്ങളില്‍ ഒട്ടേറെ പുതിയ താമര ഇനങ്ങള്‍ ഇപ്പോള്‍ അരങ്ങു വാഴുന്നു.
താമര ഗൃഹോദ്യാനങ്ങളുടെ ഭാഗമായിത്തുടങ്ങിയതോടെ കേരളത്തില്‍ താമരത്തൈകളുടെ ഉല്പാദനവും വിപണനവും വര്‍ധിച്ചിട്ടുണ്ട്. കിഴങ്ങുകളില്‍ നിന്നുള്ള തൈകള്‍ക്കാണു ഡിമാന്റെങ്കിലും വിത്തു പാകി മുളപ്പിച്ച തൈകള്‍ക്കും ആവശ്യക്കാറുണ്ട്.    

   
                 ഉണങ്ങിക്കഴിഞ്ഞ താമരപ്പൂവില്‍ നിന്നാണ് വിത്തു ശേഖരിക്കുന്നത്. എളുപ്പത്തില്‍ മുളയ്ക്കുന്നതിനായി വിത്തുകളുടെ മുഖപ്പ് സാന്റ് പേപ്പര്‍ കൊണ്ടോ അരം കൊണ്ടോ ഉരച്ചു  പതം വരുത്തിയ ശേഷമാണ് നടാനുപയോഗിക്കുന്നത്. വിത്തിന്റെ പുറം കവചം മാത്രം പൊട്ടത്തക്കരീതിയില്‍ ചുറ്റിക കൊണ്ട് ചെറുതായി തല്ലിയും പതം വരുത്താം. അതിനു ശേഷം ഒരു സുതാര്യമായ പാത്രത്തില്‍ 2-3 ഇഞ്ച് വരത്തക്കവിധം കുറച്ച് മേല്‍മണ്ണ് ഇട്ട് വെള്ളം ഒഴിക്കുക ,അതിലേക്ക് വിത്തുകള്‍ നടുക. ഒരു ദിവസം കൊണ്ട് തന്നെ വിത്തുകള്‍ അവയുടെ സ്വാഭാവിക വലിപ്പത്തിന്റെ ഇരട്ടിയായി വീര്‍ക്കുന്നു. 3-4 ദിവസങ്ങള്‍ കൊണ്ട് വിത്തുകള്‍ മുളയ്ക്കാനാരംഭിക്കും. രണ്ടു ദിവസങ്ങള്‍ക്കിടെ വെളളം മാറ്റിക്കൊടുക്കണം. മുളച്ചു തുടങ്ങിയ വിത്തുകള്‍ മാറ്റി നടാവുന്നതാണ്.
ഉദ്യാനത്തില്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് 8-15 ഇഞ്ച് ആഴമുള്ള വലിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇതിനെ വളര്‍ത്താവുന്നതാണ്. അതിനായി പാത്രത്തില്‍ കമ്പോസ്റ്റും കാലിവളവും കലര്‍ന്ന മിശ്രിതം 4-5 ഇഞ്ച് ആഴത്തില്‍ പാകുക. അതിനു മുകളില്‍മേല്‍ 4- 6 ഇഞ്ച് മണ്ണും ചെളിയും ഇടുക.
നടുമ്പോള്‍ താമരത്തൈകള്‍ ഇളകി ജലപ്പരപ്പിലേക്ക് പൊങ്ങി വരാന്‍ സാധ്യതയുള്ളതിനാല്‍ പോട്ടിങ് മിശ്രിതം ഉപയോഗിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ മുകുളങ്ങളുള്ള താമരത്തൈ അതില്‍ നട്ടശേഷം മെല്ലെ ജലം നിറയ്ക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് നീക്കി വയ്ക്കുക. താമര വേരു പിടിച്ചുവരാന്‍ തുടങ്ങിയാല്‍ 60-80 ദിവസങ്ങള്‍ക്കുള്ളില്‍ മൊട്ടുകള്‍ വരാന്‍ തുടങ്ങും.
ജലത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കത്തക്ക വിധം വളര്‍ന്നുകഴിഞ്ഞ ശേഷമേ വളപ്രയോഗം നടത്താവു. 3-4 ദിവസം ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുകയും ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യണം.  
കേരളത്തില്‍ താമരപ്പൂവിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ചെറുകിട താമരകൃഷിക്കപ്പുറം വ്യാവസായികാടിസ്ഥാനത്തിലുള്ള താമരകൃഷി ഇവിടെ ഇനിയും വേരോടേണ്ടതുണ്ട്. കേരളത്തില്‍  പായലും കളകളും പിടിച്ചു നാശോന്മുഖമായി കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും ധാരാളം ഉണ്ട്.
ഇവയില്‍ താമരകൃഷി വ്യാപകമാക്കിയാല്‍ ഒട്ടേറെപ്പേര്‍ക്ക് ആദായമാര്‍ഗ്ഗമാകുമെന്നതില്‍ സംശയമില്ല. താമരകൃഷിയില്‍ താല്പര്യപ്പെട്ടു മുന്നോട്ടു വരുന്നവരെ   പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.
ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍              
പറഞ്ഞുവരുന്നത് രാഷ്ട്രീയമല്ല. ശരിക്കുള്ള താമരയുടെ കാര്യം തന്നെ. സുന്ദരിമാരുടെ മുഖം, കണ്ണുകള്‍ എന്നിവയെ ഉപമിക്കാറുള്ള അതേ താമര. ഭാരതത്തിന്റെ ദേശീയപുഷ്പമായ താമരപ്പൂക്കളുടെ മനോഹാരിത കൊണ്ടു മാത്രമല്ല, സാസ്‌ക്കാരിക, സാമ്പത്തിക, ആരോഗ്യരംഗങ്ങളില്‍ ഉള്ള അതിന്റെ സവിശേഷതകള്‍ കൊണ്ടു കൂടി പ്രാധാന്യമുള്ള ഒരു സസ്യമാണ്. ഉഷ്ണമേഖലയിലെ ജലാശയങ്ങളിലാണ് ജലസസ്യമായ താമര വളരുന്നത്. ഇതിന്റെ ശാസ്ത്രനാമം നിലംബിയം സ്പീഷ്യോസം എന്നാണ്. താമരയുടെ കിഴങ്ങ് ജലാശയത്തിലെ ചെളിയ്ക്കടിയിലായിരിക്കും കാണപ്പെടുന്നത്. ഇതില്‍ നിന്ന് ഉത്ഭവിക്കുന്ന താമരവള്ളി എന്നു വിളിക്കപ്പെടുന്ന ദുര്‍ബലമായ തണ്ട് മുഖേന പരന്നതും വിസ്തൃതവുമായ ഇലകള്‍ ജലോപരിതലത്തിലേക്കെത്തുന്നു. തണ്ടുകള്‍ ദുര്‍ബലമായതിനാല്‍ ജലപ്പരപ്പാണ് ഇലയെ താങ്ങിനിര്‍ത്തുന്നത്. ഇലയുടെ ഉപരിതലം മെഴുകുപോലുള്ള ക്യൂട്ടിക്കിള്‍ എന്ന പദാര്‍ത്ഥത്താല്‍ പൊതിഞ്ഞിരിക്കുന്നതിനാല്‍ ഇലകള്‍ വെള്ളത്തില്‍ നനഞ്ഞ് അഴുകിപ്പോകാതെ സൂക്ഷിക്കപ്പെടുന്നു. പ്രകന്ദത്തില്‍ നിന്ന് ഉത്ഭവിക്കുന്ന പൂത്തണ്ടുകള്‍ പുഷ്പത്തെ ജലവിതാനത്തിനു മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു.
ഇലയുടെ തണ്ടുകളിലും പൂത്തണ്ടുകളിലും വായു അറകളുണ്ട്. ഇതാണ് സസ്യഭാഗങ്ങളെ ജലപ്പരപ്പിനു മുകളിലേയ്ക്കുയര്‍ത്താന്‍ സഹായിക്കുന്നത്. പുഷ്പങ്ങള്‍ വെള്ള, ചുവപ്പ്, ലാവന്‍ഡര്‍, നീല, റോസ്, മഞ്ഞ എന്നീ നിറങ്ങളില്‍ കാണാമെങ്കിലും റോസ് നിറത്തിലുള്ള പുഷ്പങ്ങളാണ് സാധാരണം. നാലോ അഞ്ചോ പച്ചനിറമുള്ള വിദളങ്ങളും അനേകം ദളങ്ങളും കാണാം. അനേകം കേസരങ്ങളും താമരയ്ക്കുണ്ട്. അണ്ഡാശയങ്ങള്‍ തലാമസിനുള്ളില്‍ ആണ്ടുകിടക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. വിത്തുകള്‍ രൂപപ്പെടുന്നത് തലാമസിനുള്ളില്‍ ആണ്. ഹൈന്ദവപുരാണങ്ങളില്‍ ഇടം നേടിയ സസ്യമാണ് ഇത്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഇരിപ്പിടം ചുവന്ന താമരയാണെന്നു വിശ്വസിക്കപ്പെടുന്നു.
സരസ്വതീദേവിയുടെ ഇരിപ്പിടമാകട്ടെ വെണ്‍താമരയും. ഭഗവാന്‍ വിഷ്ണുവിന് പത്മനാഭനെന്ന പേരുവന്നത് നാഭിയില്‍ നിന്നും താമര മുളച്ചുയര്‍ന്നതിനാലാണ് എന്നാണ് ഹൈന്ദവരുടെ വിശ്വാസം. കാമദേവന്റെ അഞ്ചു മലരമ്പുകളിലൊന്നാണത്രെ താമര. ഇക്കാരണങ്ങളാല്‍ തന്നെയാണ് താമരയക്ക്  വിശുദ്ധി കല്‍പ്പിച്ചുപോരുന്നതും, അതിന്റെ വിപണന സാധ്യത വര്‍ധിക്കുന്നതും.
ഒരു പൂജാവസ്തുവെന്ന നിലയില്‍ ധാരാളം ഉപയോഗിക്കപ്പെടുന്ന പുഷ്പമാണ് താമര. പ്രത്യേകിച്ചും പൂജവയ്പ്, ഓണം, ദീപാവലി സീസണുകളില്‍ ക്ഷേത്രങ്ങളില്‍ ഇതിന്റെ ഉപയോഗം കൂടുതലാണ്. മാലകെട്ടാനും ഇതുപയോഗിക്കുന്നുണ്ട്.
പൂജാവസ്തുവെന്ന നിലയിലാണ് താമരയ്ക്ക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ളതെങ്കിലും അതിന്റെ സാമ്പത്തികപ്രാധാന്യം അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല താമരയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. പനിനീര്‍ ഉണ്ടാക്കാന്‍ വേണ്ടി കോയമ്പത്തൂരിലെയും മറ്റും വന്‍ കമ്പനികള്‍ ടണ്‍കണക്കിനു താമരപ്പൂവിന്റെ ഇതളുകള്‍ വാങ്ങാറുണ്ട്. ഇതള്‍ കൊഴിഞ്ഞു പോയ ശേഷം സസ്യത്തിലവശേഷിക്കുന്ന പൂവിന്റെ ഭാഗത്തു രൂപപ്പെടുന്ന അനേകം അറകളുള്ള, താമരക്കായ് എന്നറിയപ്പെടുന്ന ഭാഗം പലതരത്തിലുള്ള കൗതുകവസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
ഇതിനുള്ളില്‍ കാണപ്പെടുന്ന താമരവിത്തുകള്‍ ഉണക്കി വറുത്തെടുത്താല്‍ ഭക്ഷ്യയോഗ്യമാണ്. അണ്ടിപ്പരിപ്പിന്റെ രുചിയാണ് ഇതിന്. ഈ വിത്തില്‍ നിന്ന് ഒരിനം എണ്ണയും ഉല്പാദിപ്പിക്കുന്നുണ്ട്. താമരത്തണ്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നാരുപയോഗിച്ച് തിരികള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ അതിനും വന്‍ ഡിമാന്റാണ്.
താമരയുടെ കിഴങ്ങു മാത്രമല്ല, പൂവും കായുമെല്ലാം ഔഷധഗുണമുള്ളവയാണ്.താമരപ്പൂവ് അരച്ചു പൂശുന്നത് ശരീരോഷ്ണം നിമിത്തമുളള ചുട്ടുനീറ്റല്‍ ശമിപ്പിക്കും. താമരപ്പൂവും തണ്ടും താമരക്കിഴങ്ങും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്രോഗം, വസൂരി, ചിക്കന്‍ പോക്‌സ്, നിശാന്ധത എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളില്‍ ഉള്‍പ്പെട്ടവയാണ്. താമരയിലയില്‍ അരിമാവു പരത്തിയുണ്ടാക്കുന്ന അട കഴിക്കുന്നത് ചിലയിനം ത്വക്ക് രോഗങ്ങള്‍ ശമിക്കുന്നതിനും നല്ലതാണ്. അങ്ങനെ നിരവധി        ഉപയോഗങ്ങളുള്ളതിനാല്‍ താമരയ്ക്ക് ആവശ്യക്കാരേറെയാണ്. കേരളത്തിലേക്ക് ആവശ്യമുള്ള താമര പൂര്‍ണമായും എത്തുന്നത് കന്യാകുമാരി ജില്ലയിലെ താമരക്കുളങ്ങളില്‍ നിന്നാണ്. ലക്ഷങ്ങള്‍ മുടക്കിയുള്ള വന്‍ കാര്‍ഷിക വ്യവസായമായാണ് അവരതു മുന്നോട്ടു കൊണ്ടുപോകുന്നത്.
സര്‍ക്കാര്‍ സഹായത്തോടെയുള്ള കാര്‍ഷിക സംരംഭമായി നാഗര്‍കോവില്‍ ജില്ലയിലെ ചെറുതും വലുതുമായ നാനൂറ് കുളങ്ങളില്‍ 2004 മുതല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളങ്ങള്‍ വര്‍ഷംതോറും ലേലം പിടിച്ചാണ് കൃഷിക്കാര്‍ താമരകൃഷി ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 5,000 മുതല്‍ 10, 000 വരെ പൂക്കള്‍ ലഭിക്കുന്ന കുളങ്ങള്‍ ഇവിടെയുണ്ട്. പുതിയതായി ഒരു കുളത്തില്‍ താമരകൃഷി ചെയ്യുന്നത് ശ്രമകരമാണ്.
കുളത്തിലെ പായലും ചണ്ടിയും മുഴുവന്‍ നീക്കി കുളം വൃത്തിയാക്കണം. അതിനു ശേഷം നല്ലയിനം താമരത്തൈകള്‍ കുളത്തിലെ ചെളിയില്‍ നടണം. താമരവിത്തുകള്‍ പാകിമുളപ്പിച്ചോ കിഴങ്ങുകള്‍ നട്ടോ ആണ് തൈകള്‍ ഉല്പാദിപ്പിക്കുന്നത്. വിത്തുകള്‍ പാകിയുണ്ടാക്കുന്ന തൈകളെക്കാള്‍ കിഴങ്ങു നട്ടുണ്ടാക്കുന്ന തൈകളാണ് എളുപ്പത്തില്‍ പൂക്കുന്നത്. കുളത്തിലെ ചെളി വളക്കൂറുള്ളതായിരിക്കുകയും ധാരാളം വെയില്‍ കിട്ടുകയും ചെയ്താല്‍ താമര ഉല്പാദനം കൂടും.
കേരളത്തില്‍ ഈയിടെയായി ഒട്ടേറെപ്പേര്‍ തങ്ങളുടെ ഗൃഹോദ്യാനത്തിന്റെ ഭാഗമായി താമര വളര്‍ത്തുന്നതില്‍ തല്പരരായിട്ടുണ്ട്. വെള്ള, ചുവപ്പ്, നീല, ലാവന്‍ഡര്‍ റോസ് മഞ്ഞ എന്നീ നിറങ്ങളില്‍ ഒട്ടേറെ പുതിയ താമര ഇനങ്ങള്‍ ഇപ്പോള്‍ അരങ്ങു വാഴുന്നു.
താമര ഗൃഹോദ്യാനങ്ങളുടെ ഭാഗമായിത്തുടങ്ങിയതോടെ കേരളത്തില്‍ താമരത്തൈകളുടെ ഉല്പാദനവും വിപണനവും വര്‍ധിച്ചിട്ടുണ്ട്. കിഴങ്ങുകളില്‍ നിന്നുള്ള തൈകള്‍ക്കാണു ഡിമാന്റെങ്കിലും വിത്തു പാകി മുളപ്പിച്ച തൈകള്‍ക്കും ആവശ്യക്കാറുണ്ട്.        
                 ഉണങ്ങിക്കഴിഞ്ഞ താമരപ്പൂവില്‍ നിന്നാണ് വിത്തു ശേഖരിക്കുന്നത്. എളുപ്പത്തില്‍ മുളയ്ക്കുന്നതിനായി വിത്തുകളുടെ മുഖപ്പ് സാന്റ് പേപ്പര്‍ കൊണ്ടോ അരം കൊണ്ടോ ഉരച്ചു  പതം വരുത്തിയ ശേഷമാണ് നടാനുപയോഗിക്കുന്നത്. വിത്തിന്റെ പുറം കവചം മാത്രം പൊട്ടത്തക്കരീതിയില്‍ ചുറ്റിക കൊണ്ട് ചെറുതായി തല്ലിയും പതം വരുത്താം. അതിനു ശേഷം ഒരു സുതാര്യമായ പാത്രത്തില്‍ 2-3 ഇഞ്ച് വരത്തക്കവിധം കുറച്ച് മേല്‍മണ്ണ് ഇട്ട് വെള്ളം ഒഴിക്കുക ,അതിലേക്ക് വിത്തുകള്‍ നടുക. ഒരു ദിവസം കൊണ്ട് തന്നെ വിത്തുകള്‍ അവയുടെ സ്വാഭാവിക വലിപ്പത്തിന്റെ ഇരട്ടിയായി വീര്‍ക്കുന്നു. 3-4 ദിവസങ്ങള്‍ കൊണ്ട് വിത്തുകള്‍ മുളയ്ക്കാനാരംഭിക്കും. രണ്ടു ദിവസങ്ങള്‍ക്കിടെ വെളളം മാറ്റിക്കൊടുക്കണം. മുളച്ചു തുടങ്ങിയ വിത്തുകള്‍ മാറ്റി നടാവുന്നതാണ്.
ഉദ്യാനത്തില്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് 8-15 ഇഞ്ച് ആഴമുള്ള വലിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇതിനെ വളര്‍ത്താവുന്നതാണ്. അതിനായി പാത്രത്തില്‍ കമ്പോസ്റ്റും കാലിവളവും കലര്‍ന്ന മിശ്രിതം 4-5 ഇഞ്ച് ആഴത്തില്‍ പാകുക. അതിനു മുകളില്‍മേല്‍ 4- 6 ഇഞ്ച് മണ്ണും ചെളിയും ഇടുക.
നടുമ്പോള്‍ താമരത്തൈകള്‍ ഇളകി ജലപ്പരപ്പിലേക്ക് പൊങ്ങി വരാന്‍ സാധ്യതയുള്ളതിനാല്‍ പോട്ടിങ് മിശ്രിതം ഉപയോഗിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ മുകുളങ്ങളുള്ള താമരത്തൈ അതില്‍ നട്ടശേഷം മെല്ലെ ജലം നിറയ്ക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് നീക്കി വയ്ക്കുക. താമര വേരു പിടിച്ചുവരാന്‍ തുടങ്ങിയാല്‍ 60-80 ദിവസങ്ങള്‍ക്കുള്ളില്‍ മൊട്ടുകള്‍ വരാന്‍ തുടങ്ങും.
ജലത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കത്തക്ക വിധം വളര്‍ന്നുകഴിഞ്ഞ ശേഷമേ വളപ്രയോഗം നടത്താവു. 3-4 ദിവസം ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുകയും ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യണം.  
കേരളത്തില്‍ താമരപ്പൂവിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ചെറുകിട താമരകൃഷിക്കപ്പുറം വ്യാവസായികാടിസ്ഥാനത്തിലുള്ള താമരകൃഷി ഇവിടെ ഇനിയും വേരോടേണ്ടതുണ്ട്. കേരളത്തില്‍  പായലും കളകളും പിടിച്ചു നാശോന്മുഖമായി കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും ധാരാളം ഉണ്ട്.
ഇവയില്‍ താമരകൃഷി വ്യാപകമാക്കിയാല്‍ ഒട്ടേറെപ്പേര്‍ക്ക് ആദായമാര്‍ഗ്ഗമാകുമെന്നതില്‍ സംശയമില്ല. താമരകൃഷിയില്‍ താല്പര്യപ്പെട്ടു മുന്നോട്ടു വരുന്നവരെ   പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img