Thursday, June 19, 2025

ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റിനെ വിമര്‍ശിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ തള്ളി ഇന്ത്യ

Must Read

ന്യൂ!ഡല്‍ഹി: പൗരാവകാശ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിനെ (ഒഎച്ച്സിഎച്ച്ആര്‍) തള്ളി ഇന്ത്യ. നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കാണിച്ചാണ് ഇന്ത്യ ഒഎച്ച്സിഎച്ച്ആറിന്റെ വിമര്‍ശനത്തെ തള്ളിയത്. ഒഎച്ച്സിഎച്ച്ആറിന്റെ അഭിപ്രായങ്ങള്‍ തികച്ചും അനാവശ്യമാണെന്നും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു.

‘നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമം വഴി സ്ഥാപിതമായ വ്യവസ്ഥിതി വെച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍. അത്തരം നിയമ നടപടികളെ ആക്ടിവിസത്തെ വേട്ടയാടലെന്നു മുദ്രകുത്തുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണ്’ എന്ന് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടക്കരുതെന്ന് അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കപ്പെടരുത്. അത് ഈ മുറിയിലുള്‍പ്പെടെ ലോകത്തെവിടെയും ബാധകമാണെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img