Sunday, June 22, 2025

‘ഗിളിവിണ്ടു’വിന് പിറകെ കേരള-കര്‍ണാടക സാംസ്‌കാര സമന്വയമായി കയ്യാര്‍ നിലയം

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട്:കേരള, കര്‍ണാടക സാംസ്‌കാരിക സമന്വയമായി കാസര്‍കോട്ട് മറ്റൊരു സംരംഭം കൂടി.കര്‍ണാടക കോടി രൂപയും കേരളം അരക്കോടിയും മുടക്കി സ്ഥാപിക്കുന്ന കവി കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക സാംസ്‌കാരിക നിലയ നിര്‍മ്മാണത്തിന് അന്തിമരൂപരേഖയായി. കവിയുടെ കുടുംബാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതാ കുടീര ട്രസ്റ്റ് കൈമാറിയ ബദിയടുക്കയിലെ സ്ഥലത്താണ് സ്മാരകം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ അരക്കോടി രൂപയും കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി വികസന അതോറിറ്റി മുഖേന ലഭ്യമാക്കുന്ന ഒരു കോടി രൂപയും ചെലവഴിച്ചാണ് ബഹുഭാഷ പണ്ഡിതന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്മാരകമുയരുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ജില്ലാ പഞ്ചായത്തും കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചാണ് പ്രവൃത്തി തുടങ്ങുക. വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കുതകുന്ന തരത്തിലായിരിക്കണം നിര്‍മ്മാണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍, കര്‍ണാടക അതോറിറ്റി അദ്ധ്യക്ഷന്‍, കവിതാ കുടീര ട്രസ്റ്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സമിതി രൂപവത്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, അതോറിറ്റി പ്രതിനിധികള്‍ എന്നിവരും നിര്‍മ്മാണ നിരീക്ഷണ സമിതിയില്‍ ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ.സി.സോമശേഖര, കവിതാ കുടീര സെക്രട്ടറി ഡോ.കെ.പ്രസന്ന റായ്, ജില്ലാ പഞ്ചായത്ത് അംഗം എം.ശൈലജ ഭട്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, അഡ്വ.പ്രകാശ് അമ്മണ്ണായ, പ്രൊഫ.എ.ശ്രീനാഥ്, കെ.ബാലകൃഷ്ണന്‍, വീരേന്ദ്ര പ്രസാദ്,പ്രകാശ് മാട്ടിഹള്ളി, എ.ആര്‍.സുബ്ബയ്യക്കട്ട, ബി.എന്‍.സുരേഷ്, എം.ജെ.തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

കര്‍ണാടക സര്‍ക്കാറുമായി കൈകോര്‍ത്ത് കാസര്‍കോട്ട് നടപ്പാക്കുന്ന രണ്ടാമത്തെ സാംസ്‌കാരിക പദ്ധതിയാണിത്.രാഷ്ട്ര കവി ഗോവിന്ദ പൈയുടെ മഞ്ചേശ്വരത്തെ ഭവനം രണ്ടു കോടി രൂപ മുടക്കി നവീകരിച്ച് ‘ഗിളിവിണ്ടു’സാംസ്‌കാരിക കേന്ദ്രമായി വികസിപ്പിച്ചതാണ് ആദ്യ സംരംഭം.തന്റെ തറവാട് സ്ഥിതിചെയ്യുന്ന മഞ്ചേശ്വരവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുന്‍ കര്‍ണാടക മുഖ്യമന്ത്രി എം.വീരപ്പ മൊയ്ലിയെ സാംസ്‌കാരിക പദ്ധതി ആശയത്തിന് പ്രേരിപ്പിക്കുകയായിരുന്നു.മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ പിന്തുണച്ചു.ഇരു സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് ഗോവിന്ദ പൈ ദിനം സാംസ്‌കാരിക പരിപാടികളോടെ ആചരിച്ചു പോന്നു.കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാറും കേരളത്തിലെ ഒന്നാം പിണറായി സര്‍ക്കാറും ചേര്‍ന്നാണ് വിപുല സംവിധാനങ്ങളോടെ ഗിളിവിണ്ടു സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img