Friday, June 20, 2025

കോഴിക്കോട് പിഎന്‍ബി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Must Read

കോഴിക്കോട്: കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ നിന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ 14.5 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ജില്ലാ പോലീസ് കമ്മീഷണറാണ് ഈ തീരുമാനം അറിയിച്ചത്. തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ ലിങ്ക് റോഡ് ശാഖയിലെ മുന്‍ സീനിയര്‍ മാനേജര്‍ കെ.പി റിജിലിനെ ഉടന്‍ കണ്ടെത്തുമെന്ന് അറിയിച്ച കമ്മീഷണര്‍, ബാങ്കില്‍ അക്കൗണ്ടുള്ള മറ്റാരുടെയും പണം നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി.

അതേസമയം, കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷനല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി റിജില്‍ ഓണ്‍ലൈന്‍ ഗെയിമില്‍ എട്ട് കോടി രൂപ നഷ്ടപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. കൂടാതെ, തട്ടിപ്പിലൂടെ കരസ്ഥമാക്കിയ തുക ഓഹരി വിപണിയിലും മ്യൂച്ചല്‍ഫണ്ടിലും നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിലൂടെ റിജിലിന് പണം നഷ്ടപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. റിജിലിന്റെ പണമിടപാടുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും പണം അച്ഛന്റെ അക്കൗണ്ടിലേക്കാണ് ഇയാള്‍ ആദ്യം മാറ്റിയത്. തുടര്‍ന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. പണം ഒരാളുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സംവിധാനം ഉപയോഗിച്ചാണ് റിജില്‍ ക്രമക്കേട് നടത്തിയത്.
സാമ്ബത്തിക ക്രമക്കേടില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയുടെ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. ബാങ്ക് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ റിജില്‍ ഒളിവില്‍ പോയിരിക്കുകയാണ്.

അതേസമയം, പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോയമ്പത്തൂര്‍ ഓഫിസില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോഴിക്കോട്ടെത്തി ബാങ്കിലെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുകയാണ്. നാലു ദിവസത്തിനകം സംഘം അവസാന റിപ്പോര്‍ട്ട് തയാറാക്കും. ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജര്‍ സി.ആര്‍. വിഷ്ണുവിന്റെ പരാതിയിലാണ് മുന്‍ മാനേജര്‍ക്കെതിരെ കേസെടുത്തത്. റിജില്‍ ജോലി ചെയ്യവെ കഴിഞ്ഞ ഒക്ടോബര്‍ 12നും നവംബര്‍ 25നുമിടയില്‍ വിവിധ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോര്‍പറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ അന്യായമായി കൈക്കലാക്കിയെന്നാണ് മാനേജറുടെ പരാതി.

അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ നടത്തിയ ക്രമക്കേടില്‍ കോഴിക്കോട് കോര്‍പറേഷന് നഷ്ടമായ മുഴുവന്‍ തുകയും 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. 24 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ പിഎന്‍ബിയുടെ ഒരു ശാഖയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മോഹനന്‍ പറഞ്ഞു. കുടുംബശ്രീ ഫണ്ട്, അമൃത് പദ്ധതി ഫണ്ട്, ന്യൂട്രീഷന്‍ ഫണ്ട് തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നാണ് റിജില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്.

സംഭവം വിവാദമായതോടെ പിഎന്‍ബി അധികൃതര്‍ കോര്‍പറേഷന് 2.53 കോടി രൂപ വ്യാഴാഴ്ച മടക്കി നല്‍കിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img